
റിയൊ ഡി ജനീറോ: അര്‍ജന്‍റൈന്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസിക്ക് പിന്തുണയുമായി ചിലിയുടെ മിഡ് ഫീല്‍ഡര്‍ അര്‍തുറോ വിദാല്‍. ബാഴ്‌സലോണയില്‍ മെസിയുടെ സഹതാരമാണ് വിദാല്‍. മെസിയും മെഡെലും തമ്മിലുള്ള തര്‍ക്കത്തില്‍ ചുവപ്പ് കാര്‍ഡിന്റെ ആവശ്യം ഇല്ലായിരുന്നുവെന്നാണ് വിദാലിന്റെ അഭിപ്രായം.
വിദാല്‍ വിശദീകരിച്ചു... ''രണ്ട് ക്യാപ്റ്റന്മാര്‍ക്കും ചുവപ്പ് കാര്‍ഡ് നല്‍കാന്‍ മാത്രം എന്താണ് അവിടെ നടന്നത്..? നേരിയ രീതിയില്‍ ഉന്തും തള്ളുമുണ്ടായി. ആ നിമിഷത്തിന്റെ ചൂടിലാണ് അതുപോലും നടന്നത്. രണ്ട് പേരും മുഖത്തിന് നേരെ കൈ ചൂണ്ടി സംസാരിക്കുകയോ ഗൗരവമായി അടിപിടിയില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ല. ഇരുവരും ശരീരം കൊണ്ട് ഉരസുക മാത്രമാണ് ചെയ്തത്. അതിന് ചുവപ്പ് കാര്‍ഡിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.
ബ്രസീലിനെതിരായ സെമിയില്‍ അര്‍ജന്റീന അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു. യൂറോപ്പില്‍ വാര്‍ ഉപയോഗിക്കുന്നത് ഇതിലും മികച്ച രീതിയിലാണ്. ഇവിടത്തെ റഫറിമാര്‍ ഇനിയും കുറെയേറെ പഠിക്കാനുണ്ട്.'' വിദാല്‍ പറഞ്ഞു നിര്‍ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!