'ഞാൻ രാജി വെച്ചോളാം..', ബാസ്റ്റിനെ അപമാനിച്ച സംഭവത്തിൽ മന്ത്രിയെ കണ്ട് പ്രിൻസിപ്പൽ

By Web TeamFirst Published Nov 1, 2019, 12:29 PM IST
Highlights

''ആരാണ് ബിനീഷ്, ആരാണ് അനിൽ രാധാകൃഷ്ണമേനോൻ എന്നൊന്നും എനിക്കറിയില്ല. എനിക്ക് സിനിമയുമായി ഒരു ബന്ധവുമില്ല. ആര് എപ്പോൾ ഏത് പരിപാടിയിൽ പങ്കെടുക്കുമെന്നൊന്നും എനിക്കറിയില്ല'', എന്ന് പ്രിൻസിപ്പൽ ടി ബി കുലാസ്. 

തിരുവനന്തപുരം: പാലക്കാട് മെഡിക്കൽ കോളേജിൽ വച്ച് നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച വിഷയത്തിൽ തിരുവനന്തപുരത്തെത്തി മന്ത്രി എ കെ ബാലനെ കണ്ട് പ്രിൻസിപ്പൽ ടി ബി കുലാസ്. യൂണിയൻ ആരെയൊക്കെയാണ് ക്ഷണിച്ചതെന്ന് തനിക്കറിയില്ല. ആരെയും താൻ ജാതിപ്പേര് വിളിച്ച് അപമാനിച്ചിട്ടില്ല. ഇത്തരമൊരു സംഭവമുണ്ടായതിൽ ഖേദമുണ്ട്. ഇതിന്‍റെ പേരിൽ രാജി വയ്ക്കാനോ മാപ്പ് പറയാനോ തയ്യാറാണ് - പ്രിൻസിപ്പൽ പറഞ്ഞു. 

''ആരാണ് ബിനീഷ്, ആരാണ് അനിൽ രാധാകൃഷ്ണമേനോൻ എന്നൊന്നും എനിക്കറിയില്ല. എനിക്ക് സിനിമയുമായി ഒരു ബന്ധവുമില്ല. ആര് എപ്പോൾ ഏത് പരിപാടിയിൽ പങ്കെടുക്കുമെന്നൊന്നും എനിക്കറിയില്ല'', എന്ന് പ്രിൻസിപ്പൽ ടി ബി കുലാസ് പറഞ്ഞു.

സിനിമയുമായി ഒരു ബന്ധവുമില്ലാത്തയാളാണ് ഞാൻ. യൂണിയനാണ് അതിഥികളെ ക്ഷണിച്ചത്. ആ പട്ടികയിലുണ്ടായിരുന്നത് അനിൽ രാധാകൃഷ്ണമേനോനാണ്. തനിക്ക് ഇവരെ ആരെയും അറിയില്ലെന്നാണ് പ്രിൻസിപ്പൽ പറയുന്നത്.

'ബാസ്റ്റിനെ ഞാനെങ്ങനെ തടയും? ആളുടെ സൈസ് കണ്ടിട്ടുണ്ടോ?'

നടൻ ബിനീഷ് ബാസ്റ്റിനെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് താൻ തടഞ്ഞിട്ടില്ലെന്നാണ് പ്രിൻസിപ്പൽ പറയുന്നത്. ''എങ്ങനെ ഞാൻ അങ്ങേരെ തടയും? അങ്ങേരുടെ സൈസ് കണ്ടിട്ടുണ്ടോ? എന്നെ കണ്ടോ?'', എന്ന് പ്രിൻസിപ്പൽ.

യൂണിയൻ വിളിച്ചിരിക്കും. അതുകൊണ്ടല്ലേ ഇവരൊക്കെ വന്നത്? എന്നാണ് പ്രിൻസിപ്പൽ പറയുന്നത്. 

ഇതൊക്കെ യൂണിയൻ മാത്രമാണോ ചെയ്യുന്നത്? പ്രിൻസിപ്പൽ അറിയണ്ടേ? - എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ''അതറിയണം. പ്രിൻസിപ്പലറിയാതെ അത് ചെയ്തത് തെറ്റ്. പക്ഷേ, ഞാനൊരു പ്രിൻസിപ്പലാണ്. അച്ഛന്‍റെ സ്ഥാനത്ത് നിൽക്കുന്നയാളാണ്. അവരെ ഒറ്റിക്കൊടുക്കുന്നത് ശരിയാണോ?'', എന്ന് ടി ബി കുലാസ്. 

''ഞാൻ ചോദിച്ചതിതാണ്. നിങ്ങളുടെയെല്ലാവരുടെയും പേരിൽ ഞാൻ മാപ്പ് പറയാം. എനിക്കതൊരു പ്രശ്നമല്ല'', എന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.

പ്രിൻസിപ്പാളിന്‍റെ പ്രതികരണം:

click me!