ഓസ്‍കര്‍ അവാര്‍ഡ്: അന്തിമ പട്ടികയില്‍ നിന്ന് 'ജല്ലിക്കെട്ട്' പുറത്ത്

Web Desk   | Asianet News
Published : Feb 10, 2021, 11:40 AM IST
ഓസ്‍കര്‍ അവാര്‍ഡ്: അന്തിമ പട്ടികയില്‍ നിന്ന് 'ജല്ലിക്കെട്ട്' പുറത്ത്

Synopsis

വിദേശഭാഷാ ചിത്രത്തിനുള്ള വിഭാഗത്തില്‍ ഇന്ത്യൻ സിനിമകളില്ല.

ഇത്തവണത്തെ ഒസ്‍കര്‍ മത്സരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു ജല്ലിക്കെട്ട് എന്ന മലയാള ചിത്രം. ലിജോ ജോസ് സംവിധാനം ചെയ്‍ത ജല്ലിക്കെട്ട് ഒസ്‍കര്‍ മത്സരത്തിനുള്ള അന്തിമ പട്ടികയില്‍ നിന്ന് പുറത്തായെന്നാണ് പുതിയ വാര്‍ത്ത. ഇതോടെ ഇന്ത്യയില്‍ നിന്ന് ഓസ്‍കറിനുള്ള വിദേശ ഭാഷാ ചിത്രത്തിന്റെ വിവാഗത്തില്‍ മത്സരിക്കാനുള്ള ചിത്രം ഇല്ലാതായി. വിദേശ ഭാഷ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മത്സരിക്കുന്നതിന് 15 സിനിമകളുടെ അന്തിമ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. അവസാന പട്ടികയില്‍ ജല്ലിക്കെട്ട് ഇടംപിടിക്കാത്ത് നിരാശയ്‍ക്ക് കാരണമായി. എന്നാല്‍ ഇന്ത്യൻ ചലച്ചിത്രകാരിയായ കരിസ്‍മ ദേവ് ദുബെയുടെ ബിട്ടു എന്ന ഹ്രസ്വ ചിത്രം ഓസ്‍കര്‍ മത്സരിക്കാൻ തെരഞ്ഞെടുത്തിട്ടുണ്ട്.

മികച്ച ലൈവ് ആക്ഷൻ ഹ്രസ്വ ചിത്ര വിവാഗത്തിലേക്ക് 10 സിനിമകളാണ് അന്തിമ പട്ടികയില്‍ തെരഞ്ഞെടുത്തത്. ഇതിലാണ് ബിട്ടുവും തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത മാസം 15ന് ആണ് ഓസ്‍കര്‍ അവാര്‍ഡ് പ്രഖ്യാപിക്കും. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥ ആസ്‍പദമാക്കിയാണ് ജല്ലിക്കെട്ട് എന്ന സിനിമ.

എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ജല്ലിക്കട്ടിന്റെ കഥ എഴുതിയത്. ആന്റണി വര്‍ഗീസ്, ചെമ്പൻ വിനോദ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

പ്രശാന്ത് പിള്ളയായിരുന്നു സംഗീത സംവിധായകൻ. കണ്ണൻ ഗണപതി സൗണ്ട് മിക്സിംഗ് നിര്‍വഹിച്ചു. ഗിരീഷ് ഗംഗാധരനായിരുന്നു ഛായാഗ്രാഹകൻ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

37 വര്‍ഷം മുന്‍പ് മാരുതി 800, സത്യന്‍ അന്തിക്കാടിന്‍റെ യാത്ര ഇനി 67 ലക്ഷത്തിന്‍റെ വോള്‍വോയില്‍, സമ്മാനവുമായി മകന്‍
'എന്നെ അങ്ങനെ വിളിയ്ക്കരുത്'; പൊട്ടിക്കരഞ്ഞ് ശ്രീലക്ഷ്മി, ഈ കണ്ണീർ സത്യമാണെങ്കിൽ ഖേദം അറിയിക്കുന്നുവെന്ന് രാഹുൽ ഈശ്വർ