ആലിയ ഭട്ടിനെതിരെ വധ ഭീഷണി

By Web DeskFirst Published Mar 2, 2017, 5:40 AM IST
Highlights

മുംബൈ:  ആലിഭാ ഭട്ടിനെയും മാതാവിനെയും വധിക്കുമെന്ന് സംവിധായകനും പിതാവുമായ മഹേഷ്ഭട്ടിന് അജ്ഞാത ഫോണ്‍സന്ദേശം. ലക്‌നൗവിലെ ബാങ്ക് ബ്രാഞ്ചില്‍  50 ലക്ഷംനിക്ഷേപിക്കാനും അല്ലെങ്കില്‍ ആലിയാഭട്ടിനെയും മാതാവ് സോണി റസ്ദാനെയും മറന്നോളാനുമാണ് വധഭീഷണി മുഴക്കിയയാള്‍ പറഞ്ഞിരിക്കുന്നത്.

സംഭവത്തില്‍ ജുഹു പോലീസ് സ്‌റ്റേഷനില്‍ മഹേഷ്ഭട്ട് പരാതി നല്‍കി. ഫെബ്രുവരി 26 നായിരുന്നു ഭീഷണിവിളി വന്നത്. ഇക്കാര്യം പറഞ്ഞു കൊണ്ട് ആദ്യം എസ്എംഎസും പിന്നാലെ വാട്‌സ്ആപ്പ് സന്ദേശവും ഏറ്റവും ഒടുവിലായിരുന്നു ഫോണ്‍കോളും വന്നത്. അക്രമി സംഘത്തിന്റെ നേതാവ് എന്ന് അവകാശപ്പെട്ടായിരുന്നു വധഭീഷണി. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ ആലിയാഭട്ടിനെയും മഹേഷ്ഭട്ടിന്റെ ഭാര്യ സോണി റസ്ദാനെയും വെടിവെച്ചുകൊല്ലുമെന്നായിരുന്നു പറഞ്ഞിരുന്നത്.

മകളുടെയും ഭാര്യയുടെയും ജീവല്‍ഭയത്തെ തുടര്‍ന്നായിരുന്നു മഹേഷ് പോലീസില്‍ പരാതി നല്‍കിയത്. മഹേഷ്ഭട്ടിനെ കൊല്ലാന്‍ ശ്രമം നടത്തിയെന്ന കേസില്‍ 13 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവം നടന്നിട്ട് രണ്ടു വര്‍ഷം ആയതിന് തൊട്ടു പിന്നാലെയാണ് വധഭീഷണിയും ഉണ്ടായിരിക്കുന്നത്. പോലീസ് സംഭവത്തെ ഗൗരവമായി എടുത്തിട്ടുണ്ട്.

click me!