'എപ്പോഴും എന്റെ കൂടെയുണ്ടെന്നറിയാം'; കൊല്ലം സുധിയുടെ ജന്മദിനത്തില്‍ കുറിപ്പുമായി മകന്‍ കിച്ചു

Published : May 21, 2026, 05:32 PM IST
rahul das aka kichu rd emotional note about his father kollam sudhi on his birth anniversary

Synopsis

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ജന്മദിനത്തിൽ മകൻ രാഹുൽ പങ്കുവെച്ച വൈകാരികമായ പോസ്റ്റ് ശ്രദ്ധ നേടുന്നു.

കേരളക്കരയെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയ വാർത്തയായിരുന്നു നടനും സ്റ്റേജ് കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ അകാല വിയോഗം. തൃശൂർ കയ്‍പമംഗലത്ത് വച്ച് ഉണ്ടായ അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസമായിരുന്നു കൊല്ലം സുധിയുടെ ജൻമദിനം. അച്ഛന്റെ ജൻമദിനത്തിൽ മകൻ കിച്ചു എന്നു വിളിക്കുന്ന രാഹുൽദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ''പിറന്നാൾ ആശംസകൾ അച്ഛാ… അച്ഛൻ എപ്പോഴും എന്റെ കൂടെയുണ്ടെന്ന് എനിക്കറിയാം'', എന്നാണ് കിച്ചു സുധി ജീവിച്ചിരുന്നപ്പോൾ ഒടുവിലായി ആഘോഷിച്ച ജന്മദിനത്തിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് കിച്ചു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

അതിനിടെ, രേണു സുധി ഒരു പിറന്നാൾ ആശംസ പോലും പങ്കുവെച്ചില്ലെന്ന് സോഷ്യൽ മീഡിയയിൽ ചിലർ ചൂണ്ടിക്കാണിച്ചിരുന്നു. പിന്നാലെ ഇതിന് മറുപടിയുമായി രേണു നേരിട്ട് രംഗത്തെത്തുകയും ചെയ്തു. പിറന്നാളിന്റെ കാര്യം രേണു സുധി മറന്നുപോയിട്ടുണ്ടാകുമെന്ന് കിച്ചുവിന്റെ പോസ്റ്റിനു താഴെയും ചിലർ കമന്റ് ചെയ്തിരുന്നു. ‘ഇന്ന് സുധിയുടെ ജന്മദിനമാണെന്ന് അറിഞ്ഞില്ലേ, വിഷ് ചെയ്തില്ലേ?’ എന്ന് രേണുവിന്റെ റീലിനു താഴെയും ഒരാൾ ചോദിച്ചിരുന്നു. ''ഞാൻ സുധി ചേട്ടന്റെ ബെർത്ത് ഡേ ആഘോഷിക്കുകയാണ്. കാരണം ഞാനല്ലേ സുധി ചേട്ടന്റെ നിയമപരമായുള്ള ഒരേയൊരു ഭാര്യ, ഈ ഭൂമിയിലുള്ള ഒരേയൊരു ഭാര്യ. അപ്പോൾ പിന്നെ ഞാൻ ആഘോഷിക്കണ്ടേ ? പിന്നെ പിറന്നാൾ ആശംസകൾ അറിയിച്ചിട്ടില്ല. ചേച്ചി ഒരു കാര്യം ചെയ്യൂ, ചേച്ചി നേരിട്ട് ചെന്ന് അങ്ങ് അറിയിച്ചേക്കൂ'', എന്നാണ് രേണു സുധി ഈ കമന്റിന് മറുപടി നൽകിയത്.

 

 

PREV
Read more Articles on
click me!

Recommended Stories

'എന്റെ കണ്ണിലെ തിളക്കം അവന്‍ എനിക്ക് തിരിച്ച് തന്നതാണ്..'; ജീവിതത്തിലെ വലിയ സന്തോഷം പങ്കുവെച്ച് ജാസ്മിൻ
'പറയാൻ തന്നെ എനിക്ക് ചമ്മലാണ്, നിങ്ങൾ പ്രതീക്ഷിക്കുന്ന ത്രസിപ്പിക്കുന്ന രംഗങ്ങൾ ഒന്നുമുണ്ടാവില്ല': സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ച് മഞ്ജു പത്രോസ്