സിമ്പു മാമാ...  ആ വിളിയില്‍ കണ്ണ് നിറഞ്ഞ് ചിമ്പു

Web Desk |  
Published : May 27, 2018, 07:53 PM ISTUpdated : Jun 29, 2018, 04:10 PM IST
സിമ്പു മാമാ...  ആ വിളിയില്‍ കണ്ണ് നിറഞ്ഞ് ചിമ്പു

Synopsis

സിമ്പു മാമാ...  ആ വിളിയില്‍ കണ്ണ് നിറഞ്ഞ് ചിമ്പു

സിനിമയിലെ സര്‍വ മേഖലയിലും കൈവച്ച താരമാണ് ചിമ്പു. ബാലതാരമായി സിനിമയിലെത്തിയ താരം ഹിറ്റുകളുടെ നീണ്ടനിര തന്നെ സമ്മാനിച്ചു. 2010ല്‍ പുറത്തിറങ്ങിയ വിണ്ണൈതാണ്ടി വരുവായ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചിമ്പുവിന്‍റെ സിനിമാ ലോകത്ത് മികച്ച പ്രതികരണമാണ്. സിനിമകള്‍ ഹിറ്റുകളാകുന്നതിനിടയില്‍ വിവാദങ്ങളും ചിമ്പുവിനെ വേട്ടയാടിയിരുന്നു. നയന്‍താരയുമായുള്ള പ്രണയ ഗോസിപ്പുകളില്‍ തുടങ്ങി നിരവധി വിവാദങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.  ചില സംവിധായകരും ചിമ്പുവിനെതിരെ എത്തിയതോടെ ചിമ്പുവിന്‍റെ  സിനിമയിലെ സുവര്‍ണകാലം മങ്ങി. 

തുടര്‍ന്ന് പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസില്‍ പരാജയം ഏറ്റവാങ്ങിയപ്പോള്‍ ചിമ്പു സിനിമയില്‍ നിന്ന് മാറിനിന്നു. എന്നാല്‍ ടെലിവിഷന്‍ പരിപാടികളില്‍ ചിമ്പു സജീവമായിരുന്നു. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം മണിരത്നത്തിന്‍റെ സെക്ക സെവന്ത വാനം എന്ന ചിത്രത്തില്‍ വീണ്ടും ചിമ്പു എത്തുന്നുണ്ട്. 

അടുത്തിടെ ഒരു റിയാലിറ്റി ഷോയുടെ പരിപാടിയില്‍ അതിഥിയായി എത്തിയതാണ് ചിമ്പുവിനെകുറിച്ചുള്ള പുതിയ വാര്‍ത്ത. സംസാരശേഷി നഷ്ടപ്പെട്ട ഒരു കുട്ടിയുടെ ചികിത്സാ ചെലവ് നേരത്തെ ചിമ്പു ഏറ്റെടുത്തിരുന്നു. ആ കുട്ടിയെയാണ് റിയാലിറ്റി ഷോ അധികൃതര്‍ മുഖ്യാതിഥിയായി എത്തിയ ചിമ്പുവിന് സര്‍പ്രൈസ് നല്‍കാന്‍ വേദിയിലെത്തിച്ചത്. ആ കുട്ടി സിമ്പു മാമാ എന്ന് വിളിച്ച് കയറി വരുമ്പോള്‍ കരഞ്ഞുകൊണ്ടാണ് സിമ്പു പ്രതികരിച്ചത്. കുട്ടിയെ കെട്ടിപ്പിടിച്ച ചിമ്പു കുട്ടി നല്‍കിയ ഐസ്ക്രീം കഴിച്ച സമയം ചെലവഴിച്ചു. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി
വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം