രാജ് കുന്ദ്രയോട് ക്രൈംബ്രാഞ്ചിനു മുന്നില്‍ വെച്ച് ദേഷ്യപ്പെട്ടും പൊട്ടിക്കരഞ്ഞും ശില്‍പ ഷെട്ടി.
അശ്ലീല വീഡിയോ നിര്‍മാണക്കേസില്‍ അടുത്തിടെയാണ് ശില്‍പ ഷെട്ടിയുടെ രാജ് കുന്ദ്ര അറസ്റ്റിലായത്. മുംബൈ ക്രൈംബ്രാഞ്ച് ആണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്‍തത്. രാജ് കുന്ദ്ര അശ്ളീല വീഡിയോ നിര്‍മാണ റാക്കറ്റിന്റെ തലവനാണ് എന്നാണ് പൊലീസ് പറയുന്നത്. കേസില്‍ തെളിവെടുക്കാൻ രാജ് കുന്ദ്രയുമായി വീട്ടില്‍ എത്തിയപ്പോള്‍ ശില്‍പ ഷെട്ടി പൊട്ടിത്തെറിച്ചതായി എൻഡിടിവി റിപോര്‍ട് ചെയ്യുന്നു.
ഭര്‍ത്താവിനെ ക്രൈംബ്രാഞ്ചിനൊപ്പം വീട്ടില്‍ കണ്ടപ്പോള്‍ വളരെ രൂക്ഷമായിട്ടാണ് ശില്‍പ ഷെട്ടി പ്രതികരിച്ചത്. കുടുംബത്തിന്റെ മാനം നശിപ്പിച്ചു. സിനിമാ വ്യവസായത്തില്‍ എല്ലാം നഷ്‍ടപ്പെട്ടു. ഒരുപാട് പ്രൊജക്റ്റുകള്‍ ഉപേക്ഷിക്കേണ്ടി വന്നുവെന്നും ശില്‍പ ഷെട്ടി പറഞ്ഞു. രാജ് കുന്ദ്രയാണ് കേസില്‍ ഒന്നാം പ്രതി. നമുക്ക് എല്ലാം ഉണ്ടായിരുന്നിട്ടും, ഇങ്ങനത്തെ പണി ചെയ്യേണ്ട ആവശ്യമെന്തായിരുന്നുവെന്നാണ് ശില്‍പാ ഷെട്ടി ചോദിച്ചത്.
അന്വേഷണങ്ങളോട് സഹകരിക്കാൻ രാജ് കുന്ദ്ര തയ്യാറാകുന്നില്ല എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
കേസില്‍ ശില്‍പ ഷെട്ടിക്ക് ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. ശില്‍പ ഷെട്ടിയുടെ ബന്ധം തെളിയിക്കുന്ന യാതൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. സാക്ഷികളാരും ശില്‍പ ഷെട്ടിയുടെ പേര് പറഞ്ഞിട്ടുമില്ല. കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.