
മാസ് മഹാരാജ രവി തേജ ചിത്രം ടൈഗര്‍ നാഗേശ്വര റാവു പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. രവി തേജയുടെ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ടൈഗര്‍ നാഗേശ്വര റാവു പ്രദര്‍ശനത്തിന് എത്തുക. ടൈഗര്‍ നാഗേശ്വര റാവുവിന്റെ ആക്ഷൻ രംഗങ്ങള്‍ വിസ്‍യമിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ടൈഗര്‍ നാഗേശ്വര റാവുവിന്റെ മേക്കിംഗ് വീഡിയോ നല്‍കുന്ന സൂചനകളും അതാണ്.
എത്രമാത്രം കഠിനാദ്ധ്വാനമാണ് രവി തേജയടക്കമുള്ളവര്‍ ചിത്രത്തിനായി ചെയ്‍തിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് മെയ്‍ക്കിംഗ് വീഡിയോ ടൈഗര്‍ നാഗേശ്വര റാവു ക്ലൈമാക്സില്‍ അവസാനിക്കാതെ പ്രേക്ഷകനും പിന്നീടുള്ള കാര്യങ്ങള്‍ ചിന്തിക്കാൻ വഴി തുറക്കുന്ന തരത്തിലാണ് എന്നും റിപ്പോര്‍ട്ടുണ്ട്. ടൈഗര്‍ നാഗേശ്വര റാവു രണ്ടാം ഭാഗം ആലോചിക്കുന്നതിനാലാണ് അങ്ങനെ ഒരു ക്ലൈമാക്സ് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും റിപ്പോര്‍ട്ടില്‍ സ്ഥിരീകരണമില്ല. സംവിധാനം വംശിയാണ്.
ചിത്രത്തിന്റെ റിലീസ് ഒക്ടോബര്‍ 20നാണ്. രവി തേജയുടെ പിരിയോഡിക്കല്‍ ആക്ഷൻ ചിത്രമായി എത്തുന്ന ടൈഗര്‍ നാഗേശ്വര റാവുവിന്റെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറും ഒരു മിനിട്ടുമായിരിക്കും എന്നതാണ് ഒരു പ്രധാന പ്രത്യേകത. മാസ് മഹാരാജ രവി തേജയുടെ ചിത്രമായ ടൈഗര്‍ നാഗേശ്വര റാവു മൂന്ന് മണിക്കൂറില്‍ അധികം ദൈര്‍ഘ്യത്തില്‍ എത്തുമ്പോള്‍ ഒരു ആകര്‍ഷണമാകും എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
'എന്നെ നിനക്കായ് ഞാന്‍' എന്നു തുടങ്ങുന്ന ഗാനം ജി വി പ്രകാശ് കുമാറിനറെ സംഗീതത്തില്‍ ദീപക് രാമകൃഷ്‍ണന്റെ വരികള്‍ സിന്ദൂരി ആലപിച്ചിച്ചത് അടുത്തിടെ ഹിറ്റായിരുന്നു.
നൂപുര്‍ സനോണും ഗായത്രി ഭരദ്വാജും ചിത്രത്തില്‍ നായികമാരായി എത്തുന്നു. സുദേവ് നായർ, നാസർ എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ ഹരീഷ് പെരടിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ടൈഗര്‍ നാഗേശ്വര റാവു എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ആര്‍ മതി ഐഎസ്‍സിയാണ്. നാഗേശ്വര റാവു എന്ന ടൈറ്റില്‍ കഥാപാത്രമായി രവി തേജ എത്തുമ്പോള്‍ ടൈഗര്‍ നാഗേശ്വര റാവുവിന്റെ പിആര്‍ഒ ആതിര ദില്‍ജിത്താണ്.
Read More: ബാഷയുടെ റീമേക്കില്‍ അജിത്തോ വിജയ്‍യോ, സംവിധായകന്റെ മറുപടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ