പീഡനക്കേസ്: ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയിൽ ഹാജരാക്കും

Published : Oct 07, 2023, 08:58 AM ISTUpdated : Oct 07, 2023, 09:28 AM IST
പീഡനക്കേസ്: ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയിൽ ഹാജരാക്കും

Synopsis

ചെന്നൈ വിമാനത്താവളത്തിൽ വച്ച് ചന്തേര പൊലീസ് ഷിയാസിനെ കസ്റ്റഡിയിൽ എടുത്തിരുന്നു.   

കാസർകോട്:  വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ നടൻ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. ഷിയാസിനെ ഇന്ന് രാവിലെ ആറരയ്ക്കാണ് ചന്തേര പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ചെന്നൈ വിമാനത്താവളത്തിൽ വച്ച് ചന്തേര പൊലീസ് ഷിയാസിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. 

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ലുക്ക് ഔട്ട് സർക്കുലർ ഉളളതിനാൽ വ്യാഴാഴ്ചയാണ് ദുബായിൽ നിന്നെത്തിയ ഷിയാസിനെ ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞത്. തുടർന്ന് ചന്തേര പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

വിവാഹ വാഗ്ദാനം നൽകി ഷിയാസ് കരീം തന്നെ പീഡിപ്പിച്ചു എന്നാണ് കാസർകോട് സ്വദേശിനിയുടെ പരാതി. 2021 ഏപ്രിൽ മുതൽ ഷിയാസ് തന്നെ പീഡിപ്പിക്കുക ആയിരുന്നുവെന്നും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ തന്നെ ഇയാള്‍ മർദ്ദിച്ചു എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന പരാതിക്കാരിയില്‍ നിന്നും ഷിയാസ് ലക്ഷങ്ങള്‍ തട്ടി എടുത്തു എന്നും ആക്ഷേപമുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഷിയാസിനെ ഒക്ടോബര്‍ അഞ്ചിന് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഇയാള്‍ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ശേഷം കഴിഞ്ഞ ദിവസം ഇയാളെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 

വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച കേസ്: നടൻ ഷിയാസ് കരീമിനെ ചന്തേര പൊലീസ് കസ്റ്റഡിയിൽ വാങ്ങി

അതേസമയം, പീഡനക്കേസ് വലിയ വാര്‍ത്ത ആയതിന് പിന്നാലെ മാധ്യമങ്ങളെ മോശമായ ഭാഷയില്‍ ഷിയാസ് അധിക്ഷേപിച്ചിരുന്നു. വീഡിയോ വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് ഷിയാസ് തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ചലച്ചിത്ര അഭിനേതാവും മോഡലുമാണ് ഷിയാസ് കരീം. മോഡലിങ്ങിൽ ശ്രദ്ധനേടിയ ഷിയാസ് ബി​ഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥി ആയി എത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ