വിവാഹനിശ്ചയം മുടക്കിയ സന്തോഷത്തിൽ ആകാശ് മേനോൻ - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ

Published : Jun 20, 2025, 04:17 PM IST
ishttam mathram serial review

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ

കഥ ഇതുവരെ

വ്യാജ സന്യാസി വേഷം ധരിച്ച് വീട്ടിൽ വീണ്ടും കടന്ന് കൂടിയിരിക്കുകയാണ് കൈലാസ്. മഞ്ജിമയെയും അമ്മയെയും അച്ഛനെയുമെല്ലാം അതിവിദഗ്തമായി പറ്റിച്ചെങ്കിലും ഇഷിതയ്ക്ക് ഇപ്പോഴും കൈലാസിനെ നല്ല സംശയം ഉണ്ട്. കൈലാസിന് മറ്റെന്തോ ഉദ്ദേശം ഉണ്ടെന്ന് ഇഷിത കാര്യമായി സംശയിക്കുന്നു. അതേസമയം അനുഗ്രഹയുടെയും വിനോദിന്റെയും വിവാഹനിശ്ചയം മുടക്കിയ സന്തോഷത്തിലാണ് കൈലാസ് . ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം.

വിനോദിന്റെ വിവാഹനിശ്ചയം മുടങ്ങിയ ദേഷ്യത്തിലാണ് മഹേഷ്. ആരാണ് സുചിത്രയുടെയും വിനോദിന്റെയും കാര്യം അരുന്ധതി മാഡത്തിനോട് പോയി പറഞ്ഞതെന്ന് മഹേഷിന് വ്യക്തമായിട്ടില്ല. ഇഷിത ആണോ അതോ ആകാശ് ആണോ ഇങ്ങനൊരു പ്രശ്നം ഉണ്ടാക്കിയതെന്ന് മഹേഷിന് അറിയില്ല. വിവാഹനിശ്ചയം മുടങ്ങിയതിൽ സന്തോഷം അറിയിച്ച് ആകാശ് മഹേഷിനെ വിളിച്ചിരുന്നു. എന്നാൽ താൻ അല്ല അരുന്ധതിയോട് പറഞ്ഞ് പ്രശനം ഉണ്ടാക്കിയതെന്ന് ആകാശ് മഹേഷിനോട് പറഞ്ഞു ഫോൺ വെച്ചു. പെട്ടന്ന് വന്ന ദേഷ്യത്തിൽ മഹേഷ് ഇഷിതയുടെ ഫ്‌ളാറ്റിലേയ്ക്ക് കയറി ചെല്ലുകയും സുചിത്രയോട് ദേഷ്യപ്പെടുകയും ചെയ്തു. നീ കാരണം എന്റെ ലൈഫ് ആണ് ഇല്ലാതായതെന്ന് പറഞ്ഞ് മഹേഷ് സുചിത്രയോട് വല്ലാതെ ദേഷ്യപ്പെട്ടു. എന്നാൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് സുചിത്ര പറഞ്ഞ് നോക്കിയെങ്കിലും മഹേഷ് അതൊന്നും കേൾക്കാൻ തയ്യാറായില്ല.

അതേസമയം ഇഷിതയെ കാണാൻ ഫ്‌ളാറ്റിലേയ്ക്ക് വന്നതാണ് സുചിത്ര. സുചിത്രയെ കണ്ടതും സ്വപ്നവല്ലി ഉള്ള ദേഷ്യമെല്ലാം അവളോട് തീർത്തു. നീ കാരണം ഞങ്ങളുടെ മാനം പോയെന്നും ഇവിടെ നിന്ന് ഇറങ്ങിപ്പോകാനും സ്വപ്നവല്ലി സുചിത്രയോട് പറഞ്ഞു. എന്നാൽ കാര്യമറിയാതെ ഇവളെ കുറ്റപ്പെടുത്തരുതെന്ന് രാമൻ സ്വപ്നവല്ലിയോട് പറയുകയും ഇഷിതയെ കാണാൻ സുചിത്രയെ അനുവദിക്കുകയും ചെയ്തു. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ഇഷ്ട്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം.

 

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത