എന്തിന് ബാഹുബലിയെ കൊന്നു ?; ഇതാ കട്ടപ്പ നല്‍കുന്ന മറുപടി

Published : Mar 27, 2017, 12:21 PM ISTUpdated : Oct 05, 2018, 12:44 AM IST
എന്തിന് ബാഹുബലിയെ കൊന്നു ?; ഇതാ കട്ടപ്പ നല്‍കുന്ന മറുപടി

Synopsis

ഹൈദരാബാദ്: ബാഹുബലിയുടെ ആദ്യഭാഗം ഇറങ്ങിയപ്പോള്‍ ആരാധകര്‍ ചോദിക്കാന്‍ തുടങ്ങിയതാണ് ഈ ചോദ്യം. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന്. അവസാന ഭാഗം ഇറങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ ആരാധകര്‍ക്കിനിയും അതിന് വ്യക്തമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല. എന്നാല്‍ ഞായറാഴ്ച രാമോജി റാവു ഫിലിം സിറ്റിയില്‍ നടന്ന ബാഹുബലിയുടെ പ്രസ് റിലീസ് പുറത്തിറക്കുന്ന ചടങ്ങിലും ആരാധകരില്‍ നിന്ന് സമാനമായ ചോദ്യം ഉയര്‍ന്നു.

അതിന് മറുപടി നല്‍കിയതാകട്ടെ കട്ടപ്പയായി സ്ക്രീനില്‍ നിറഞ്ഞ സാക്ഷാല്‍ സത്യരാജും. നിറഞ്ഞ കൈയടിയോടെയാണ് കട്ടപ്പയെ ആരാധകര്‍ സ്റ്റേജിലേക്ക് വരവേറ്റത്. ആരാധകരുടെ ആ വിലയേറിയ ചോദ്യത്തിന് കട്ടപ്പ നല്‍കിയ മറുപടി ഇതായിരുന്നു. ചിത്രത്തിന്റെ നിര്‍മാതാവായ ശോഭു ബാഹുബലിയായ പ്രഭാസിനെ കൊല്ലാന്‍ എനിക്ക് നല്ല പൈസ തന്നു. എന്റെ സംവിധാകനായ രാജമൗലി ബാഹുബലിയെ കൊല്ലാനും പറഞ്ഞു. ഞാനത് അനുസരിച്ചു. അല്ലെങ്കില്‍ എന്റെ അരുമയായ പ്രഭാസിനെ ഞാനെന്തിന് കൊല്ലണം-സത്യരാജ് ചോദിച്ചു.

ബാഹുബലി-2ല്‍ പ്രഭാസ് അച്ഛന്‍ അമരേന്ദ്ര ബാഹുബലിയായും മകന്‍ മഹേന്ദ്ര ബാഹുബലിയായും രംഗത്തെത്തുമെന്ന് സംവിധായകനായ രാജമൗലി പറഞ്ഞു. ഏപ്രില്‍ 28ന് 6500 സ്ക്രീനുകളിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ചോദ്യത്തിന് ഉത്തരവുമായി ബാഹുബലി-2 തിയറ്ററില്‍ എത്തുക.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'അബ്രാമും' 'ദാസും' വീഴുമോ? കേരളത്തില്‍ വന്‍ വരവിന് 'ജനനായകന്‍'; ഒഫിഷ്യല്‍ അപ്ഡേറ്റ് പുറത്ത്
21 ദിവസം കൊണ്ട് 1000 കോടി! ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇന്ത്യന്‍ ഹിറ്റ്; 'ധുരന്ദര്‍' കേരളത്തില്‍ നിന്ന് എത്ര നേടി?