
ബാഴ്‌സലോണ: ഐതിഹാസിക ജയത്തോടെ ബാഴ്‌സലോണ കോപ ഡെല്‍ റേയുടെ ഫൈനലില്‍ പ്രവേശിച്ചു. രണ്ടാംപാദ സെമിയില്‍ സെവിയ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ബാഴ്‌സ സെമിയില്‍ കടന്നത്. ആദ്യപാദ സെമി സെവിയ്യ 2-0ത്തിന് ജയിച്ചിരുന്നു. എന്നാല്‍ സ്വന്തം ഗ്രൗണ്ടില്‍ ബാഴ്‌സയുടെ തിരിച്ചടി സെവിയ്യക്ക് പുറത്തേക്കുള്ള വഴി തെളിയിച്ചു.
നിശ്ചിത സമയത്തിന്റെ ഇഞ്ചുറി ടൈമിലാണ് ബാഴ്‌സ സമനില പിടിക്കുന്നത്. പിന്നാലെ അധിക സമയത്തേക്ക് നീണ്ട് മത്സരത്തില്‍ മാര്‍ട്ടിന്‍ ബ്രാത്‌വെയ്റ്റ് നേടിയ ഗോള്‍ ബാഴ്‌സയ്ക്ക ജയം സമ്മാനിച്ചു. പുറത്തെന്ന് വിധിയെഴുതുമ്പോഴാണ് ബാഴ്‌സയുടെ തിരിച്ചുവരവ്. മത്സരത്തിന്റെ 12-ാം മിനിറ്റില്‍ ഉസ്മാന്‍ ഡെംബേലയുടെ ഗോളിലൂടെ ബാഴ്‌സ മുന്നിലെത്തി.
പിന്നീട് മത്സരത്തിന്റെ 90-ാം മിനിറ്റ് വരെ ബാഴ്‌സയ്ക്ക് ഗോള്‍ നേടാന്‍ സാധിച്ചില്ല. എന്നാല്‍ ഇഞ്ചുറി സമയത്ത് പിക്വെയുടെ ഹെഡ്ഡര്‍ ബാഴ്‌സയ്ക്ക് സമനില സമ്മാനിച്ചു. അന്റോയ്ന്‍ ഗ്രീസ്മാന്റെ പാസാണ് പിക്വെ ഗോളാക്കി മാറ്റിയത്. ഇതിനിടെ സെവിയ്യ താരം ലൂകാസ് ഒകാംപോസ് എടുത്ത പെനാല്‍റ്റി ബാഴ്‌സ ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റഗന്‍ തട്ടിയകറ്റി. ഇഞ്ചുറി സമയത്ത് ഫെര്‍ണാണ്ടോ ചുവപ്പുകാര്‍ഡോടെ പുറത്തായതും സെവിയ്യയ്ക്ക് തിരിച്ചടിയായി.
അധിക സമയത്ത് ആക്രമണം കടുപ്പിച്ച ബാഴ്‌സ ഗോളും ജോര്‍ഡ് ആല്‍ബയുടെ അസിസ്റ്റില്‍ ബ്രാത്‌വെയ്റ്റ് കുലുക്കി. നാളെ പുലര്‍ച്ചെ നടക്കുന്ന ലെവാന്റെ- അത്‌ലറ്റികോ ബില്‍ബാവോ മത്സരത്തിലെ വിജയിയെയാണ് ബാഴ്‌സ ഫൈനലില്‍ നേരിടുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!