
തിരുവനന്തപുരം രാജ്യാന്തര ചലചിത്രമേളയുടെ ഇത്തവണത്ത ശ്രദ്ധാ കേന്ദ്രം ഭിന്നലിംഗക്കാര്‍. അപേക്ഷയില്‍ തുടങ്ങി മേളയുടെ പ്രമേയത്തില്‍ വരെ ഈ വിഭാഗത്തിനാണ് പ്രത്യേക പരിഗണന. ആസ്വാദകരുടെ എണ്ണം ഇത്തവണ കൂട്ടി. മുൻ വർഷം 12000 ആയിരുന്നെങ്കിൽ ഇത്തവണ 13000 പേർക്ക് പാസ് നൽകും.പ്രധാനവേദിയായ ടാഗോള്‍ ഉള്‍പ്പടെ 13 തീയേറ്റുകള്‍.
നിശാഗന്ധിയില്‍ ഓപ്പൺ തീയേറ്ററില്‍ രാത്രി മാത്രം പ്രദര്‍ശനം. മത്സരവിഭാഗത്തില്‍ ഡോക്ടർ ബിജുവിന്‍റെ കാട് പൂക്കുന്ന നേരവും വിധു വിൻസെന്‍റിന്‍റെ മാൻ ഹോളും അടക്കം 14 സിനിമകള്‍. 200 ലേറെ സിനിമകൾ മേളക്കെത്തും. ഡിസംബർ 9 മുതൽ 16വരെയാണ് മേള.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ