എംബാപ്പെയ്ക്കൊപ്പം ഇടമില്ല, ബ്രസീലിയൻ വണ്ടർകിഡ് എൻഡ്രിക്കിന്‍റെ റയല്‍ മാഡ്രിഡിലെ ഭാവി ത്രിശങ്കുവിൽ

Published : Aug 01, 2026, 03:06 PM IST
Endrick

Synopsis

ഫ്രഞ്ച് ക്ലബ്ബായ ലിയോണിൽ ആറു മാസത്തെ വായ്പക്കുശേഷം എന്‍ഡ്രിക്ക് റയലില്‍ തിരിച്ചെത്തിയിരുന്നു. ലിയോണിൽ 21 മത്സരങ്ങളിൽ നിന്ന് 8 ഗോളും 8 അസിസ്റ്റും നേടി മിന്നുന്ന ഫോമിലായിരുന്നു താരം.

മാഡ്രിഡ്: റയൽ മാഡ്രിഡിൽ ബ്രസീലിയൻ യുവ സ്‌ട്രൈക്കർ എൻഡ്രിക്കിന്‍റെ ഭാവി വീണ്ടും കടുത്ത അനിശ്ചിതത്വത്തിൽ. മുന്നേറ്റ നിരയിലെ കടുത്ത മത്സരവും പുതിയ താരങ്ങളുടെ സർപ്രൈസ് എൻട്രിയും കാരണം 19-കാരനായ താരത്തിന് ടീമിൽ ഇടം ലഭിക്കില്ലെന്ന് സ്പാനിഷ് കായിക മാധ്യമമായ എഎസ് റിപ്പോർട്ട് ചെയ്തു. ഗോൺസാലോ ഗാർസിയ ഫുൾഹാമിലേക്ക് ചേക്കേറിയെങ്കിലും ക്ലബ്ബിലെത്തിയ പുതിയ പരിശീലകൻ ഹോസെ മൗറീഞ്ഞോയുടെ പദ്ധതികളില്‍ എൻഡ്രിക്കിന് സ്ഥാനമില്ലെന്നാണ് സൂചന.

ഫ്രഞ്ച് ക്ലബ്ബായ ലിയോണിൽ ആറു മാസത്തെ വായ്പക്കുശേഷം എന്‍ഡ്രിക്ക് റയലില്‍ തിരിച്ചെത്തിയിരുന്നു. ലിയോണിൽ 21 മത്സരങ്ങളിൽ നിന്ന് 8 ഗോളും 8 അസിസ്റ്റും നേടി മിന്നുന്ന ഫോമിലായിരുന്നു താരം. ലെവാന്‍റെയിൽ നിന്ന് 25 മില്യൺ യൂറോ നൽകി സ്‌ട്രൈക്കർ വിക്ടര്‍ എസ്പിയെ റയൽ ടീമിലെത്തിതോടെയാണ് കിയിലിയൻ എംബാപ്പെയ്ക്കൊപ്പം സ്ട്രൈക്കറായോ റൈറ്റ് വിങ്ങറായോ എൻഡ്രിക്കിന് അവസരം ലഭിക്കുമെന്ന കണക്കുകൂട്ടലുകൾ തെറ്റിയത്. 1.94 മീറ്റർ ഉയരമുള്ള എസ്പിയുടെ വരവ് എംബാപ്പെയ്ക്കൊപ്പം ആക്രമണത്തിൽ വേറിട്ട തന്ത്രങ്ങൾ മെനയാൻ മൗറീഞ്ഞോയ്ക്ക് കൂടുതൽ സഹായകരമാകും.

 

വിൽക്കില്ല, പക്ഷേ മാഡ്രിഡിൽ തുടരുക എളുപ്പമല്ല

റയൽ മാഡ്രിഡിൽ തന്നെ തുടരാനാണ് എൻഡ്രിക്കിന്‍റെ ആഗ്രഹമെങ്കിലും നിലവിലെ സാഹചര്യങ്ങൾ താരത്തിന് അനുകൂലമല്ല. 2030 വരെ കരാറുള്ള താരത്തെ വിറ്റഴിക്കാൻ ക്ലബ്ബ് തയ്യാറല്ല. പകരം ഫ്രാങ്കോ മസ്താംതുവോനോയെപ്പോലെ വീണ്ടും വായ്പാ അടിസ്ഥാനത്തിൽ മറ്റൊരു ക്ലബ്ബിലേക്ക് അയക്കാനാണ് സാധ്യത. നിലവിൽ ഫസ്റ്റ് ടീമിൽ 24 കളിക്കാരുള്ള റയൽ, പുതിയ താരങ്ങളായ ഡിയോമാൻഡെ, റോഡ്രിഗോ എന്നിവരെക്കൂടി ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ്. അതിനാൽ ടീമിലെ താരങ്ങളുടെ എണ്ണം കുറയ്ക്കാൻ അസെൻസിയോ, കാമവിംഗ എന്നിവർക്കൊപ്പം എൻഡ്രിക്കും മാഡ്രിഡിന്‍റെ പടികടക്കേണ്ടി വന്നേക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാർലോസ് എസ്‌പിയെ തൂക്കിയത് വെറുതെയല്ല! മൗറീഞ്ഞ്യോയുടെ സിസ്റ്റത്തില്‍ റോള്‍ എന്ത്?
യൂറോപ്പില്ലാതെ എന്ത് ലോകകപ്പ്! 'സ്വകാര്യവത്കരണത്തിന്' റെഡ് കാർഡ്; യു ടേണടിച്ച് ഇൻഫന്റീനോ