
ബോളിവുഡില്‍ ഒരുകാലത്ത് തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ട് കൊണ്ടിരുന്നപ്പോള്‍ അല്‍പമെങ്കിലും ആശ്വാസമായിരുന്നത് 'ഭൂല്‍ ഭൂലയ്യ 2'ന്റെ വിജയം ആയിരുന്നു. കാര്‍ത്തിക് ആര്യൻ ആയിരുന്നു നായകൻ. അനീസ് ബസ്‍മി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ 'ഭൂല്‍ ഭൂലയ്യ'യുടെ മൂന്നാം ഭാഗവും പ്രഖ്യാപിച്ചതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത.
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രമായ 'മണിച്ചിത്രത്താഴ്' പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 'ഭൂല്‍ ഭൂലയ്യ' എന്ന പേരിലാണ് ആദ്യം ഹിന്ദിയിലേക്ക് എത്തിയിരുന്നത്. 'ഭൂല്‍ ഭൂലയ്യ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലായിരുന്നു കാര്‍ത്തിക് ആര്യൻ നായകനായി എത്തിയത്. 70 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 266 കോടിയിലേറെ കളക്ഷൻ നേടിയിരുന്നു. 2024 ദീപാവലിക്ക് റിലീസായി മൂന്നാം ഭാഗം എത്തുമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
'ഭൂല്‍ ഭൂലയ്യ' എന്ന ചിത്രത്തിലെ പ്രേത കഥാപാത്രമായ 'മഞ്‍ജുളിക' തന്നെ രണ്ടാം ഭാഗത്തിലും എത്തിയിരുന്നു. തബു കിയാര അദ്വാനി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മലയാളത്തിലെ 'നാഗവല്ലി' എന്ന കഥാപാത്രത്തിന് സമാനമായി ഹിന്ദിയില്‍ അവതരിപ്പിക്കുന്ന 'മഞ്‍ജുളി'കയായി തബു ആയിരുന്നു അഭിനയിച്ചിരുന്നത്. ടി സീരിസ് ഫിലിംസ്, സിനി1 സ്റ്റുഡിയോസ് എന്നീ ബാനറുകളിലായിരുന്നു നിര്‍മാണം. ഭുഷൻ കുമാര്‍, ക്രിഷൻ കുമാര്‍ എന്നിവരാണ് നിര്‍മിച്ചിക്കുന്നത്. ഗൗതം ശര്‍മയാണ് ചിത്രം വിതരണം ചെയ്യുന്നത്. സന്ദീപ് ശിരോദ്‍കര്‍, പ്രിതം, തനിഷ്‍ക് എന്നിവരാണ് സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരുന്നത്.
'ഭൂല്‍ ഭൂലയ്യ' ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ രാജ്‍പാല്‍ യാദവ്, അമര്‍ ഉപാധ്യ, സഞ്‍ജയ് മിശ്ര, മേഹക് മൻവാനി, അശ്വനി കല്‍ശേഖര്‍, മിലിന്ദ് ഗുണാജി, കര്‍മവീര്‍ ചൗധരി, രാജേഷ് ശര്‍മ,ഗോവിന്ദ് നാംദേവ്, വ്യോമ നന്ദി, കാളി പ്രസാദ് മുഖര്‍ജി എന്നിവരും വേഷിട്ടിരുന്നു. ആകാശ് കൗശിക് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരുന്നത്. മനു ആനന്ദ് ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. കാര്‍ത്തിക് ആര്യൻ ചിത്രത്തിന്റെ മൂന്നാം ഭാഗം വരുമ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്.
Read More: ഗ്ലാമര്‍ ലുക്കില്‍ മാളവിക മോഹനൻ, ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ