'ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടത്'; ഡൽഹി സമരത്തിനും വിദ്യാർത്ഥികൾക്കും പിന്തുണയുമായി മഞ്ജു വാര്യർ

Published : Jul 23, 2026, 08:49 PM IST
Manju Warrier extends support to the Delhi protests

Synopsis

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് നടി മഞ്ജു വാര്യർ പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, സിജെപി രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്യുകയും കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് വിളിക്കുകയും ചെയ്തതോടെ ഡൽഹിയിൽ സംഘർഷാവസ്ഥ തുടരുകയാണ്.

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി നടി മഞ്ജു വാര്യരും. മാനുഷികതയാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ നിൽക്കേണ്ടതെന്ന് മഞ്ജു വാര്യർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. നമ്മുടെ യുവതലമുറയ്ക്ക് ചോദ്യങ്ങൾ ചോദിക്കാനും ആശങ്കകൾ പങ്കുവെക്കാനും സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ടെന്ന് മഞ്ജു വാര്യർ കുറിപ്പിൽ പറഞ്ഞു. ഇന്ത്യയിലെവിടെയായാലും പരീക്ഷാ സമ്പ്രദായങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നും മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കും എന്നും മുൻഗണന ലഭിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. നമ്മുടെ മക്കൾക്ക് ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടതെന്നും അവരുടെ ഭാവി സുരക്ഷിതമാകട്ടെ എന്നും നടി വ്യക്തമാക്കി.

അതേസമയം, പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി ജെ പി നാളെ രാജ്യവ്യാപക സമരം പ്രഖ്യാപിച്ചു. സമാധാനപരമായും അച്ചടക്കത്തോടെയും വീഥികളിലിറങ്ങി പ്രക്ഷോഭം സംഘടിപ്പിക്കാൻ സംഘടന പ്രവർത്തകർക്ക് മാർഗ്ഗനിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ, 34 ദിവസം പിന്നിട്ട സിജെപി സമര കേന്ദ്രത്തിലേക്ക് ആളുകൾ ഒഴുകിയെത്തുന്നതോടെ കേന്ദ്ര സർക്കാർ സിജെപിയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ജെ പി നദ്ദയുടെ ഓഫീസിലോ വസതിയിലോ അല്ലെങ്കിൽ സമരക്കാർ പറയുന്നിടത്തോ ചർച്ചയാകാമെന്ന് അറിയിച്ചെങ്കിലും, സമരകേന്ദ്രമായ ജന്തർ മന്തറിൽ ചർച്ച നടത്താമെന്നാണ് സിജെപിയുടെ നിലപാട്.

അതിനിടെ, ഡൽഹിയിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വിമാനമാർഗ്ഗം 30 കമ്പനി അധിക കേന്ദ്രസേനയെക്കൂടി വിന്യസിച്ചു. ഇതോടെ ആകെയുള്ള സേനാ വിന്യാസം 45 കമ്പനിയായി ഉയർന്നു. സംഘർഷത്തിൽ പരിക്കേറ്റ ഛത്രപൂർ സ്വദേശി സാക്ഷിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് 20 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ, പാർലമെന്റ് മാർച്ചിനിടെ സമരക്കാർ പെട്രോൾ പമ്പിന് നേരെ ആക്രമണം നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാജ്യാന്തര പശ്ചാത്തലത്തിൽ വികസിക്കുന്ന നിഗൂഢത; ജയസൂര്യ - ജിതിൻ കെ. ജോസ് ചിത്രം 'മായൻ' ചിത്രീകരണം റഷ്യയിൽ ആരംഭിച്ചു
'ഇതുവരെയാരും പറയാക്കഥയിത്, ഇരുളിൻ മറവിലെ മായക്കഥ..'; ബിജിബാലിന്‍റെ ശബ്‍ദത്തിൽ 'ഉന്മാദ'ത്തിലെ ആദ്യ ഗാനം പുറത്ത്