ആദ്യ ടച്ചില്‍ ഗോള്‍ നേടി റയാന്‍ വില്യംസ്; ഏഷ്യൻ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഹോങ്കോങ്ങിനെ വീഴ്ത്തി ഇന്ത്യ

Published : Mar 31, 2026, 09:57 PM ISTUpdated : Mar 31, 2026, 10:00 PM IST
Indian Football Team

Synopsis

ചാംഗ്‌തെയും മനുവീർ സിംഗും ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ബോക്സിലേക്ക് വന്ന ക്രോസിനെ ആദ്യ ടച്ചില്‍ തന്നെ റയാൻ വില്യംസ് വലയിലെത്തിക്കുകയായിരുന്നു.

കൊച്ചി: ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ അവസാന മത്സരത്തിൽ ഹോങ്കോങ്ങിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) വീഴ്ത്തി ഇന്ത്യ. അരങ്ങേറ്റ താരം റയാൻ വില്യംസ്, പ്രതിരോധ താരം ആകാശ് മിശ്ര എന്നിവരാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. ഖാലിദ് ജമീൽ പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഹോം ഗ്രൗണ്ട് വിജയമാണിത്.

മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ ഹോങ്കോങ് വല കുലുക്കി ഇന്ത്യ ഗാലറിയെ ആവേശത്തിലാഴ്ത്തി. ചാംഗ്‌തെയും മനുവീർ സിംഗും ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ബോക്സിലേക്ക് വന്ന ക്രോസിനെ ആദ്യ ടച്ചില്‍ തന്നെ റയാൻ വില്യംസ് വലയിലെത്തിക്കുകയായിരുന്നു. തന്‍റെ ആദ്യ രാജ്യാന്തര മത്സരത്തിലെ ആദ്യ ഷോട്ടിൽ തന്നെ ഗോൾ കണ്ടെത്താൻ വില്യംസിന് കഴിഞ്ഞു.

 

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യ ലീഡ് രണ്ടിരട്ടിയാക്കി. രാഹുൽ ഭേക്കെയുടെ ലോങ്ങ് ത്രോയിൽ നിന്നായിരുന്നു ഗോളിന്‍റെ പിറവി. പ്രതിരോധ താരങ്ങൾക്കിടയിലൂടെ പന്ത് പിടിച്ചെടുത്ത ആകാശ് മിശ്ര ഒരു ടൈറ്റ് ആംഗിളിൽ നിന്ന് തൊടുത്ത ഷോട്ട് പോസ്റ്റിന്‍റെ മുകൾഭാഗത്തായി തുളഞ്ഞുകയറി. ആകാശ് മിശ്രയുടെ ആദ്യ രാജ്യാന്തര ഗോൾ കൂടിയായിരുന്നു ഇത്.

രണ്ട് ഗോളിന് പിന്നിലായതോടെ ഹോങ്കോങ് ആക്രമണം ശക്തമാക്കി. 65-ാം മിനിറ്റിൽ എവർട്ടൺ കാമർഗോയിലൂടെ അവർ ഒരു ഗോൾ തിരിച്ചടിച്ചു. സന്ദർശകർ സമനിലയ്ക്കായി കടുത്ത സമ്മർദ്ദം ചെലുത്തിയെങ്കിലും ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്‍റെ നിർണ്ണായകമായ രണ്ട് സേവുകൾ ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.

 

പ്രതിരോധ താരം അൻവർ അലിയെ ഡിഫൻസീവ് മിഡ്‌ഫീൽഡറായി പരീക്ഷിച്ച ഖാലിദ് ജമീലിന്‍റെ തന്ത്രം മത്സരത്തിൽ നിർണായകമായി. കഴിഞ്ഞ വർഷം ഹോങ്കോങ്ങിനോടേറ്റ തോൽവിക്ക് സ്വന്തം മണ്ണിൽ പകരം വീട്ടാനും ഈ വിജയത്തിലൂടെ ഇന്ത്യക്ക് കഴിഞ്ഞു. ഏഷ്യൻ കപ്പിന് യോഗ്യത നേടാനായില്ലെങ്കിലും മികച്ചൊരു പ്രകടനത്തോടെ സീസൺ അവസാനിപ്പിക്കാൻ കഴിഞ്ഞത് ആരാധകർക്ക് ആശ്വാസമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എഎഫ്‌സി ഏഷ്യൻ കപ്പ്: ഹോങ്കോംഗിനെ തളയ്ക്കാൻ ഇന്ത്യ; കൊച്ചിയിൽ ഇന്ന് തീപാറുന്ന പോരാട്ടം
മൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ കരീം ബെനാരിഫിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്