'ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു' ; വികാരഭരിതനായി ടൊവിനോ

Published : Mar 04, 2023, 11:44 AM ISTUpdated : Mar 04, 2023, 01:13 PM IST
'ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു' ; വികാരഭരിതനായി ടൊവിനോ

Synopsis

ടൊവിനോ തോമസ് കരിയറില്‍ ആദ്യമായി ട്രിപ്പിള്‍ റോളില്‍ അഭിനയിക്കുന്ന ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. നവാഗതനായ ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കൊച്ചി: അജയന്‍റെ രണ്ടാം മോഷണം ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. ഇത് സംബന്ധിച്ച് വികാരഭരിതമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിലെ നായകനായ ടൊവിനോ തോമസ്. 110 ദിവസത്തെ ഷൂട്ടിംഗിന് ശേഷം, അജയന്റെ രണ്ടാം മോഷണത്തിന്റെ ഷെഡ്യൂൾ അവസാനിക്കുകയാണ്. ഒരു ഇതിഹാസ അനുഭവമാണ് അവസാനിക്കുന്നത് എന്ന് താരം കുറിക്കുന്നു. 

ടൊവിനോ തോമസ് കരിയറില്‍ ആദ്യമായി ട്രിപ്പിള്‍ റോളില്‍ അഭിനയിക്കുന്ന ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. നവാഗതനായ ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും  'അജയന്റെ രണ്ടാം മോഷണം'.

ടൊവിനോയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു. 110 ദിവസത്തെ ഷൂട്ടിംഗിന് ശേഷം, അജയന്റെ രണ്ടാം മോഷണത്തിന്‍റെ ഷെഡ്യൂൾ അവസാനിക്കുകയാണ്. അജയന്‍റെ രണ്ടാം മോഷണത്തെ സംബന്ധിച്ച് "ഇതിഹാസം" തുടക്കക്കാരെ സംബന്ധിച്ച് ഒരു ചെറിയ വാക്ക് അല്ല.ഇതൊരു പിരീയിഡ് സിനിമയാണ്;  അതിലുപരി ഈ ചിത്രത്തിലെ അനുഭവം എന്നെ സംബന്ധിച്ച് ജീവിതത്തേക്കാൾ വലുതായിരുന്നു. ഒരു യുഗത്തിൽ നിന്ന് ഉയർന്നുവന്ന് സ്വയം പരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു വ്യക്തിയെപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. 

2017 മുതല്‍ ഞങ്ങളെ ആവേശഭരിതരാക്കിയ ഒരു കഥയായിരുന്നു അജയന്‍റെ രണ്ടാം മോഷണത്തിന്‍റെത്. സ്വപ്നങ്ങളിൽ പലപ്പോഴും സംഭവിക്കുന്നത് പോലെ, അത് ഉദ്ദേശിച്ച രീതിയിൽ തുടങ്ങുന്നതിന് കാലതാമസം നേരിട്ടു. എന്നാല്‍ ഒരു പഠനാനുഭവം പോലെ രസകരവും, ആഹ്ളാദവും, സംതൃപ്തിയും നല്‍കുന്ന ചിത്രീകരണത്തിന് ശേഷം ഞാന്‍ വിടവാങ്ങുന്നു.   ഈ സിനിമയിൽ നിന്ന് കളരിപ്പയറ്റും കുതിര സവാരിയും ഉൾപ്പെടെ പുതിയ കഴിവുകൾ ഞാൻ പഠിച്ചു. അജയന്‍റെ രണ്ടാം മോഷണത്തില്‍ ഞാന്‍ മൂന്ന് വ്യത്യസ്ത വേഷങ്ങൾ ചെയ്യുന്നു, അതില്‍ എല്ലാം തന്നെ തീര്‍ത്തും വ്യത്യസ്തമായിരുന്നു. 

ഒപ്പം അഭിനേതാക്കളും അണിയറക്കാരും എന്ന നിലയിൽ എനിക്ക് ചുറ്റും നിരവധി പ്രിയ സുഹൃത്തുക്കൾ ഉണ്ടായിരുന്നു, ഇത് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഷെഡ്യൂളുകളിൽ പോലും കാര്യങ്ങള്‍ എളുപ്പമാക്കി. നല്ല ഒരുപാട് ഓർമ്മകളും പുതിയ സുഹൃത്തുക്കളും ഉണ്ടായി. അജയന്‍റെ രണ്ടാം മോഷണത്തില്‍ നിന്നും ഞാന്‍ ഒപ്പം കൊണ്ടുപോകുന്ന മറ്റൊന്ന് കാസർഗോഡാണ്. 

ജനങ്ങളുടെ പിന്തുണയും ഇപ്പോൾ പരിചിതമായ നിരവധി പുഞ്ചിരികളും ഇവിടെയുള്ള മാസങ്ങളായുള്ള എന്‍റെ ജീവിതം അനായാസമായി. ഒരു വീടായതിന് കാസർഗോഡിന് നന്ദി. അത്ഭുതകരമായ സ്ഥലത്തോടും അതിശയകരമായ ടീമിനോടും വിട പറയുന്നു - എന്നാൽ ഞാൻ മടങ്ങിവരും. സിനിമ അതിശയിപ്പിക്കും. എല്ലാവർക്കും ആശംസകൾ നേരുന്നു. അതൊരു സ്വപ്നമാണ്. അത് യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

'നമ്മുടെ സിനിമ അത്ര വിജയിച്ചില്ലെന്ന് എനിക്കറിയാം, ബാലന്‍സ് പൈസ എനിക്ക് വേണ്ട'; സംയുക്ത അന്ന് പറഞ്ഞു

പൊന്ന്യത്ത് അങ്കത്തിന് കിടിലന്‍ ലുക്കില്‍ എത്തി ടൊവിനോ; വൈറലായി വീഡിയോ

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ