കംഗാരുവില്‍ ആദ്യം നായകനായിരുന്നു, വില്ലന്‍ വേഷം ചോദിച്ചുവാങ്ങിയത്: ജയസൂര്യ

Published : Feb 21, 2018, 08:56 PM ISTUpdated : Oct 05, 2018, 01:00 AM IST
കംഗാരുവില്‍ ആദ്യം നായകനായിരുന്നു, വില്ലന്‍ വേഷം ചോദിച്ചുവാങ്ങിയത്: ജയസൂര്യ

Synopsis

കംഗാരുവില്‍ ആദ്യം നായകന്‍ താനായിരുന്നുവെന്ന് ജയസൂര്യ. വില്ലന്‍ വേഷം ചോദിച്ചുവാങ്ങുകയായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയന്റ് ബ്ലാങ്കില്‍ സംസാരിക്കുകയായിരുന്നു ജയസൂര്യ.

കംഗാരുവിലെ നായകവേഷം ചെയ്‍തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഞാന്‍ തന്നെ പറയുന്നത്, വില്ലന്‍ വേഷം ചെയ്‍താലോ എന്ന്. വര്‍ക്ക് ചെയ്‍ത് നോക്കിയപ്പോള്‍ വില്ലന്‍ ഭയങ്കര രസമുണ്ട്. വില്ലനായി ആരെങ്കിലും പുതിയ ആളെ പ്ലാന്‍ ചെയ്യാം എന്നു പറഞ്ഞിരുന്നു. പക്ഷേ ഞാന്‍ വില്ലന്‍ വേഷം ചെയ്യാം എന്നു പറയുകയായിരുന്നു. നായകനായിട്ട് പൃഥ്വിരാജ് ചെയ്‍താല്‍ നല്ലതായിരിക്കുമെന്നും പറഞ്ഞു. അങ്ങനെ ഞാന്‍ പൃഥ്വിരാജിനെ വിളിച്ചുപറഞ്ഞു, ഒന്നു കേട്ടുനോക്കൂ, ഒരു ഐറ്റം ഉണ്ട് അതില്‍, ഓകെ ആണെങ്കില്‍ ചെയ്യാം എന്ന്. പൃഥ്വിരാജ് കഥ കേട്ടപ്പോള്‍ പറഞ്ഞു സിനിമ ചെയ്യാം എന്നും പറഞ്ഞു. അങ്ങനെയാണ് പൃഥ്വിരാജ് നായകനാകുന്നതും ഞാന്‍ ആ സിനിമയില്‍ വില്ലനാകുന്നതും. അതില്‍ ആദ്യത്തെ ഭാഗത്ത് ഒക്കെ ജയസൂര്യ ഉണ്ട്. പക്ഷേ ആ കഥാപാത്രത്തിന്റെ അതിനുശേഷമുള്ള ഒരു മാറ്റമുണ്ടല്ലോ? അതിലാണ് ഞാന്‍ അയാളായി മാറിയെന്ന് എനിക്ക് തോന്നിയത്. അഭിനയിക്കുമ്പോഴും കാണുമ്പോഴും ഡബ് ചെയ്യുമ്പോഴുമൊക്കെ എനിക്ക് അനുഭവപ്പെട്ടത്. ആ സിനിമ മുതലാണ് ഞാന്‍‌ സിനിമയെ സീരിയസ് ആയി കണ്ടുതുടങ്ങിയത്. പക്ഷേ പിന്നീടും എക്സൈറ്റ്മെന്റ് കൊണ്ട് പല സിനിമകളും ചെയ്‍തിട്ടുണ്ട്. സംവിധായകരെ കണ്ടിട്ടൊക്കെ ഞാന്‍ ചെയ്‍തിട്ടുണ്ട്. പക്ഷേ അത് ഒന്നും എന്റെ അബദ്ധമാണെന്ന് ഞാന്‍ പറയില്ല. അതൊക്കെ എന്റെ തിരിച്ചറിവായിരുന്നു- ജയൂസൂര്യ പറയുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

നരേന്ദ്രമോദിയായി പ്രേക്ഷകരെ ഞെട്ടിക്കാൻ ഉണ്ണി മുകുന്ദൻ : ‘മാ വന്ദേ’യുടെ പാൻ-ഇന്ത്യ ചിത്രീകരണം ഔദ്യോഗികമായി ആരംഭിച്ചു
'നിലത്തുരുണ്ടും, തലതല്ലിയും കരയാറുണ്ട്, സിംഗിൾ ലൈഫ് എളുപ്പമല്ല': ജുവൽ മേരി