'ജാനകിയെ ജാന്‍സി ആക്കേണ്ടിവന്നേനെ'; റീ സെന്‍സറിംഗില്‍ രാവണപ്രഭുവിന് വരുമായിരുന്ന മാറ്റങ്ങള്‍; മനോജ് രാംസിംഗ് പറയുന്നു

Published : Jul 08, 2025, 01:02 PM IST
if ravanaprabhu has to be recensored now says manoj ramsingh mohanlal ranjith

Synopsis

ജെഎസ്‍കെ സെന്‍സര്‍ വിവാദത്തിന്‍റെ പശ്ചാത്തലത്തിലുള്ള പ്രതികരണം

സുരേഷ് ഗോപി നായകനാവുന്ന മലയാള ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത് സിനിമാമേഖലയില്‍ നിന്നുള്ള വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജാനകി എന്ന പേര് മാറ്റാതെ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകില്ല എന്ന നിലപാടിലാണ് കേന്ദ്ര സെൻസർ ബോർഡ്. എന്നാൽ എന്ത് കാരണത്താലാണ് പേരു മാറ്റേണ്ടത് എന്ന് ഇതുവരെ സെൻസർ ബോർഡ് കോടതിക്ക് പോലും കൃത്യമായി ഉത്തരം നൽകിയിട്ടില്ല. ഇപ്പോഴിതാ മോഹന്‍ലാല്‍ നായകനാവുന്ന രാവണപ്രഭു റീ റിലീസിന് ഒരുങ്ങുന്ന സാഹചര്യത്തില്‍ തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ മനോജ് രാംസിംഗ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. റീ റിലീസിന് റീ സെന്‍സറിംഗ് വേണ്ടിയിരുന്നെങ്കില്‍ ചിത്രത്തില്‍ എന്തൊക്കെ തിരുത്തലുകള്‍ വരുമായിരുന്നുവെന്ന് പറഞ്ഞുള്ളതാണ് മനോജ് രാംസിംഗിന്‍റെ പരിഹാസ പോസ്റ്റ്.

“റീ റിലീസ് ചെയ്യാൻ റീ സെൻസർ വേണമെന്ന നിയമം ഇല്ലാത്തത് നന്നായി. മറിച്ചായിരുന്നെങ്കിൽ, നായികയുടെ പേര് ജാനകി എന്നത് മാറ്റി ജാൻസി ആക്കണം, ചിക്കാം ചിക്കാം സീതപെണ്ണേ ചിക് ചികാം എന്ന പാട്ട് കട്ട്‌ ചെയ്യണം, രാവണനെ പ്രഭുവാക്കുന്ന പേര് ഒഴിവാക്കണം തുടങ്ങി എന്തെല്ലാം നിബന്ധനകൾ ഉണ്ടായേനെ!”, മനോജ് രാംസിംഗ് കുറിച്ചു.

രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ഇരട്ടവേഷത്തില്‍ എത്തിയ രാവണപ്രഭു 2001 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ്. 4കെ, ഡോള്‍ബി അറ്റ്മോസ് ദൃശ്യ, ശ്രാവ്യ മികവോടെയാണ് ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുക. മണിച്ചിത്രത്താഴ് അടക്കമുള്ള ചിത്രങ്ങളുടെ റീമാസ്റ്ററിംഗ് നിര്‍വ്വഹിച്ച മാറ്റിനി നൗ ആണ് രാവണപ്രഭുവും ഡിജിറ്റല്‍ റിലീസിനായി പുതുക്കുന്നത്.

അതേസമയം സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ചിത്രം ഹൈക്കോടതി ജഡ്ജിക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ജസ്റ്റിസ് നഗരേഷ് ആണ് കൊച്ചിയിലെ കളര്‍മാജിക് സ്റ്റു‍ഡിയോയില്‍ ശനിയാഴ്ച സിനിമ കണ്ടത്. സിനിമയുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി നാളെ വീണ്ടും പരിഗണിക്കും. ഹൈക്കോടതിയില്‍ നിന്നുണ്ടാവുന്ന പ്രതികരണത്തിനായുള്ള കാത്തിരിപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ