
പോര്‍ട്ടോ അലെഗ്രേ: കോപ്പ അമേരിക്കയില്‍ പരാഗ്വെയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്ത്(4-3) ബ്രസീല്‍ സെമിയില്‍. ബ്രസീലിനായി ഫിര്‍മിനോ അവസരം പാഴാക്കിയപ്പോള്‍ വില്യാനും മാര്‍ക്കീഞ്ഞോസും കുടീഞ്ഞോയും ജീസസും ഗോള്‍ വല ചലിപ്പിച്ചു. പരാഗ്വെയുടെ ആദ്യ കിക്ക് ഗോമസും അവസാന കിക്ക് ഗോണ്‍സാലസും പാഴാക്കിയെങ്കിലും അല്‍മിറോണ്‍, വാല്‍ഡസ്, റോജാസ് എന്നിവര്‍ ലക്ഷ്യം കണ്ടു.
തൊണ്ണൂറ് മിനുറ്റും എട്ട് മിനുറ്റ് അധിക സമയവും ലഭിച്ചെങ്കിലും ഇരു ടീമിനും വല കുലുക്കാനായില്ല. ചുവപ്പ് കാര്‍ഡ് കണ്ട് ഫാബിയന്‍ 58-ാം മിനുറ്റില്‍ പുറത്തായത് പരാഗ്വെയ്‌ക്ക് തിരിച്ചടിയായി. എന്നാല്‍ ആക്രമണത്തില്‍ മുന്നിട്ടുനിന്ന ബ്രസീലിന് 10 പേരുമായി ചുരുങ്ങിയ പരാഗ്വെയോട് ഗോള്‍ നേടാനായില്ല. ഇതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!