'പിന്നില്‍ അസൂയാലുക്കള്‍ ആയിരിക്കാം'; ലൈംഗികാരോപണം നിഷേധിച്ച് ആദ്യ പ്രതികരണവുമായി വിജയ് സേതുപതി

Published : Jul 31, 2025, 01:05 PM ISTUpdated : Jul 31, 2025, 01:08 PM IST
vijay sethupathi denies casting couch allegations

Synopsis

ആരോപണത്തെ നിയമപരമായി നേരിടാനാണ് തീരുമാനമെന്നും വിജയ് സേതുപതി

സോഷ്യല്‍ മീഡിയയിലൂടെ തനിക്കു നേരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ വിജയ് സേതുപതി. തനിക്കറിയാവുന്ന ഒരു പെണ്‍കുട്ടിയെ വിജയ് സേതുപതി വര്‍ഷങ്ങളോളം ചൂഷണം ചെയ്തുവെന്നും അവര്‍ ഇപ്പോഴും ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു എക്സിലൂടെ രമ്യ മോഹന്‍ എന്ന യൂസര്‍ കുറിച്ചത്. പോസ്റ്റ് അതിവേഗം വൈറല്‍ ആയി. പിന്നാലെ ഈ പോസ്റ്റ് നീക്കം ചെയ്യപ്പെട്ടിരുന്നു. ആരോപണം വലിയ വാര്‍ത്താപ്രാധാന്യം നേടിയതിന് പിന്നാലെ ഡെക്കാണ്‍ ക്രോണിക്കിളിനോടാണഅ വിജയ് സേതുപതിയുടെ പ്രതികരണം.

എന്നെ അല്‍പമെങ്കിലും അറിയാവുന്ന ആളുകള്‍ ഈ ആരോപണത്തിന് നേര്‍ക്ക് ചിരിക്കും. എന്നെ എനിക്ക് അറിയാം. ഇത്തരത്തിലുള്ള വൃത്തികെട്ട ആരോപണങ്ങള്‍ക്ക് എന്നെ അസ്വസ്ഥനാക്കാനാവില്ല. എന്നാല്‍ എന്‍റെ കുടുംബവും അടുത്ത സുഹൃത്തുക്കളും അസ്വസ്ഥരാണ്. പക്ഷേ ഞാന്‍ അവരോട് പറഞ്ഞു. ശ്രദ്ധ ആകര്‍ഷിക്കാന്‍വേണ്ടി ഈ സ്ത്രീ ഉന്നയിച്ച ആരോപണമാണ് ഇത്. ഏതാനും നിമിഷങ്ങളുടെ പ്രശസ്തിയേ അവര്‍ക്ക് ലഭിക്കൂ. അവര്‍ അത് ആസ്വദിക്കട്ടെ, വിജയ് സേതുപതി പറഞ്ഞു.

അതേസമയം ആരോപണത്തെ നിയമപരമായി നേരിടാനാണ് തന്‍റെ തീരുമാനമെന്നും സൈബര്‍ ക്രൈം എന്ന രീതിയിലാണ് തന്‍റെ അഭിഭാഷകന്‍ കേസ് നീക്കുന്നതെന്നും വിജയ് സേതുപതി പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ഇത്തരത്തിലുള്ള നിരവധി പ്രചരണങ്ങളെ ഞാന്‍ നേരിട്ടിട്ടുണ്ട്. എന്നെ ഉന്നം വച്ചുകൊണ്ടുള്ള അത്തരം ശ്രമങ്ങളൊന്നും ഇതുവരെ എന്നെ ബാധിച്ചിട്ടില്ല. അത് ഒരിക്കലും ബാധിക്കുകയുമില്ല. തന്‍റെ പുതിയ ചിത്രം തിയറ്ററുകളില്‍ മികച്ച വിജയം നേടുന്ന സമയത്തുതന്നെ ഈ ആരോപണം വന്നതില്‍ സംശയമുണ്ടെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.

എന്‍റെ പുതിയ ചിത്രം നന്നായി പോവുകയാണ്. എന്നെ കരിവാരി തേക്കുന്നതിലൂടെ ചിത്രത്തെ തകര്‍ക്കാമെന്നും ചിലര്‍ കരുതിയിരിക്കാം. പക്ഷേ അത് അങ്ങനെ സാധിക്കില്ല. ഇന്നത്തെ കാലത്ത് ആര്‍ക്കും ആര്‍ക്കെതിരെയും എന്തും പറയാം. അതിന് ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് മാത്രമാണ് നിങ്ങള്‍ക്ക് ആവശ്യം, വിജയ് സേതുപതി പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രണയ സമ്മാനവുമായി ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ'; പുത്തൻ ഗാനം പുറത്ത്
അടിപട പൂരവുമായി ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’; റാപ്പർ ചന്ദൻ ഷെട്ടി ചത്രം ഫെബ്രുവരി 20ന്