
മുംബൈ: ബോളിവുഡിലെ പ്രശസ്ത നൃത്തസംവിധായക സരോജ് ഖാന്‍ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചതെന്ന് കുടുംബ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂണ്‍ 20നാണ് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ട സരോജ് ഖാനെ ബന്ദ്രയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. ബോളിവുഡിലെ നൃത്തരംഗത്ത് നാല് പതിറ്റാണ്ടോളം സാന്നിധ്യമായ സരോജ് ഖാന്‍. രണ്ടായിരത്തോളം ഗാനങ്ങള്‍ക്ക് നൃത്ത ചുവടുകള്‍ ഒരുക്കിയിട്ടുണ്ട്. മൂന്ന് തവണ മികച്ച കൊറിയോഗ്രാഫര്‍ക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. ദേവ്ദാസ്, ശൃംഗാരം, ജബ് വി മെറ്റ് എന്നീ ചിത്രങ്ങളിലെ നൃത്തചുവടുകള്‍ക്കായിരുന്നു ദേശീയ പുരസ്കാരം നേടിയത്.
ബോളിവുഡിലെ എന്നും ഹിറ്റായ എക് ദോ ദീന്‍, ജോളി കെ പീച്ചെ ക്യാഹെ.. എന്നീ ഗാനങ്ങള്‍ക്ക് നൃത്ത ചുവട് ഒരുക്കിയത് സരോജ് ആണ്. കലങ്ക് ആണ് അവസാന ചിത്രം. സരോജ് തന്നെ തന്‍റെ ഇഷ്ട നടിയായി വിശേഷിപ്പിക്കുന്ന മാധുരി ദീക്ഷിതിന് വേണ്ടിയാണ് അവസാനം ചുവടുകള്‍ ഒരുക്കിയത്. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ പോലും മാസ്റ്റര്‍ ജി എന്നാണ് സരോജ് ഖാനെ വിളിക്കാറുണ്ടായിരുന്നത്.
സോഹന്‍ലാല്‍ ആണ് ഭര്‍ത്താവ്. ഹമീദ് ഖാന്‍, ഹിന ഖാന്‍, സുകന്യ ഖാന്‍ എന്നിവരാണ് മക്കള്‍. സംസ്കാരം ഇന്ന് മുംബൈയില്‍ നടക്കും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ