
തിരുവനന്തപുരം: മലയാള സിനിമ മേഖലയില്‍ നാളുകളായി കേള്‍ക്കുന്ന ലഹരി ഉപയോഗ ആരോപണത്തെ കുറിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം. യുവതാരങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘമാണെന്നും ചുരുക്കം ചിലരുടെ കൈകളിലാണ് മലയാള സിനിമയുള്ളതെന്നും പലരും പ്രാണഭയത്തോടെയാണ് കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മലയാള സിനിമ മേഖലയില്‍ വനിതകള്‍ നേരിടുന്ന തൊഴില്‍പരമായ വിവേചനങ്ങളെയും ലൈംഗികാതിക്രമങ്ങളെയും കുറിച്ച് ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ടിലെ 55, 56 പേജുകളിലാണ് ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 'നടിമാര്‍ക്കെതിരെ ലൈംഗികാതിക്രമം കാട്ടിയവരില്‍ ഉന്നതരും ഉള്‍പ്പെടുന്നു. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുന്നു. സഹകരിക്കാന്‍ തയ്യാറാകുന്നവര്‍ അറിയപ്പെടുക കോഡ് പേരുകളില്‍. നടിമാര്‍ മൊഴി നല്‍കിയത് ഭീതിയോടെ. അതിജീവതകള്‍ പൊലീസിനെ സമീപിക്കാതിരിക്കുന്നത് ജീവഭയം കാരണമാണ്. പരാതിപ്പെട്ടാല്‍ കുടുംബാഗങ്ങള്‍ക്കെതിരെയും ഭീഷണിയുയരും. ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങാത്തവരെ പ്രശ്‌നക്കാര്‍ എന്ന് മുദ്രകുത്തി സിനിമയില്‍ നിന്ന് ഒഴിവാക്കുന്നു. പരാതിപ്പെടുന്നവര്‍ വിലക്കപ്പെടും. പരാതിപ്പെടുന്നവര്‍ സിനിമയില്‍ നിന്ന് തുടച്ചുനീക്കപ്പെടുകയാണ്'.
'സിനിമ ക്രിമിനലുകളുടെ ഇടത്താവളം'
'അനുവാദമില്ലാതെ നടിയുടെ നഗ്നത ഷൂട്ട് ചെയ്തു, സീൻ ഒഴിക്കാൻ വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടു. നടിമാരെ ലൈംഗിക വസ്തുവായി മാത്രം സിനിമയില്‍ കാണുന്നു. വനിതാ നിര്‍മാതാക്കളെ നടന്‍മാരും സംവിധായകരും അപമാനിക്കുന്നു. സിനിമ ക്രിമനലുകളുടെ ഇടത്താവളമാണ്. ജൂനിയര്‍ താരങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും വിവേചനമുണ്ട്' എന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. കമ്മിറ്റിക്ക് മുന്നിലെത്തിയ വനിതകളുടെ വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടിയെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 289 പേജുകളാണ് പുറത്തുവന്നിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ