ഉഡ്താ പഞ്ചാബ് വിവാദം: എന്തിനാണ് ഇത്രയും കട്ടെന്ന് സെന്‍സര്‍ ബോര്‍ഡിനോട് കോടതി

Published : Jun 09, 2016, 02:20 PM ISTUpdated : Oct 05, 2018, 02:04 AM IST
ഉഡ്താ പഞ്ചാബ് വിവാദം: എന്തിനാണ് ഇത്രയും കട്ടെന്ന് സെന്‍സര്‍ ബോര്‍ഡിനോട് കോടതി

Synopsis

മുംബൈ: ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബിലെ സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലില്‍ വിശദീകരണം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി.  എം.എല്‍.എ, തിരഞ്ഞെടുപ്പ്, പഞ്ചാബ് തുടങ്ങിയ വാക്കുകള്‍ സിനിമയില്‍ നിന്നും എന്തുകൊണ്ടു ഒഴിവാക്കണമെന്നു കോടതി ചോദിച്ചു. അതേസമയം സ്വന്തം ചിന്തയ്ക്കനുസരിച്ചുള്ള സിനിമ എല്ലാവരും ഉണ്ടാക്കണമെന്ന് വാശിപിടിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് സെന്‍സര്‍ബോര്‍ഡ് പരിഷ്‌കരണ സമിതി അധ്യക്ഷന്‍ ശ്യാം ബെനഗല്‍ പറഞ്ഞു.

ഉഡ്താ പഞ്ചാബിന് കത്രിക വെക്കാനുള്ള സെന്‍സര്‍ ബോര്‍ഡ് നീക്കത്തിനെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കളാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. സിനിമയില്‍ പഞ്ചാബിലെ ലഹരിമരുന്നു മാഫിയയെക്കുറിച്ചുള്ള 89 പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇത് ചോദ്യംചെയ്ത നിര്‍മ്മാതാക്കള്‍ ഒരു ഭാഗത്തുപോലും കത്രികവെക്കാന്‍ അനുവദിക്കരുതെന്ന് കോടതിയില്‍ വാദിച്ചു. കേസില്‍ വിശദമായി വാദം കേട്ട കോടതി,  തെരഞ്ഞെടുപ്പ്, എംഎല്‍എ. എംപി, പഞ്ചാബ് തുടങ്ങിയ പരാമര്‍ശങ്ങള്‍ എന്തിനാണ് വെട്ടിക്കളയുന്നതെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ചോദിച്ചു. ചിത്രത്തില്‍ ഇത്രയും വലിയ മുറിച്ചുമാറ്റലുകള്‍ നിര്‍ദേശിക്കാനുള്ള കാരണം റിപ്പോര്‍ട്ടായി സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ വാദംകേള്‍ക്കല്‍  നാളെയും തുടരും. 

അതേസമയം ഉഡ്താ പഞ്ചാബ് മികച്ച സിനിമയാണെന്ന പ്രതികരണവുമായി സെന്‍സര്‍ബോര്‍ഡ് പരിഷ്‌കണ സമിതി അധ്യക്ഷന്‍ ശ്യാം ബെനഗല്‍ രംഗത്തെത്തി. ഫാക്ടറിയിലല്ല സിനിമ ഉണ്ടാക്കുന്നതെന്നും ഏതെങ്കിലും ഒരാളുടെ ചിന്തയ്ക്കനുസരിച്ചുള്ള സിനിമ എല്ലാവരും ഉണ്ടാക്കണമെന്ന് വാശിപിടിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ബെനഗല്‍ വ്യക്തമാക്കി. നിയമപരമായി മാത്രമാണ് ചിത്രത്തില്‍ മുറിച്ചുമാറ്റലുകള്‍ നിര്‍ദേശിച്ചതെന്ന് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പെഹലാജ് നിഹലാനി ഇന്നും ആവര്‍ത്തിച്ചു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

സിനിമാ ആവേശത്തിനൊപ്പം ജീവരക്ഷാ സന്ദേശവും; ശ്രദ്ധേയമായി 'സിനി ബ്ലഡ്'
'ദിലീപിന്‍റെ ഫാൻസിനെ കൊണ്ട് തെറിവിളിപ്പിക്കാൻ വേണ്ടി മാത്രം', ഡിജിപിക്ക് പരാതി നൽകി ഭാഗ്യലക്ഷ്മി; ഓണ്‍ലൈൻ മാധ്യമം നൽകിയത് വ്യാജ വാർത്തകൾ