അതല്ലാതെ മറ്റു വഴിയില്ലായിരുന്നു; ഗൗതമി തുറന്ന് പറയുന്നു

By Web DeskFirst Published Feb 1, 2017, 9:19 AM IST
Highlights

ചെന്നൈ: വേര്‍പിരിയലിനു ശേഷവും ഗൗതമി കമലഹാസന്‍ ബന്ധം വാര്‍ത്തകളില്‍ നിറയുകയാണ്. വേര്‍പിരിയലിന് ശേഷവും ഇരുവരും പരസ്പര ബഹുമാനത്തോടെ മാത്രമേ സംസാരിച്ചിട്ടുള്ളു. എന്നാല്‍ ഇപ്പോള്‍ ചില പരാമര്‍ശങ്ങളുമായി ഗൗതമി രംഗത്ത് എത്തിയിരിക്കുകയാണ്. ഗൗതമി ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ചിലകാര്യങ്ങള്‍ വ്യക്തമാക്കിയത്. 

അമ്മ എന്ന  രീതിയിലുള്ള ചുമതലകള്‍ നല്ല രീതിയില്‍ നിര്‍വഹിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതിനിടയില്‍ വേര്‍പിരിയല്‍ അല്ലാതെ മറ്റുവഴികള്‍ ഇല്ലായിരുന്നു‍. മകളെ നന്നായി വളര്‍ത്തണം,  ഗൗതമി പറഞ്ഞു. കമലഹാസനുമായുള്ള ബന്ധം ഞാനായിട്ട് ഒഴിവാക്കിയതാണ്. 

അതൊരു പാര്‍ട്ണര്‍ഷിപ്പായിരുന്നു. ഒരേ പാതയില്‍ ഒരുമിച്ചു സഞ്ചരിച്ച രണ്ടുപേര്‍. പ്രത്യേക പോയന്‍റില്‍ എത്തിയപ്പോള്‍ ഇനിയും ഒരുമിച്ച സഞ്ചരിക്കാന്‍ കഴിയില്ല എന്നു തിരിച്ചറിഞ്ഞു. തുടര്‍ന്നു വേര്‍പിരിയാന്‍ തീരുമാനിച്ചു. 

ജീവിതത്തില്‍ എല്ലാവരും സെറ്റില്‍ ചെയ്യുന്ന സമയത്താണു താന്‍ വേര്‍പിരിഞ്ഞത്. ഈ വെല്ലുവിളി ഇഷ്ടപ്പെടുന്നുണ്ട്, സിനിമയില്‍ എത്തുമ്പോള്‍ കമലഹാസന്‍റെ വലിയ ഫാനായിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്‍റെ നേട്ടങ്ങളും കഴിവുകളും ആസ്വദിക്കുന്നുണ്ടെന്നും ഗൗതമി പറഞ്ഞു. ഇതോടെ മകള്‍ തന്നെയാണ് വേര്‍പിരിയലിലേക്ക് നയിച്ചത് എന്ന് വ്യക്തമാണ് എന്നാണ് കോളിവുഡ് വര്‍ത്തമാനം.

click me!