ബിഗ് ബോസില്‍ വന്‍ തിരിച്ചുവരവിന് പേളി മാണി; പുതിയ ക്യാപ്റ്റന്‍

Web Desk |  
Published : Jul 20, 2018, 10:53 PM ISTUpdated : Oct 02, 2018, 04:21 AM IST
ബിഗ് ബോസില്‍ വന്‍ തിരിച്ചുവരവിന് പേളി മാണി; പുതിയ ക്യാപ്റ്റന്‍

Synopsis

ഇനി എലിമിനേഷന്‍ എപ്പിസോഡുകള്‍

ബിഗ് ബോസ് ഹൗസില്‍ ഈ വാരം ഏറ്റവും പ്രേക്ഷകശ്രദ്ധ ലഭിച്ച മത്സരാര്‍ഥികളിലൊരാളായിരുന്നു പേളി മാണി. പക്ഷേ പ്രകടനത്തിലെ മികവായിരുന്നില്ല അതിന് കാരണം. ഈ ആഴ്ചയുടെ തുടക്കം മുതല്‍ പേളി ബിഗ് ബോസ് ഹൗസിലെ മുന്നോട്ടുപോക്കില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഷിയാസ് കരിം തന്‍റെ വ്യക്തിപരമായ കാര്യങ്ങള്‍ അറിയാമെന്ന് പറഞ്ഞ് പരിഹസിക്കുന്നുവെന്ന് പരാതിപ്പെട്ട പേളിയുമായി പിന്നീട് സാബുവും രഞ്ജിനി ഹരിദാസും വലിയ തര്‍ക്കങ്ങളിലുമേര്‍പ്പെട്ടു. എന്നാല്‍ ബിഗ് ബോസ് അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോള്‍ ഷോയില്‍ പുതിയ തിരിച്ചുവരവിന്‍റെ വഴിയിലാണ് പേളി മാണി. അടുത്ത ആഴ്ചത്തെ ക്യാപ്റ്റനായി പേളിയെ തെരഞ്ഞെടുത്തിരിക്കുകയാണ്.

ഈ വാരം നടന്ന ലക്ഷ്വറി ബജറ്റ് ടാസ്‍കുകളില്‍ ഏറ്റവും നല്ല രീതിയില്‍ പങ്കെടുത്ത രണ്ട് പേരുകള്‍ പറയാന്‍ ബിഗ് ബോസ് ക്യാപ്റ്റന്‍ ഒഴികെ എല്ലാവരോടും ആവശ്യപ്പെടുകയായിരുന്നു. കൂടുതല്‍ പേര്‍ പരാമര്‍ശിച്ചത് അര്‍ച്ചനയെയും പേളിയെയുമായിരുന്നു. ഒരാളെ നിര്‍ദേശിക്കാനുള്ള അധികാരം ക്യാപ്റ്റന്‍ രഞ്ജിനിക്കുമുണ്ടായിരുന്നു. അതിഥി റായിയെയാണ് രഞ്ജിനി നിര്‍ദേശിച്ചത്. ഇവര്‍ മൂന്ന് പേരും പങ്കെടുത്ത രസകരമായ ഗെയിമില്‍ വിജയിച്ചാണ് പേളി മാണി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.

അതേസമയം അടുത്ത രണ്ട് എപ്പിസോഡുകള്‍ എലിമിനേഷന്‍ ലക്ഷ്യമാക്കിയുള്ളതാണ്. പതിവുപോലെ ശനി, ഞായര്‍ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ പങ്കെടുത്തും. മൂന്ന് പേരാണ് ഇത്തവണത്തെ എലിമിനേഷന്‍ ലിസ്റ്റില്‍. ദീപന്‍ മുരളി, ശ്രീലക്ഷ്മി, ശ്രീനിഷ് അരവിന്ദ് എന്നിവരാണ് ലിസ്റ്റില്‍. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇങ്ങനെയൊരു ക്ലൈമാക്സ് ആദ്യം, ഞാൻ മാരുതിയുടെ ആരാധകനായി'എന്ന് പ്രഭാസ്; 'രാജാസാബ്' ജനുവരി 9ന്
24 ദിവസം, ശക്തരായ എതിരാളികൾ ! വിട്ടുകൊടുക്കാതെ കുതിപ്പ് തുടന്ന് കളങ്കാവൽ, ഒഫീഷ്യൽ കണക്ക്