'ഡ്രാമാ'! ഇത് മോഹന്‍ലാലിന്‍റെ പുതിയ മാജിക്കെന്ന് രഞ്ജിത്ത്

Web Desk |  
Published : Jun 15, 2018, 11:22 AM ISTUpdated : Jun 29, 2018, 04:23 PM IST
'ഡ്രാമാ'! ഇത് മോഹന്‍ലാലിന്‍റെ പുതിയ മാജിക്കെന്ന് രഞ്ജിത്ത്

Synopsis

ലണ്ടന്‍ പ്രധാന ലൊക്കേഷന്‍

ലോഹത്തിന് ശേഷം മോഹന്‍ലാല്‍-രഞ്ജിത്ത് വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന് ഡ്രാമാ എന്ന് പേരിട്ടു. ഇംഗ്ലീഷ്, മലയാളം അക്ഷരങ്ങളില്‍ കൗതുകമുണര്‍ത്തുന്ന ടൈറ്റിംലിംഗ് ആണ് ചിത്രത്തിന്‍റേത്. മോഹന്‍ലാലിന്‍റെ പുതിയ മാജിക്ക് എന്നും പേരിനൊപ്പം പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വാഗ്ദാനമുണ്ട്. എന്നാല്‍ പുറത്തെത്തിയ പോസ്റ്ററില്‍ മോഹന്‍ലാല്‍ ഇല്ല.

മെയ് 14ന് ലണ്ടനിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്‍റെയും ലില്ലിപാഡ് മോഷന്‍ പിക്ചേഴ്സിന്‍റെയും ബാനറില്‍ എംകെ നാസ്സറും മഹാ സുബൈറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 

നേരത്തേ 'പുത്തന്‍പണ'ത്തിന് ശേഷമുള്ള രഞ്ജിത്ത് പ്രോജക്ട് മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് നായകനാവുന്ന ചിത്രമെന്നായിരുന്നു കേട്ടിരുന്നത്. ലണ്ടന്‍ പ്രധാന ലൊക്കേഷനായി പറയപ്പെട്ടിരുന്ന ചിത്രത്തില്‍ പിന്നീട് അതിഥിതാരമായി മോഹന്‍ലാല്‍ എത്തുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ പിന്നീട് ഒരു മുഴുനീള മോഹന്‍ലാല്‍ പ്രോജക്ടിലേക്ക് രഞ്ജിത്ത് എത്തുകയായിരുന്നു. 45 ദിവസത്തെ ഡേറ്റാണ് ചിത്രത്തിന് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്.

കനിഹ, കോമള്‍ ശര്‍മ്മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിംഗ് പ്രശാന്ത് നാരായണന്‍.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വല്യച്ഛനായി ജനാർദ്ദനൻ; നിവിന്റെ 'സർവ്വം മായ' റിലീസിന് വെറും നാല് നാൾ മാത്രം
ഇനിയത് നടക്കില്ല, മോഹൻലാലിനെ പോലൊരാളെ കഥാപാത്രമാക്കി ഞങ്ങൾ സിനിമ ആലോചിച്ചു; സത്യൻ അന്തിക്കാട്