
റിയോഡി ജനീറോ: കൊവിഡ് 19 ആശങ്കകള്‍ക്കിടയിലും നിര്‍ബന്ധിച്ച് കളിപ്പിച്ചതിനെതിരെ, മാസ്ക് ധരിച്ച് ബ്രസീലിയന്‍ ക്ലബ്ബിന്‍റെ പ്രതിഷേധം. ബ്രസീല്‍ ഫുട്ബോള്‍ ക്ലബ്ബ് ഗ്രെമിയോയുടെ കളിക്കാരാണ് മാസ്ക് അണിഞ്ഞ് മത്സരത്തിനെത്തിയത്. മത്സരത്തിനല്ല , താരങ്ങളുടെ ജീവനാണ് അധികൃതര്‍ പ്രാധാന്യം നൽകേണ്ടതെന്ന് പരിശീലകന്‍ റെനറ്റോ പോര്‍ട്ടാലുപ്പി പറഞ്ഞു.
അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിന് തൊട്ടുമുമ്പ് മാസ്കര് ധരിച്ചാണ് കളിക്കാരെല്ലാം ഗ്രൗണ്ടില്‍ അണിനിരന്നത്. മാസ്ക് ധരിച്ചാണ് കളിച്ചതെങ്കിലും മത്സരത്തില്‍ ഗ്രെമിയോ 3-2ന് ജയിച്ചു. ലോകം മുഴുവന്‍ കായിക മത്സരങ്ങള്‍ നിര്‍ത്തിവെക്കുമ്പോള്‍ ബ്രസീലിന് മാത്രം ഇത് ബാധകമല്ലെയെന്ന് കോച്ച് മത്സരശേഷം ചോദിച്ചു.
അതേസമയം പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ , ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന എല്ലാ ഫുട്ബോള്‍ മത്സരങ്ങളും റദ്ദാക്കിയതായി ബ്രസീല്‍ അസോസിയേഷന്‍ അറിയിച്ചു. റിവര്‍ പ്ലേറ്റ് അടക്കം പ്രമുഖ അര്‍ജന്‍റീന ടീമുകള്‍ കഴിഞ്ഞ ദിവസം കളത്തിലിറങ്ങാന്‍ വിസമ്മതിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!