'ജോളി'യായി അഭിനയച്ചപ്പോൾ ആളുകൾ ദേഷ്യം കാണിച്ചിരുന്നു, കരയുന്നത് ഗ്ലിസറിൻ ഇല്ലാതെ; സീരിയൽ അനുഭവങ്ങൾ പറഞ്ഞ് ദിവ്യ ശ്രീധർ

Published : Dec 27, 2025, 09:24 AM IST
Divya Sreedhar

Synopsis

മുമ്പ് 'കൂടത്തായി' സീരിയലിൽ ജോളിയായി അഭിനയിച്ചപ്പോൾ പ്രേക്ഷകരിൽ നിന്ന് രോഷം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ദിവ്യ വെളിപ്പെടുത്തി.

മലയാളികൾക്ക് സുപരിചിതമായ താരമുഖമാണ് ദിവ്യ ശ്രീധറിന്റേത്. പത്തൊ‍ൻപത് വയസ് മുതൽ സിനിമയിലും സീരിയലിലുമെല്ലാം സജീവമാണ് താരം. അടുത്തി‍ടെയാണ് സീരിയൽ താരവും ഡബ്ബിങ്ങ് ആർടിസ്റ്റുമായ ക്രിസ് വേണുഗോപാലിനെ ദിവ്യ വിവാഹം ചെയ്തത്. ദിവ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന 'സുഖമോ ദേവി' എന്ന സീരിയലിലാണ് ദിവ്യ ഇപ്പോൾ അഭിനയിക്കുന്നത്. സീരിയലിൽ അഭിനയിക്കുമ്പോൾ ലഭിക്കുന്ന പ്രതികരണങ്ങളെക്കുറിച്ചാണ് പുതിയ അഭിമുഖത്തിൽ ദിവ്യ മനസു തുറക്കുന്നത്.

''സുഖമോ ദേവിയിൽ തന്നെ ചില സീനുകളിൽ അഭിനയിച്ച് കഴിഞ്ഞപ്പോൾ സംവിധായകൻ എഴുന്നേറ്റ് നിന്ന് കയ്യടിച്ചിരുന്നു. അതെല്ലാം അത് ഒരു അംഗീകാരമായും പുരസ്കാരമായും കാണുന്നു. സീരിയൽ കണ്ടശേഷം ആളുകൾ എന്നെ ദിവ്യ എന്നല്ല ചന്ദ്രമതി എന്നാണ് വിളിക്കുന്നത്. പലരും അവരുടെ കുടുംബത്തിലെ അംഗത്തെപ്പോലെയാണ് കാണുന്നത്. ഗ്ലിസറിൻ പോലും ഉപയോഗിക്കാതെയാണ് സീരിയലിൽ കരയുന്നത്. സ്വന്തം ജീവിതാനുഭവം പോലെ സീനിനെ ഉൾക്കൊണ്ട് അഭിനയിക്കുന്നതാണ് എന്റെ രീതി. ചിലപ്പോഴൊക്കെ ജീവിതത്തിൽ ഞാൻ ചന്ദ്രമതിയാകും ചിലപ്പോൾ ദിവ്യയാകും'', ദിവ്യ അഭിമുഖത്തിൽ പറഞ്ഞു.

സുഖമോ ദേവി സീരിയലിന് മുമ്പ് 'കൂടത്തായി' എന്ന സീരിയലിൽ കൂടത്തായി കേസിലെ പ്രതി ജോളിയായും ദിവ്യ അഭിനയിച്ചിരുന്നു. ഇതേക്കുറിച്ചും ദിവ്യ അഭിമുഖത്തിൽ സംസാരിച്ചു. ''കൂടത്തായി എന്നൊരു സീരിയൽ ചെയ്തിരുന്നു. ജോളിയുടെ രൂപവുമായി എന്റെ മുഖത്തിന് സാദൃശ്യമുണ്ടെന്നു പറഞ്ഞാണ് ആ സീരിയലിലേക്ക് എന്നെ വിളിച്ചത്. ജോളിയുടെ റോൾ ചെയ്തിരുന്ന സമയത്ത് പ്രേക്ഷകർ എന്നോട് രോഷം പ്രകടിപ്പിക്കുമായിരുന്നു. സീരിയൽ നന്നായി സംപ്രേഷണം ചെയ്യുന്നതിനിടെ ചില പ്രശ്നങ്ങൾ മൂലം പാതി വഴിയിൽ നിർത്തുകയായിരുന്നു'', ദിവ്യ ശ്രീധർ കൂട്ടിച്ചേർത്തു.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'മകള്‍ കറുത്തിട്ടാണ്, ഇത് നിങ്ങളുടെ കുട്ടി തന്നെയാണോ'; നെഗറ്റീവ് കമന്‍റുകളെ നേരിട്ടതിനെ കുറിച്ച് പ്രിയയും പ്രമോദും
'സിദ്ധാർഥ് ചെയ്തത് തെറ്റ്, പക്ഷേ കഴുത്തിൽ കയർ കുരുക്കിയവനെതിരെ കേസ് എടുക്കണം'; പ്രതികരണവുമായി സായ് കൃഷ്ണ