
സിനിമാ ലോകത്തെ ഇതിസാസഹമായ ബിഗ്ബി പുനിത് ഇസാറിന്‍റെ ഇടിയില്‍ നിന്നും മരിച്ചുവെന്നൊരു അഭ്യൂഹം വന്നൊരു കാലം ഉണ്ടായിരുന്നു. അന്ന് മരണത്തിന്‍റെ അറ്റം വരെ എത്തിയതാണ്. ബിഗ്ബി അമിതാഭ് ബച്ചന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. അന്ന് ബച്ചന്‍ മരിച്ചുവെന്നായിരുന്നു അഭ്യൂഹം.
പരിക്കേറ്റ ബച്ചനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചു എന്നു തന്നെയാണ് ഡോക്ടര്‍മാരും വിധിയെഴുതിരുന്നത്. പിന്നീട് മാസങ്ങള്‍ക്കൊടുവിലെ ചികിത്സയ്ക്ക് ശേഷമാണ് ബച്ചന്‍ ജീവിതത്തിലേക്ക് തിരികെ എത്തിയത്. ഇത് സിനിമാ സ്റ്റൈല്‍ തിരച്ചു വരവ് തന്നെയായിരുന്നു.
1983 ല്‍ പുറത്തിറങ്ങിയ കൂലിയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. പുനീത് ഇസാറിന്‍റെ ഇടിയേറ്റ് വീണ ബച്ചന്‍റെ അടിവയറിലാണ് മേശയിലിടിച്ച് ഗുരുതരമായി പരിക്കേറ്റത്. ക്ലിനിക്കലി ഡെഡ് എന്നാണ് ഏതാനും നിമിഷ നേരത്തേക്ക് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. പിന്നീട് മാസങ്ങളോളം കോമയിലായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഓര്‍മ പങ്കുവച്ചിരിക്കുകയാണ് അമിതാ ബച്ചന്‍. കൂലിയിലെ സംഘട്ടന രംഗത്തിന്‍റെ ചിത്രമാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.
കൂലിയിലെ ഇടിയില്‍ ഞാന്‍ വീണു പോയി. മരണത്തിന്‍റെ അറ്റം വരെയെത്തി. പിന്നെ എഴുന്നേറ്റു. അതിജീവിച്ചു. എവിടെയാണ് നിര്‍ത്തിയത് അവിടേക്ക് തിരിച്ചു വന്നു. എന്നെ വീഴ്ത്തിയ ഇടിയെ ഇടിച്ചു വീഴ്ത്തികൊണ്ടു തന്നെ. എഴുന്നേല്‍ക്കൂ, പോരാടു ഒരിക്കലും വിട്ടുകൊടുക്കരുതെന്നു ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.
മന്‍മോഹന്‍ ദേശായി സംവിധാനം ചെയ്ത ചിത്രത്തില്‍ ഇഖ്ബാല്‍ അസ്ലംഖാന്‍ എന്ന ചുമട്ടു തൊഴിലാളിയുടെ വേഷത്തിലാണ് അമിതാ ബച്ചന്‍ എത്തിയിരുന്നത്. ബാംഗ്ലൂര്‍ സര്‍വകലാശാലയില്‍ ക്യാംപസില്‍ നടന്ന ചിത്രീകരണത്തിലാണ് ബച്ചന് പരിക്കേറ്റത്.
200 പേര്‍ ദാനം ചെയ്ച്ത 60 കുപ്പി രക്തം കയറ്റിയാണ് ബച്ചന്‍ രക്ഷപ്പെട്ടത്. രക്തം ദാനം ചെയ്ത ഒരാള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചിരുന്നു. ഇതുമൂലം സിറോസിസ് ബാധിക്കുകയും കരളിന്റെ എഴുപത്തിയഞ്ച് ശതമാനത്തോളം നശിച്ചു പോകുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണഅ ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്റെ പ്രചാരണത്തിന് വേണ്ടി ബച്ചന്‍ ഇറങ്ങിയത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ