മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റി 2019 ഡിസംബർ 31ന് സർക്കാറിനു റിപ്പോർട്ട് കൈമാറിയിരുന്നു. ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് പുറത്തുവിട്ടത്. 233 പേജുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച ഏഷ്യാനെറ്റ് ന്യൂസ് അടക്കം എട്ട് പേർക്കാണ് റിപ്പോർട്ടിൻ്റെ പകർപ്പ് സാംസ്കാരിക വകുപ്പ് നൽകിയത്. അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്നതടക്കം നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
06:08 PM (IST) Aug 19
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 'പൂർണ വിവരങ്ങൾ അറിഞ്ഞ ശേഷം അമ്മ വേണ്ട ഇടപെടൽ നടത്തുമെന്ന് നടൻ സിദ്ദിഖ്. ആരൊക്കെയാണ് പരാതി നൽകിയതെന്നും ആര്‍ക്കൊക്കെ എതിരെയാണ് പരാതി എന്നും അറിഞ്ഞാൽ ഇടപെടുമെന്നാണ് സിദ്ദിഖിന്റെ പ്രതികരണം.
06:03 PM (IST) Aug 19
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പുറത്തു വിട്ട ഭാഗം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചൂഷണം വ്യാപകമാണ് നാലരവർഷം റിപ്പോർട്ട് പുറത്തു വിടാതെ സർക്കാർ എന്തിനു അടയിരുന്നു? ഇത്ര വലിയ സ്ത്രീ വിരുദ്ധത നടന്നിട്ട് ആരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി മറുപടി പറയണം. തെറ്റ് ചെയ്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ടത് സർക്കാരിന്റെ ചുമതല സർക്കാർ ചെയ്തത് ഗുരുതരമായ കുറ്റം. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. ഇത് അനീതിയും കേരളത്തിന് അപമാനകരമായ കാര്യമാണ്. ക്രിമിനൽ കുറ്റം അറിഞ്ഞിട്ടും നടപടി എടുക്കാത്തത് ക്രിമിനൽ കുറ്റം തന്നെയാണ്. മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും ചെയ്തത് ക്രിമിനൽ കുറ്റം. ഇഷ്ടക്കാരെ സംരക്ഷിക്കാൻ ആണോ റിപ്പോർട്ട് മൂടി വെച്ചതെന്ന് ചോദിച്ച അദ്ദേഹം അടിയന്തിരമായി ശുപാര്‍ശകളിൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
05:48 PM (IST) Aug 19
മലയാള സിനിമയിലെ സെക്ഷ്വൽ മാഫിയയെ പുറത്തുകൊണ്ടുവരണം. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും, വനിതാ കമ്മീഷനും പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗുരുതരമാണ്. ഏറ്റവും ഗുരുതരമായ കണ്ടെത്തൽ സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ ആണ്.
അതിൽ പ്രായപൂർത്തി ആകാത്തവർ വരെ ഉൾപ്പെട്ടിട്ടുണ്ട് എന്നുള്ള ആരോപണങ്ങളാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറയുന്ന ഗുരുതരമായ ലൈംഗിക അതിക്രമ വിഷയങ്ങളിൽ കുറ്റക്കാരായവർക്കെതിരെ കേസുകൾ എടുത്ത് നിയമനടപടി സ്വീകരിക്കണമെന്നും അവരുടെ പേര് വിവരങ്ങൾ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി കേരള ഡിജിപി, സംസ്ഥാന വനിതാ കമ്മീഷൻ എന്നിവർക്ക് പരാതി നൽകി.
05:41 PM (IST) Aug 19
മേഖലയിൽ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേർ മൊഴി നൽകിയിട്ടുണ്ട്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്. ഏജൻ്റുമാരും മേഖലയിൽ ലൈംഗിക ചൂഷണത്തിനടക്കം പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമ്മാതാക്കളും സംവിധായകരും നിർബന്ധിക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. സഹകരിക്കാൻ തയ്യാറാകാത്തവർക്ക് അവസരം നിഷേധിച്ച് ഒഴിവാക്കുന്ന രീതിയാണ് മലയാള സിനിമാ രംഗത്തുള്ളതെന്നും റിപ്പോർട്ട് പറയുന്നു.
05:40 PM (IST) Aug 19
'ചന്ദ്രനും നക്ഷത്രങ്ങളും കാണുന്ന പോലെ തിളക്കമുള്ളതല്ല ' എന്ന് തുടങ്ങുന്നതാണ് ഹേമാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. എന്നാൽ സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കി. 49-ാം പേജിലെ 96-ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.
05:32 PM (IST) Aug 19
അവസരം ലഭിക്കാൻ നടിമാര്‍ വഴങ്ങിക്കൊടുക്കേണ്ടി വരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് റിപ്പോര്‍ട്ടിലുള്ളത്. സ്‍ത്രീ സൗഹാര്‍ദമല്ലന്ന് മാത്രമല്ല ക്രിമിനലുകളാണ് സിനിമ മേഖല നിയന്ത്രിക്കുന്നത് എന്നും വിമര്‍ശനമുണ്ട്. സിനിമാ സെറ്റില്‍ ഒറ്റയ്‍ക്ക് പോകാൻ തങ്ങള്‍ക്ക് ഭയമാണെന്നും നടിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്....Read more..
05:14 PM (IST) Aug 19
നടിമാര്‍ നേരിടേണ്ടി വന്ന ക്രൂരതകള്‍ തുറന്നുകാട്ടി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. അവസരം ലഭിക്കാൻ നടിമാര്‍ വഴങ്ങിക്കൊടുക്കേണ്ടി വരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് റിപ്പോര്‍ട്ടിലുള്ളത്. സ്‍ത്രീ സൗഹാര്‍ദമല്ലന്ന് മാത്രമല്ല ക്രിമിനലുകളാണ് സിനിമ മേഖല നിയന്ത്രിക്കുന്നത് എന്നും വിമര്‍ശനമുണ്ട്...Read more...
05:12 PM (IST) Aug 19
ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയത് സർക്കാരിൻ്റെ തലയിൽ കെട്ടിവെയ്ക്കണ്ടെന്ന് മന്ത്രി സജി ചെറിയാന്‍. താന്‍ മന്ത്രിയായി മൂന്നര വർഷത്തിനിടയ്ക്ക് ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ല. ഡബ്ല്യുസിസി (വിമൻ ഇൻ സിനിമാ കളക്ടീവ്) പോലെയുള്ള സംഘടനകൾ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്...Read more... 'ഹേമ കമ്മിറ്റി റിപ്പോർട്ട് നിർദ്ദേശങ്ങൾ നടപ്പാക്കും';
04:51 PM (IST) Aug 19
അവസരങ്ങൾക്ക് ശരീരം ചോദിക്കുന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് 13 പേർ. സഹകരിക്കുന്നവർക്ക് കോഡ് പേരുകൾ. ലൈംഗിക അതിക്രമങ്ങൾ എതിര്‍ക്കുന്നവര്‍ മോശം സ്ത്രീകളും സഹകരിക്കുന്നവര്‍ നല്ല സ്ത്രീകൾ എന്നിങ്ങനെ പ്രയോഗം. സഹകരിക്കുന്നവര്‍ക്ക് വാട്സാപ്പ് ഗ്രൂപ്പ് അടക്കം ഞെട്ടിക്കുന്ന വിവരങ്ങൾ റിപ്പോര്‍ട്ടിൽ
04:46 PM (IST) Aug 19
മയക്കുമരുന്ന് സിനിമാ മേഖലയെ കീഴടക്കിയിരിക്കുന്നു.പൊലീസിന്റെയും ഭരണസംവിധാനത്തിന്റെയും അടക്കം വീഴ്ച അക്കമിട്ട് നിരത്തി റിപ്പോര്‍ട്ട്. സിനിമാമേഖലയിലെ മോശം പരാമര്‍ശങ്ങളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍. ഏതാനും നിര്‍മ്മാതാക്കളും സംവിധായകരും താരങ്ങളും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുമാണ് സിനിമാ മേഖലയെ കയ്യടക്കിയിരിക്കുന്നത്.മലയാള സിനിമയിലെ അത്യുന്നതര്‍ക്കെതിരെയും മൊഴി.
04:35 PM (IST) Aug 19
ഹേമ കമ്മിറ്റി റിപ്പോർട്ട് - എല്ലാ വിവരങ്ങളും പുറത്തുവരട്ടെ. സ്ത്രീവിരുദ്ധമായ പശ്ചാത്തലത്തിലാണ് ഇന്ത്യൻ സമൂഹം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിക്കണം. ഉറപ്പായും നടപടികൾ ഉണ്ടാവുമെന്നും എം വി ഗോവിന്ദൻ
04:31 PM (IST) Aug 19
രാവിലെ 7 മണിക്ക് ആരംഭിക്കുന്നു പുലർച്ചെ 2 മണി വരെ ജോലി നീളുന്നു. കാര്യമായ തുകയും നൽകുന്നില്ല. ജൂനിയർ ആർട്ടിസ്റ്റ് തികഞ്ഞ അവഗണന നേരിടുന്നു. രാത്രി വൈകിയാൽ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാൻ ആരുമില്ല. കിടന്നുറങ്ങാൻ പോലും സ്ഥലം നൽകുന്നില്ല. മിക്ക സെറ്റുകളിലും അവർക്ക് ടോയ്‌ലറ്റ് സൗകര്യം ഉണ്ടായിരിക്കില്ല. ടോയ്‌ലറ്റിൽ പോകാൻ പോലും അനുവദിച്ചിരുന്നില്ല. ടോയ്‌ലറ്റ് ഉള്ള സ്ഥലത്ത് ഒറ്റയ്ക്ക് നടക്കാൻ കഴിയാത്ത സ്ഥിതി. സ്ഥിതി ഭയാനകമാണെന്നും റിപ്പോര്‍ട്ടിൽ.
04:28 PM (IST) Aug 19
കുടുംബത്തിലെ ഒരാൾ കൂടെ ഇല്ലെങ്കിൽ ലൊക്കേഷൻ സുരക്ഷിതമല്ല എന്ന് പലരും കരുതുന്നു. ആളുകള്‍ ചേര്‍ന്ന് തുണി മറ സൃഷ്ടിച്ച് മൂത്രമൊഴിക്കേണ്ട, വസ്ത്രം മാറേണ്ട അവസ്ഥ. സാനിറ്ററി നാപ്കിനുകള്‍ നശിപ്പിക്കാന്‍ പോലും സൗകര്യങ്ങളില്ല. സിനിമയിലെ പ്രശ്നപരിഹാരങ്ങള‍്ക്ക് സ്വതന്ത്ര സംവിധാനം അനിവാര്യം.
04:14 PM (IST) Aug 19
സിനിമാ മേഖലയിലെ സ്ഥിതിഗതികൾ എന്താണെന്നും പഠനത്തിൽ നിന്ന് വ്യക്തമായി. ഐസിസിയുടെ ഭരണഘടന സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ളതല്ല. സർക്കാർ നിയന്ത്രണതിൽ ഒരു സ്വതന്ത്ര ഫോറം ഉണ്ടാകണം. ഒരു ചട്ടപ്രകാരം, സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യണം. എങ്കിൽ മാത്രമേ മലയാള സിനിമാ വ്യവസായത്തിന്റെ ദുഷ്പ്രവണതകളിൽ നിന്ന് സ്ത്രീകളെ മോചിപ്പിക്കാൻ കഴിയുകയുള്ളൂ എന്ന് കമ്മിറ്റി.
04:12 PM (IST) Aug 19
സ്ത്രീകള്‍ക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നു. അതിക്രമം നടത്തിയ പലരും പ്രമുഖരും വലിയ സ്വാധീനമുള്ളവരുമാണ്. അതിക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞാൽ ജീവഭയം മാത്രമല്ല, കുടുംബം വരെ അപകടത്തിലായേക്കാം. ലൈംഗികാതിക്രമങ്ങളെക്കുറിച്ചുമുള്ള തുറന്ന് പറച്ചിലുകൾ കേട്ട് ഞെട്ടിപ്പോയെന്നും കമ്മിറ്റി. ശുചിമുറി സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെടുന്നു. കാരവൻ സൗകര്യങ്ങൾ നായകനും നായികക്കും മാത്രം. ഐസി സികള്‍ പേരിന് മാത്രം. ഐസിസി അംഗമായവര്‍ വിധേയപ്പെട്ടില്ലെങ്കില്‍ അവരുടെ ഭാവി നശിപ്പിക്കും. മലയാളം സിനിമ ഒരു കൂട്ടം സംവിധായകരുടെയും നിർമ്മാതകളുടെയും നടന്മാരുടെയും അധീനതയിൽ.
04:08 PM (IST) Aug 19
അതിക്രമം നടത്തിയ ആളിനൊപ്പം തന്നെ പിറ്റേന്ന് ഭാര്യയായി അഭിനയിക്കണ്ടി വന്നു.ർ അയാളുടെ മുഖം കാണുമ്പോഴുള്ള ബുദ്ധിമുട്ട് കാരണം അവർക്ക് 17 റീടേക്ക് പോകണ്ടി വന്നു, അതിന്‍റെ ശകാരവും സംവിധായകനിൽ നിന്ന് നടിക്ക് കേൾക്കേണ്ടി വന്നു. അതിക്രമം നേരിട്ട ഒരു നടിയുടെ അനുഭവം പങ്ക് വച്ച് ഹേമ കമ്മിറ്റി.
03:49 PM (IST) Aug 19
നടിമാർ പണം ഉണ്ടാക്കാൻ വരുന്നവർ ആണെന്നും എന്തിനും വഴങ്ങുമെന്നും സിനിമ മേഖലയിൽ പൊതുബോധം. ആരുടെ കൂടെയും കിടക്ക പങ്കിടുമെന്നതാണത്. പ്രശ്നക്കാരിയെന്ന് തോന്നിയാല്‍ വീണ്ടും സിനിമയിലേക്ക് വിളിക്കില്ല. അഭിനയത്തോട് അഭിനിവേശമുള്ള പലരും അതിക്രമങ്ങള്‍ നിശബദ്മായി സഹിക്കേണ്ടി വരുന്നു
03:45 PM (IST) Aug 19
അതിക്രമം കാട്ടിയ പലരും ഉന്നതരെന്ന് മൊഴിയെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പൊലീസിനെ പരാതിയുമായി സമീപിക്കാൻ കഴിയില്ല. അങ്ങനെ പരാതി നൽകിയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും. ലൈംഗിക അതിക്രമം നേരിട്ട സ്ത്രീകള്‍ പൊലീസിനെ സമീപിക്കാഞ്ഞത് ജീവഭയം കൊണ്ടാണ്. സ്ത്രീകളെ അശ്ലീല ഭാഷയിലൂടെ സൈബര്‍ ആക്രമണത്തിന് വിധേയരാക്കുന്നു. ഇത്തരം സോഷ്യല്‍ മീഡിയ ആക്രമണവും പരാതി നല്‍കാതിരിക്കാന്‍ കാരണം. ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ കേട്ട് കമ്മിറ്റി ഞെട്ടിപ്പോയെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
03:41 PM (IST) Aug 19
മലയാള സിനിമയില്‍ 'കാസ്റ്റിംഗ് കൗച്ച്' എന്ന് സ്ഥിരീകരിച്ച് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. മലയാള ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളുടെ പരാതികളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടിലാണ് മലയാള സിനിമയിലെ ലൈംഗിക ചൂഷണങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്... Read more..
03:37 PM (IST) Aug 19
മലയാള സിനിമ ചിലരുടെ കൈകളിൽ. ആഭ്യന്തര പരാതി പരിഹാര സമിതികളെ ഈ താരങ്ങൾ ഭീഷണിപ്പെടുത്തുന്നു. സ്ത്രീകള്‍ എന്തിനും വഴങ്ങുമെന്ന പൊതു കാഴ്ചപ്പാട് സിനിമാ രംഗത്തുണ്ട്. സിനിമയിലേക്ക് സ്ത്രീകൾ വരുന്നത് പണത്തിനും പ്രശസ്തിക്കും വേണ്ടിയെന്നാണ് പ്രചാരണം. നടിമാർ പണം ഉണ്ടാക്കാൻ വരുന്നവർ ആണെന്നും ആരുടെ കൂടെയും കിടക്ക പങ്കിടുമെന്ന പൊതുബോധവും നിലവിലുണ്ട്. പ്രശ്നക്കാരിയെന്ന് തോന്നിയാല്‍ ഈ താരങ്ങളെ പിന്നീട് സിനിമയിലേക്ക് വിളിക്കില്ലെന്നും റിപ്പോർട്ട് പറയുന്നു.
03:34 PM (IST) Aug 19
ഏജന്റുമാരും മേഖലയിൽ ലൈംഗിക ചൂഷണത്തിനടക്കം പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമ്മാതാക്കളും സംവിധായകരും നിർബന്ധിക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. സഹകരിക്കാൻ തയ്യാറാകാത്തവർക്ക് അവസരം നിഷേധിച്ച് ഒഴിവാക്കുന്ന രീതിയാണ് മലയാള സിനിമാ രംഗത്തുള്ളതെന്നും റിപ്പോർട്ട് പറയുന്നു.
03:33 PM (IST) Aug 19
സ്ത്രീകൾക്ക് അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ്. മേഖലയിൽ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേർ മൊഴി നൽകിയിട്ടുണ്ട്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്