
മലയാള സിനിമാ ലോകത്തിന് തീരാ നഷ്ടമാണ് െഎവി ശശിയുടെ വിയോഗം. സിനിമ എന്ന കല അദ്ദേഹത്തിന്‍റെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരുന്നു. അതുകൊണ്ടു തന്നെയാണ് മലയാളത്തിന് മികച്ച സിനിമകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. സിനിമയോടുള്ള അഭിനിവേശം മൂത്ത് ഇരുപതാം വയസ്സില്‍ മദ്രാസിലേക്കു ട്രെയിന്‍ കയറിയ ശശിധരന്‍ എന്ന യുവാവ് പിന്നെ നേര്‍ക്കുനേര്‍ നിന്നത് സ്വന്തം സിനിമകളിലെ നാടകീയ മുഹൂര്‍ത്തങ്ങളെ വെല്ലുന്ന ജീവിതമുഹൂര്‍ത്തങ്ങളോടായിരുന്നു. സിനിമാ ലോകത്തിന് ഇത്രയും അധികം സിനിമകള്‍ സമ്മാനിച്ച അത്ഭുത മനുഷ്യനാണ് ഐവി ശശി. അദ്ദേഹത്തിന്‍റെ സിനിമകളിലെ ചില പ്രധാനപ്പെട്ട രംഗങ്ങള്‍ കാണാം.
(അവളുടെ രാവുകള്‍ 1978)
(അങ്ങാടി 1980)
(കരിന്പന 1980)
(മൃഗയ 1989)
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ