
കുട്ടികളായില്ലേ എന്ന ചോദ്യം ചോദിക്കുന്നവർക്ക് ഉത്തരവുമായി മിനിസ്ക്രീൻ താരം ശ്രീവിദ്യ മുല്ലച്ചേരിയും ഭർത്താവും സംവിധായകനുമായ രാഹുൽ രാമചന്ദ്രനും. പുതിയ വ്ളോഗിലൂടെയായിരുന്നു പ്രതികരണം. ശ്രീവിദ്യയുടെ യൂട്യൂബ് ചാനലിൽ ശ്രീവിദ്യ തന്നെ ചോദ്യം ചോദിക്കന്ന രീതിയിലായിരുന്നു പുതിയ വീഡിയോ. വീട്ടുകാരും സുഹൃത്തുക്കളും ഇത്തരം കാര്യങ്ങൾ തങ്ങളോട് ചോദിക്കാറില്ലെന്നും നാട്ടുകാരാണ് ഈ ചോദ്യവുമായി കൂടുതലെത്തുന്നതെന്നും ഇരുവരും പറയുന്നു.
''നമ്മൾ സ്കൂളിൽ പഠിക്കുമ്പോൾ ഓരോ ക്ലാസിൽ എത്തുമ്പോഴും ഇതാണ് നിങ്ങളുടെ വഴിത്തിരിവ് എന്നു പറയുന്നതു പോലെയാണ് വിവാഹത്തിന്റെ കാര്യവും. പ്രേമിക്കുന്ന സമയത്തു ചോദിക്കും എന്നാണ് കല്യാണമെന്ന്, കല്യാണം കഴിയുമ്പോൾ ചോദിക്കും കുട്ടികളായില്ലേ എന്ന്, കുട്ടികളായില്ലെങ്കിൽ ചോദിക്കും എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിക്കും. കുഴപ്പമുണ്ടെങ്കിൽ ആർക്കാ കുഴപ്പം എന്ന് ചോദിക്കും'', രാഹുൽ രാമചന്ദ്രൻ വീഡിയോയിൽ പറഞ്ഞു. അടുത്തൊന്നും കുട്ടിയെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും എങ്കിലും ദൈവം നിശ്ചയിക്കുന്നതു പോലെയേ എല്ലാം നടക്കൂ എന്നും രാഹുൽ കൂട്ടിച്ചേർത്തു.
ബേബി പ്ലാനിങ്ങിനെക്കുറിച്ച് ഇപ്പോൾ ആലോചിച്ചു തുടങ്ങിയിട്ടില്ലെന്നും ശ്രീവിദ്യ പറഞ്ഞു. ''നമ്മൾ ഒരു കുട്ടിയെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ നോക്കാനുണ്ട്. പുതിയൊരാളെ കൊണ്ടുവരികയാണ്. അത് വളരെ സീരിയസായ കാര്യമാണ്. എന്റെ അമ്മയാണ് ഞങ്ങളുടെ എല്ലാ കാര്യത്തിനും വേണ്ടി നിന്നിട്ടുള്ളത്. അതുപോലെ നമ്മൾ അവർക്കു വേണ്ടി സമയം കണ്ടെത്തണം. അവർക്കു വേണ്ടി പലതും ത്യജിക്കണം. വളരെ വലിയൊരു ഉത്തരവാദിത്തം തന്നെയാണ് അത്'', ശ്രീവിദ്യ പറഞ്ഞു.
അടുത്തിടെയാണ് ഇരുവരും ശ്രീവിദ്യയുടെ നാടായ കാസർഗോഡ് കറ്റൈർ (Kattire) എന്ന പേരിൽ പുതിയ വസ്ത്രവ്യാപാര സ്ഥാപനം തുടങ്ങിയത്. പ്രധാനമായും ടീഷർട്ടുകളാണ് കറ്റൈറിൽ വിൽക്കുന്നത്. ഇതുകൂടാതെ രാഹുലിന്റെ നാടായ തിരുവനന്തപുരത്ത് ഒരു ക്ലൗഡ് കിച്ചണും ഇരുവരും ചേർന്ന് ആരംഭിച്ചിട്ടുണ്ട്. ബിസിനസ് വിശേഷങ്ങളും പുതിയ യൂട്യൂബ് വീഡിയോയിൽ ഇരുവരും സംസാരിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ