പന്നിയിറച്ചി ചലഞ്ചിനെതിരെ ജിഫ്രി തങ്ങള്‍ രംഗത്തെത്തിയോ? വാര്‍ത്താ കാര്‍ഡിന്‍റെ സത്യമറിയാം- Fact Check

Published : Aug 16, 2024, 02:56 PM ISTUpdated : Aug 16, 2024, 03:02 PM IST
പന്നിയിറച്ചി ചലഞ്ചിനെതിരെ ജിഫ്രി തങ്ങള്‍ രംഗത്തെത്തിയോ? വാര്‍ത്താ കാര്‍ഡിന്‍റെ സത്യമറിയാം- Fact Check

Synopsis

ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്‌‌താവനയായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ മുമ്പും വ്യാജ വാര്‍ത്താ കാര്‍ഡ് പ്രചരിച്ചിരുന്നു

കല്‍പറ്റ: സമസ്‌ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്‌താവനയായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജ കാര്‍ഡ് ഫേസ്‌ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നു. ഡിവൈഎഫ്‌ഐയുടെ പന്നിയിറച്ചി ചലഞ്ചിനെതിരെ ജിഫ്രി തങ്ങള്‍ രംഗത്തെത്തി എന്ന തരത്തിലാണ് വ്യാജ പ്രചാരണം. ഇത്തരമൊരു പ്രസ്‌താവന ജിഫ്രി തങ്ങള്‍ നടത്തുകയോ വാര്‍ത്താ കാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിക്കുകയോ ചെയ്‌തിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഏഷ്യാനെറ്റ് ന്യൂസ് മുമ്പ് പ്രസിദ്ധീകരിച്ച ജിഫ്രി തങ്ങളുടെ ഒരു വാര്‍ത്തയിലെ കാര്‍ഡില്‍ എഡിറ്റിംഗ് നടത്തി മാറ്റങ്ങള്‍ വരുത്തിയാണ് ഇപ്പോള്‍ വ്യാജ കാര്‍ഡ് തയ്യാറാക്കി പ്രചരിപ്പിക്കുന്നത്.  

പ്രതികരിച്ച് ജിഫ്രി തങ്ങള്‍

എന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം വ്യാജമാണ് എന്നും പന്നിയിറച്ചി ചലഞ്ചിനെതിരെ ഞാന്‍ എന്തെങ്കിലും എഴുതുകയോ പറയുകയോ ചെയ്‌തിട്ടില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. വ്യാജ പ്രചാരണം നടത്തുന്നവരെ കണ്ടെത്തണം എന്ന് അദേഹം ആവശ്യപ്പെട്ടു. 

വ്യാജ പ്രചാരണത്തിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ

'പന്നിയിറച്ചി വിറ്റ് കിട്ടുന്ന പണം ദുരന്തബാധിതര്‍ സ്വീകരിക്കരുത് എന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍' ആവശ്യപ്പെട്ടതായും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്താ കാര്‍ഡില്‍ കാണാം. ഈ ഫേക്ക് വാര്‍ത്താ കാര്‍ഡില്‍ കാണുന്ന ഫോണ്ടും ശൈലിയും ഏഷ്യാനെറ്റ് ന്യൂസിന്‍റെത് അല്ല. വ്യാജ കാര്‍ഡ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നിയമനടപടി സ്വീകരിക്കുന്നതാണ്. വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലിന് ശേഷം മുമ്പ് രണ്ട് തവണ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്‌‌താവനയായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ വ്യാജ കാര്‍ഡ് പ്രചരിച്ചിരുന്നു. അവയുടെ ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു.

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ച് ജിഫ്രി തങ്ങള്‍, കാര്‍ഡ് വ്യാജം

ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണ വിതരണം; ജിഫ്രി മുത്തുക്കോയ തങ്ങളുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.

click me!

Recommended Stories

പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കഴുത കയറിയെന്ന് വൈറല്‍ വീഡിയോ; സംഭവത്തിന്‍റെ സത്യം പുറത്ത്- Fact Check
ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check