പരസ്‍പരം കൊല്ലാനുള്ള ശ്രമത്തിലാണോ ഞങ്ങള്‍ എന്നുവരെ അവര്‍ സംശയിച്ചു, സെയ്‍ഫുമൊത്തുള്ള ലൊക്കേഷൻ അനുഭവം വിവരിച്ച് പ്രീതി സിന്റ

Published : Sep 11, 2018, 01:14 PM ISTUpdated : Sep 19, 2018, 09:22 AM IST
പരസ്‍പരം കൊല്ലാനുള്ള ശ്രമത്തിലാണോ ഞങ്ങള്‍ എന്നുവരെ അവര്‍ സംശയിച്ചു, സെയ്‍ഫുമൊത്തുള്ള ലൊക്കേഷൻ അനുഭവം വിവരിച്ച് പ്രീതി സിന്റ

Synopsis

പ്രീതി സിന്റയും സെയ്‍ഫ് അലിഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സലാം നമസ്‍തേ റിലീസ് ചെയ്‍തിട്ട് പതിമൂന്ന് വര്‍ഷം കഴിഞ്ഞു. ചിത്രത്തിന്റെ ലൊക്കേഷനിലെ രസകരമായ അനുഭവം പങ്കുവയ്‍ക്കുകയാണ് ഇപ്പോള്‍ പ്രീതി സിന്റ്. രസകരമായ അനുഭവമായിരുന്നു സലാം നമസ്‍തെയുടെ സെറ്റെന്ന് പ്രീതി സിന്റെ പറയുന്നു.

 

പ്രീതി സിന്റയും സെയ്‍ഫ് അലിഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സലാം നമസ്‍തേ റിലീസ് ചെയ്‍തിട്ട് പതിമൂന്ന് വര്‍ഷം കഴിഞ്ഞു. ചിത്രത്തിന്റെ ലൊക്കേഷനിലെ രസകരമായ അനുഭവം പങ്കുവയ്‍ക്കുകയാണ് ഇപ്പോള്‍ പ്രീതി സിന്റ്. രസകരമായ അനുഭവമായിരുന്നു സലാം നമസ്‍തെയുടെ സെറ്റെന്ന് പ്രീതി സിന്റെ പറയുന്നു.


സെറ്റില്‍ മുഴുവൻ തമാശയായിരുന്നു. സെയ്‍ഫും  ഞാനും തമ്മില്‍ എന്നും തല്ലായിരുന്നു. ക്യാമറയ്‍ക്കു മുന്നിലും പിന്നിലും. ഞങ്ങള്‍ റിഹേഴ്‍സല്‍ ചെയ്യുക ആയിരുന്നോ ശരിക്കും ആണെന്നോ എന്ന കാര്യത്തില്‍ ക്രൂവിന് വരെ സംശയമായിരുന്നു. പരസ്‍പരം കൊല്ലാനുള്ള ശ്രമത്തിലാണോ ഞങ്ങള്‍ എന്നുവരെ അവര്‍ സംശയിച്ചു. സെയ്‍ഫിനെ മിസ് ചെയ്യുന്നു- പ്രീതി സിന്റ പറയുന്നു.

ലിവ് ഇൻ റിലേഷൻ ഷിപ്പില്‍ കഴിയുന്ന ദമ്പതികളായിട്ടായിരുന്നു പ്രീതി സിന്റയും സെയ്‍ഫ് അലിഖാനും സലാം നമസ്‍തെയില്‍ അഭിനയിച്ചത്. പ്രീതിയുടെ കഥാപാത്രം ഗര്‍ഭിണിയായപ്പോള്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണോ എന്ന കാര്യത്തില്‍ സംശയിക്കുന്ന കഥാപാത്രമായിരുന്നു സെയ്‍ഫ് അലി ഖാന്റേതാണ്. സിദ്ദാര്‍ഥ് ആനന്ദ് ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിജയ് അവതരിപ്പിക്കുന്നത് ആ ബാലയ്യ കഥാപാത്രത്തെയോ? റീമേക്ക് പ്രചരണങ്ങളില്‍ പ്രതികരണവുമായി 'ജനനായകന്‍' സംവിധായകന്‍
പ്രതീക്ഷിച്ചത് 100 കോടി, കിട്ടിയത് 52 കോടി; ആ രാജമൗലി മാജിക് ഇപ്പോള്‍ ഒടിടിയില്‍ കാണാം