
ഈ ദുരിതപ്പെയ്ത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്‍റെ മുഖമായി മാറിയ മാലിപ്പുറം സ്വദേശി നൗഷാദിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മമ്മൂട്ടി. ബലിപെരുന്നാള്‍ ദിനത്തിലാണ് നൗഷാദിനെത്തേടി മമ്മൂട്ടിയുടെ കോള്‍ എത്തിയത്. നൗഷാദിന്‍റെ മകന്‍ ഫഹദിന്‍റെ ഫോണിലേക്കാണ് മമ്മൂട്ടി വിളിച്ചത്. വിളിച്ചത് മമ്മൂട്ടി ആണെന്നറിഞ്ഞപ്പോള്‍ 'എന്താണിക്കാ?' എന്നാണ് നൗഷാദിന്‍റെ ചോദ്യം. അതിനുള്ള മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ.
"ഞാന്‍ മമ്മൂട്ടിയാണ് വിളിക്കുന്നെ, കയ്യീന്ന് സാധനങ്ങളൊക്കെ എടുത്ത് കൊടുത്തൂന്ന് പറഞ്ഞ് കേട്ടു. നല്ല സന്തോഷമായ കാര്യമാണ്. ഏതായാലും നല്ലൊരു ദിവസമായിട്ട് റാഹത്തായ കാര്യങ്ങള് ചെയ്ക, അതിന് പടച്ചോന്‍ അനുഗ്രഹിക്കട്ടെ, എല്ലാ ബര്‍ക്കത്തും ഉണ്ടാവട്ടെ. എല്ലാം പടച്ചോന്‍ തരും. ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്തൊരു കാര്യമാണ്. വലിയ കാര്യമായി. നന്നായി വരട്ടെ. ഈദ് മുബാറക്ക്"
കുസാറ്റില്‍ നിന്നെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് എറണാകുളം ബ്രോഡ്‍വേയിലെ തന്‍റെ വസ്ത്രവ്യാപാരശാലയില്‍ നിന്ന് കൈയയച്ച് വസ്ത്രങ്ങള്‍ എടുത്ത് നല്‍കുകയായിരുന്നു നൗഷാദ്. നടന്‍ രാജേഷ് ശര്‍മ്മയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ നൗഷാദിനെ പുറംലോകത്തിന് പരിചയപ്പെടുത്തിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ