സൂപ്പര്‍ സണ്‍ഡേയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വീഴത്തി ആഴ്സണല്‍, ചെല്‍സിക്ക് സമനില കുരുക്ക്

Published : Aug 18, 2025, 10:37 AM ISTUpdated : Aug 18, 2025, 10:42 AM IST
Arsenal vs Man United

Synopsis

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് ജയത്തുടക്കം. മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് ആഴ്സണൽ തോൽപ്പിച്ചു. 

മാഞ്ചസ്റ്റ‍ർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് ജയത്തുടക്കം. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ എതിരില്ലാത്ത ഒരു ഗോൾ ജയവുമായാണ് ഗണ്ണേഴ്സ് വിജയത്തുടക്കമിട്ടത്. 13- മിനുട്ടിൽ ഡക്ലാന്‍ റൈസെടുത്ത കോർണറിൽ നിന്നാണ് ഗണ്ണേഴ്സ് ഗോൾ സ്കോർ ചെയ്തത്. ടര്‍ക്കി താരം റിക്കാർഡോ കാലാഫിയോറിയാണ് ആഴ്സണലിന്‍റെ വിജയഗോൾ നേടിയത്. മത്സരത്തിന്‍റെ ഭൂരിഭാഗം സമയവും മാഞ്ചസ്റ്റർ യുണൈറ്റഡാണ് ആധിപത്യം പുലർത്തിയതെങ്കിലും സമനില ഗോൾ കണ്ടെത്താൻ മുന്‍ ചാമ്പ്യൻമാര്‍ക്ക് കഴിഞ്ഞില്ല.

ആഴ്സണലിന്റെ ഗോൾകീപ്പർ ഡേവിഡ് റയയുടെ തകര്‍പ്പൻ സേവുകളും ഓൾഡ് ട്രാഫോർഡിൽ യുണൈറ്റഡിന് വില്ലനായി. പുതിയ താരങ്ങളായ മത്തേയൂസ് ക്യൂന, ബ്രയാന്‍ ബ്യൂമോ, ബെഞ്ചമിന്‍ സെസ്കോ എന്നിവരെല്ലാം യുണൈറ്റഡിനായി കളത്തിലിറങ്ങിയെങ്കിലും സമനിലഗോള്‍ കണ്ടെത്താനായില്ല. അതേസമയം ആദ്യ മത്സരം ജയിച്ചു തുടങ്ങാനായത് ആഴ്സണലിന് ആശ്വാസമായി. കഴിഞ്ഞ മൂന്ന് സീസണുകളിലും മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ആഴ്സണല്‍ ഇത്തവണ 2003-2004നുശേഷമുള്ള ആദ്യ പ്രീമിയര്‍ ലീഗ് കിരീടമാണ് ലക്ഷ്യമിടുന്നത്.

 

അതേസമയം, സീസണിലെ ആദ്യ മത്സരത്തിൽ മുന്‍ ചാമ്പ്യൻമാരായ ചെൽസി നിരാശപ്പെടുത്തി. ക്രിസ്റ്റൽ പാലസിനെതിരെ ചെല്‍സിക്ക് ഗോൾരഹിത സമനില വഴങ്ങേണ്ടിവന്നു. ക്രിസ്റ്റൽ പാലസിന്‍റെ ഗോൾ പോസ്റ്റിലേക്ക് ചെൽസി 19 ഷോട്ടുകൾ തൊടുത്തെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ആദ്യ പകുതിയിലെ ഒരു ഫ്രീ കിക്ക് ഗോൾ വാർ പരിശോധനയിൽ നിഷേധിച്ചത് ക്രിസ്റ്റൽ പാലസിനും തിരിച്ചടിയായി.

സീസണിലെ ആദ്യ മത്സരത്തിൽ നോട്ടിങ്ങാം ഫോറസ്റ്റ് തകർപ്പൻ ജയത്തോടെ തുടങ്ങി. ബ്രെൻഡ്ഫോർഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. നോട്ടിങ്ങാമിനായി ക്രിസ് വുഡ് ഇരട്ട ഗോളുകൾ നേടി. പ്രീമിയർ ലീഗിൽ ഇന്ന് എവർടൺ ലീഡ്സ് യുണൈറ്റഡുമായി ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!
പാകിസ്ഥാനില്‍ ഫുട്ബോള്‍ മത്സരത്തിനിടെ സൈനിക ടീമും എതിര്‍ ടീമും ഗ്രൗണ്ടില്‍ ഏറ്റുമുട്ടി, നിരവധിപേര്‍ക്ക് പരിക്ക്