നോക്കൗട്ട് പഞ്ച്, പഞ്ചാബിനെ ഗോൾമഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍, ജയം എതിരില്ലാത്ത 4 ഗോളിന്

Published : Feb 05, 2026, 04:41 PM IST
Santosh Trophy Kerala

Synopsis

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ പഞ്ചാബിന് മേൽ ആധിപത്യം സ്ഥാപിക്കാൻ കേരളത്തിന് സാധിച്ചു.

ഗുവാഹത്തി:സന്തോഷ് ട്രോഫി സെമിഫൈനലിൽ പഞ്ചാബിനെതിരെ ഗോൾവർഷവുമായി കേരളം ഫൈനലില്‍. ഏകപക്ഷീയമായ നാല് ഗോളുകൾക്ക് പഞ്ചാബിനെ തകർത്താണ് കേരളം കിരീടപ്പോരാട്ടത്തിന് അർഹത നേടിയത്. ഫൈനലിൽ സർവീസസാണ് കേരളത്തിന്‍റെ എതിരാളികൾ.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ പഞ്ചാബിന് മേൽ ആധിപത്യം സ്ഥാപിക്കാൻ കേരളത്തിന് സാധിച്ചു.15-ാം മിനിറ്റിൽ മുഹമ്മദ് അജ്‌സൽ തൊടുത്ത തകർപ്പൻ ഹെഡറിലൂടെയാണ് കേരളം ഗോൾവേട്ട തുടങ്ങിയത്. 34-ാം മിനിറ്റിൽ മുഹമ്മദ് റിയാസ് കേരളത്തിന്‍റെ ലീഡ് രണ്ടാക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വിഗ്നേഷ് എം. മൂന്നാം ഗോളും നേടിയതോടെ കേരളം സുരക്ഷിതമായ നിലയിലായി.

രണ്ടാം പകുതിയിൽ മത്സരത്തിന്‍റെ വേഗത അൽപം കുറഞ്ഞെങ്കിലും കേരളം ആക്രമണം അവസാനിപ്പിച്ചില്ല. മത്സരത്തിന്‍റെ അവസാന മിനിറ്റുകളിൽ തന്‍റെ രണ്ടാമത്തെ ഗോൾ കൂടി നേടി മുഹമ്മദ് റിയാസ് കേരളത്തിന്‍റെ പട്ടിക തികച്ചു. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ തിളങ്ങിയ കേരളത്തിന് മുന്നിൽ പഞ്ചാബിന് മറുപടിയില്ലായിരുന്നു.

ഫൈനലിൽ കേരളത്തെ കാത്തിരിക്കുന്നത് സർവീസസ്

കഴിഞ്ഞ തവണത്തെ ഫൈനലിലെ മിന്നും പ്രകടനം ആവർത്തിക്കാനൊരുങ്ങുന്ന കേരളത്തിന് ഇനി സർവീസസാണ് വെല്ലുവിളി. സെമിഫൈനലിൽ റെയിൽവേസിനെ പരാജയപ്പെടുത്തിയാണ് സർവീസസ് ഫൈനലിൽ എത്തിയത്.ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തെ തോല്‍പിച്ച ഏക ടീമാണ് സർവീസസ് എന്നത് ഇത്തവണത്തെ കിരീടപ്പോരിന് ആവേശം കൂട്ടുന്നു. ഞായറാഴ്ച. അസമിലെ സിലാപഥർ സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം നടക്കുക. സന്തോഷ് ട്രോഫിയില്‍ എട്ടാം കിരീടം തേടിയാണ് കേരളം ഇറങ്ങുന്നത്. 1973, 1991, 1992, 2001, 2004, 2017, 2022 വര്‍ഷങ്ങളിലാണ് കേരളം ചാമ്പ്യൻമാരായത്. 16-ാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ എത്തുന്നത്. കഴിഞ്ഞ സന്തോഷ് ട്രോഫിയിലും കേരളം ഫൈനലിൽ എത്തിയിരുന്നുവെങ്കിലും പശ്ചിമ ബംഗാളിനോട് തോറ്റിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോഴിക്കോട് സ്‌റ്റേഡിയം സജ്ജമല്ല; കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ കൊച്ചിയില്‍ തന്നെ നടന്നേക്കും
മഞ്ഞപ്പടക്ക് വീണ്ടും മലയാളി കരുത്ത്, സലാഹുദ്ദീൻ അദ്നാനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്