
ടൊറാന്‍റോ: ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ പോർച്ചുഗൽ-ക്രോയേഷ്യ പോരാട്ടം അവസാന വിസിലിലേക്ക് നീങ്ങിയത് നാടകീയതയുടെ അത്യന്തം കുറിച്ചുകൊണ്ടായിരുന്നു. ഇൻജുറി ടൈമിന്‍റെ അവസാന നിമിഷങ്ങളിൽ (103-ാം മിനിറ്റ്) ക്രോയേഷ്യൻ താരം ജോസ്കോ ഗവാർഡിയോൾ നേടിയ സമനില ഗോൾ വാർ പരിശോധനക്കൊടുവിൽ റദ്ദാക്കുകയായിരുന്നു. ഈ ഒറ്റ തീരുമാനത്തോടെ ക്രോയേഷ്യ ടൂർണമെന്‍റിൽ നിന്ന് പുറത്താവുകയും പോർച്ചുഗൽ 2-1 ന് വിജയിച്ച് പ്രീ-ക്വാർട്ടറിലേക്ക് മുന്നേറുകയും ചെയ്തു. ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായി മാറിയ ആ റഫറി തീരുമാനത്തിന് പിന്നിലെ കൃത്യമായ സാങ്കേതിക കാരണങ്ങൾ പരിശോധിക്കാം.
മത്സരത്തിൽ പോർച്ചുഗൽ 2-1 ന് മുന്നിട്ടുനിൽക്കുമ്പോഴാണ് ക്രോയേഷ്യ അവസാന മിനിറ്റിൽ ഗോളിനായി സർവ്വ സന്നാഹങ്ങളുമായി ആക്രമണം നടത്തിയത്. ഇവാൻ പെരിസിച്ച് ബോക്സിലേക്ക് നൽകിയ പാസ് സ്വീകരിക്കാൻ മരിയോ പാസാലിച്ച് ശ്രമിക്കുന്നതിനിടെ പോർച്ചുഗൽ പ്രതിരോധനിരയിൽ വൻ ആശയക്കുഴപ്പമുണ്ടായി. ഈ വടംവലിക്കൊടുവിൽ പന്ത് ലഭിച്ച ജോസ്കോ ഗവാർഡിയോൾ അത് പോർച്ചുഗൽ വലയിലെത്തിച്ചു. എന്നാൽ ഗോൾ ആഘോഷം ആരംഭിച്ച് നിമിഷങ്ങൾക്കകം റഫറി വാര്‍ പരിശോധനയ്ക്കായി ആംഗ്യം കാണിക്കുകയായിരുന്നു.
NOT OFFSIDE for Croatia. It touched R. Veiga head (the portugese player). https://t.co/nlfPXUicXL pic.twitter.com/YtIiL9ghl4
— ÐĒŦØ (Prog) 🏴🇬🇧 (@Deto_RDC) July 3, 2026
പെരിസിച്ചിന്‍റെ ക്രോസ്സ് ബോക്സിലേക്ക് വരുമ്പോൾ ക്രോയേഷ്യൻ മിഡ്ഫീൽഡർ ഇഗോർ മാറ്റനോവിച്ചിന്‍റെ തലയിൽ പന്ത് നേരിയ രീതിയിൽ തട്ടിയതായി 'സ്നിക്കോമീറ്റർ' പരിശോധനയിൽ വ്യക്തമായി. മാറ്റനോവിച്ച് പന്ത് തൊടുന്ന കൃത്യമായ ആ സെക്കൻഡിൽ, പാസാലിച്ച് പോർച്ചുഗൽ ഡിഫൻഡർമാർക്ക് മുന്നിൽ (വ്യക്തമായ ഓഫ്‌സൈഡ് പൊസിഷനിൽ) ആയിരുന്നു നിന്നിരുന്നത്. മാറ്റനോവിച്ചിന്‍റെ തലയിൽ തട്ടിയ പന്ത് പാസാലിച്ചിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് പോർച്ചുഗൽ ഡിഫൻഡർ റെനാറ്റോ വെയ്ഗയുടെ തലയിലും തട്ടിയിരുന്നു. ഫുട്ബോൾ നിയമപ്രകാരം ഒരു ഡിഫൻഡർ മനഃപൂർവം പന്ത് തട്ടിയകറ്റാൻ ശ്രമിക്കുകയും അത് ഓഫ്‌സൈഡ് പൊസിഷനിലുള്ള എതിർ കളിക്കാരനിലേക്ക് എത്തുകയും ചെയ്താൽ അത് ഓഫ്‌സൈഡ് ആയി കണക്കാക്കില്ല.
Croatia got absolutely robbed man. Total bullshit. Scoring in the last minute and getting it waved off for a bullshit offsides call. Absolute garbage. pic.twitter.com/bvtlq6qo77
— Secular Talk (KyleKulinskiShow@bsky.social) (@KyleKulinski) July 3, 2026
എന്നാൽ ഇവിടെ റഫറി പിച്ച് സൈഡ് മോണിറ്റർ പരിശോധിച്ച ശേഷം, വെയ്ഗയുടേത് മനഃപൂർവമുള്ള സ്പർശനമല്ലെന്നും വെറുമൊരു ഡിഫ്ലെക്ഷൻ (പന്ത് അപ്രതീക്ഷിതമായി തലയിൽ തട്ടിത്തെറിക്കുക മാത്രം) മാത്രമാണെന്നും വിധിച്ചു. മാറ്റനോവിച്ചിന്‍റെ ആദ്യ ടച്ചിൽ പാസാലിച്ച് ഓഫ്‌സൈഡ് ആയതിനാലും പോർച്ചുഗൽ താരത്തിന്‍റേത് മനഃപൂർവമുള്ള ടച്ച് അല്ലാത്തതിനാലും റഫറി ഗോൾ റദ്ദാക്കി.
CROATIA ACTUALLY GOT ROBBED😭😭😭😭 pic.twitter.com/kdR0uWC2Vr
— K (@KennyGKMC) July 3, 2026
മത്സരത്തിന്റെ 68-ാം മിനിറ്റിൽ പോർച്ചുഗലിന് അനുകൂലമായി ലഭിച്ച പെനാൽറ്റിയും വലിയൊരു വാര്‍ തീരുമാനമായിരുന്നു. ക്രോയേഷ്യൻ ബോക്സിനുള്ളിൽ കോർണർ കിക്ക് പ്രതിരോധിക്കുന്നതിനിടയിൽ ക്രോയേഷ്യൻ താരം നികോള വ്ലാസിച്ച് പോർച്ചുഗലിന്‍റെ റെനാറ്റോ വെയ്ഗയുടെ ജേഴ്സിയിൽ പിടിച്ച് താഴേക്ക് വലിച്ചിട്ടതായി റീപ്ലേകളിൽ വ്യക്തമായി. തുടർന്ന് ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളാക്കി മാറ്റുകയായിരുന്നു. ഈ മത്സരത്തിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചതോടെ 41 വയസ്സും 147 ദിവസവും പ്രായമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് ചരിത്രത്തിലെ ഒരു അപൂർവ്വ റെക്കോർഡും സ്വന്തമാക്കി. ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഗോൾ നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡാണ് റൊണാൾഡോ സ്വന്തമാക്കിയത്. 2022 ലോകകപ്പിൽ സ്വിറ്റ്സർലൻഡിനെതിരെ 39-ാം വയസ്സിൽ ഗോൾ നേടിയ തന്റെ മുൻ സഹതാരം പെപെയുടെ റെക്കോർഡാണ് റൊണാൾഡോ തിരുത്തിയത്. കൂടാതെ, 40 വയസ്സ് തികഞ്ഞ ശേഷം ലോകകപ്പ് നോക്കൗട്ടിൽ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരം കൂടിയാണ് റൊണാള്‍ഡോ.
പ്രീ-ക്വാർട്ടറിൽ കാത്തിരിക്കുന്നത് 'യൂറോപ്യൻ ക്ലാസിക്' 53-ാം മിനിറ്റില്‍ ഇവാൻ പെരിസിച്ചിലൂടെ ക്രോയേഷ്യ ആദ്യം മുന്നിലെത്തിയെങ്കിലും റൊണാൾഡോയുടെ പെനാൽറ്റിയും 94-ാം മിനിറ്റിൽ ഗോൺസാലോ റാമോസ് നേടിയ തകർപ്പൻ ഹെഡ്ഡർ ഗോളും പോർച്ചുഗലിന് 2-1 ന്‍റെ വിജയം ഉറപ്പാക്കുകയായിരുന്നു. പ്രീ-ക്വാർട്ടറിലെ വമ്പൻ പോരാട്ടത്തിൽ ഇനി സ്പെയിൻ ആണ് പോർച്ചുഗലിന്‍റെ എതിരാളികൾ.
The greatest robbery of all time
pic.twitter.com/oeezklCp3V https://t.co/DLqoPoBwpF— Ankur (@AnkurMessi_) July 3, 2026
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!