
രാജമൗലിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് മഹേഷ് ബാബു നായകനാവുന്ന ഏറ്റവും പുതിയ ചിത്രം. പ്രിയങ്ക ചോപ്രയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മലയാളത്തിൽ നിന്നും പൃഥ്വിരാജ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പൃഥ്വിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. കുംഭ എന്ന് പേരിട്ടിരിക്കുന്ന കഥാപാത്രം ചിത്രത്തിൽ വില്ലനായി ആണ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ആര്‍ആര്‍ആറിന് ശേഷം ആഗോള മാര്‍ക്കറ്റ് ലക്ഷ്യമാക്കി രാജമൗലി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ പേര് എന്തായിരിക്കുമെന്നാണ് സിനിമാപ്രേമികളുടെ ഏറ്റവും വലിയ ആകാംക്ഷ. ഔദ്യോഗികമായി അത് അറിയാന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ടെങ്കിലും ചില പേരുകള്‍ ഇപ്പോഴേ പ്രചരിക്കുന്നുണ്ട്. ജെന്‍ 63 എന്നാണ് ചിത്രത്തിന് രാജമൗലി പേരിട്ടിരിക്കുന്നത് എന്നായിരുന്നു നേരത്തേ എത്തിയിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ഒരു വര്‍ക്കിംഗ് ടൈറ്റില്‍ മാത്രമാണെന്നും ചിത്രത്തിന്‍റെ യഥാര്‍ഥ പേരല്ലെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ശരിക്കുമുള്ള പേര് സംബന്ധിച്ചും റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്.
1188 കോടി രൂപയാണ് ചിത്രത്തിൻറെ ബഡ്ജറ്റ്. 95% ആഫ്രിക്കൻ രംഗങ്ങളും ചിത്രീകരിച്ചത് കെനിയയിലാണ്. ചിത്രത്തിന്റെ ആഫ്രിക്കൻ സീക്വൻസുകളിൽ ഏകദേശം 95% കെനിയയിലാണ് ചിത്രീകരിച്ചതെന്ന് മുസാലിയ മുഡവാടി വെളിപ്പെടുത്തി. രാജമൗലിയുടെ 120 അംഗ സംഘം മസായ് മാര, നൈവാഷ എന്നീ മലനിരകളുടെ വിശാലമായ സമതലങ്ങൾ മുതൽ പസാംബുരു, ഐക്കണിക് അംബോസേലി വരെയുള്ള അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളിലൂടെയാണ് ചിത്രീകരണം നടത്തിയത്. നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യത്തെയും ആതിഥ്യമര്യാദയെയും ലോക വേദിയിലെ സ്ഥാനത്തെയും കുറിച്ചുള്ള പ്രസ്താവനയാണിതെന്നും മുടവാടി പറഞ്ഞു.
120 രാജ്യങ്ങളിൽ ആഗോളതലത്തിൽ ചിത്രം റിലീസ് ചെയ്യും, ജനുവരിയിൽ മുഹൂർത്ത പൂജയോടെയാണ് ചിത്രത്തിന്റെ യാത്ര ആരംഭിച്ചത്, തുടർന്ന് ഒഡീഷയിലും ഹൈദരാബാദിലും ഷൂട്ടിംഗ് നടന്നു. കർശനമായ സുരക്ഷ ഉണ്ടായിരുന്നിട്ടും, സെറ്റുകളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ചോർന്നു. കൂടുതൽ വിവരങ്ങൾ ഈ മാസം പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ