അപമാനിതനായി ഓടിപ്പോയ ആ പയ്യനാണ്  നമ്മുടെ ഫഹദ് ഹാസിലായത്!

Published : Jul 04, 2017, 05:12 PM ISTUpdated : Oct 05, 2018, 03:56 AM IST
അപമാനിതനായി ഓടിപ്പോയ ആ പയ്യനാണ്  നമ്മുടെ ഫഹദ് ഹാസിലായത്!

Synopsis

 

ഏറെ കാലത്തിനു ശേഷം നാട്ടില്‍ പോയപ്പോള്‍ അപ്പച്ചിയുടെ മകന്‍ പറഞ്ഞ ആ കഥ ഇപ്പോള്‍ ഓര്‍ത്തുപോകുന്നു.

കൃത്യം 15 വര്‍ഷം മുമ്പാണ് ആ കഥ നടക്കുന്നത്. 

2002ലെ ഒരു വൈകുന്നേരം ആലപ്പുഴ കടപ്പുറത്ത് ഏതാനും കൂട്ടുകാരുമായി കാറ്റുകൊള്ളാന്‍ വന്ന സുന്ദരനായ ഒരു പയ്യനെ കടപ്പുറത്തെ സ്ഥിരംകുറ്റികള്‍ ചേര്‍ന്ന് റാഗ് ചെയ്തു. ആ പയ്യനുചുറ്റും കൂടിനിന്ന് 'പൂവേ..ഒരു മഴമുത്തം...' എന്ന പാട്ടിലെ ഒട്ടും കൊള്ളാത്ത ചുവടുകളുമായായിരുന്നു ആ ചെറുപ്പക്കാര്‍ പയ്യനെ നിര്‍ദയം അപഹസിച്ചത്?

 

 

ഒരൊറ്റ തെറ്റേ ആ പയ്യന്‍ ചെയ്തുള്ളു.

'കൈയെത്തും ദൂരത്ത്' എന്ന സിനിമയില്‍ ആ പാട്ട് ആടിപ്പാടിയ നടന്‍ അയാളായിരുന്നു. അഭിനയിക്കാന്‍ അറിയാതെ ബാപ്പ സൂപ്പര്‍ സംവിധായകനായതിന്റെ പേരില്‍ നടനാകാന്‍ ഇറങ്ങിത്തിരിച്ചുവെന്നു പറഞ്ഞ് കളിയാക്കി അവര്‍ ആ പയ്യനെ കടപ്പുറത്തുനിന്നു പായിപ്പിച്ചു.

പിന്നെ ആ പയ്യനെക്കുറിച്ച് അധികമാരും അറിഞ്ഞില്ല. എങ്ങോട്ട് പോയി എന്ന് ആരും തിരക്കിയുമില്ല.

പിന്നീടൊരിക്കല്‍ ഓര്‍ക്കുട്ട് കാലത്ത്? അയാളെ ബാംഗ്ലൂരില്‍ എഞ്ചിനിയറിങ്ങിനോ മറ്റോ പഠിക്കുന്നൊരു ചെറുപ്പക്കാരനായി കണ്ടതോര്‍ക്കുന്നു.

ഓര്‍ക്കുട്ടൊക്കെ പോയി ഫേസ്ബുക്കൊക്കെയായ കാലത്ത് 2009ല്‍ ആ ചെറുപ്പക്കാരന്‍ പഴയ കട്ടി മീശയൊക്കെ ചുരണ്ടിക്കളഞ്ഞ് പതിനഞ്ച് മിനിട്ട് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു.

പിന്നെ ആ പയ്യനെക്കുറിച്ച് അധികമാരും അറിഞ്ഞില്ല. എങ്ങോട്ട് പോയി എന്ന് ആരും തിരക്കിയുമില്ല.

'കേരള കഫേ' എന്ന 10 സിനിമകളുടെ ആ പരീക്ഷണത്തില്‍ അയാള്‍ ഞെട്ടിച്ചുകളഞ്ഞു. ഭാവം വിടരാത്ത പഴയ കണ്ണുകളായിരുന്നില്ല, അയാളുടേത്. ലോകത്തെ സകല ഭാവവും ഒരു വാശിയോടെ വാരിപ്പിടിച്ചവന്റെ ആവേശമുണ്ടായിരുന്നു ആ കണ്ണുകളില്‍.

ഒടുവില്‍, കാസര്‍കോട്ടെ ഒരു ഗ്രാമത്തിലൂടെ കടന്നുപോകുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിലെ സീറ്റിനിടയിലൂടെ ആ കണ്ണുകള്‍ പൊന്തിവരുമ്പോള്‍ ഉയരുന്ന കൈയ്യടിക്കൊപ്പം തിയറ്ററില്‍ നിറഞ്ഞ ആ ഇരമ്പലിന്റെ പേരാണ് ഫഹദ് ഫാസില്‍.

സംവിധായകര്‍ക്കായി വിട്ടുകൊടുത്തൊരു നടന്‍ മലയാളത്തില്‍ ഇപ്പോള്‍ ഇയാളല്ലാതെ മറ്റൊരാളില്ല.

അന്നത്തെ ആ കടപ്പുറം നായകന്മാര്‍ ഇപ്പോള്‍ ആലപ്പുഴ കൈരളി തിയറ്ററില്‍ ക്യൂ നിന്ന് 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' കാണുന്നുണ്ടാവും...

ഞങ്ങള്‍ പഠിച്ചിറങ്ങിപ്പോയ ആലപ്പുഴ എസ്.ഡി കോളജിലായിരുന്നു പിന്നീട് ഫഹദും ബോബനുമൊക്കെ പഠിച്ചത് എന്നതില്‍ നിഗൂഢമായ ആഹ്ലാദവും തോന്നുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

മഞ്ഞുമ്മൽ ബോയ്സ് സുഹൃത്തുക്കളുടെ കഥ പറയുന്ന ഒരു സാധാരണ സിനിമയല്ല: സുധീര്‍ മിശ്ര
മത്സരവിഭാഗത്തിലെ 14 ല്‍ നിങ്ങളുടെ പ്രിയചിത്രം ഏത്? ഓഡിയന്‍സ് വോട്ടിംഗ് തുടങ്ങുന്നു