
മുംബൈ: ഇന്ത്യന്‍ ഫുട്‌ബോളിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐ ലീഗ് ക്ലബുകള്‍ അയച്ച കത്തില്‍ ഫിഫയുടെ മറുപടി. ഐ ലീഗും ഇന്ത്യന്‍ സൂപ്പര്‍ ലീഗും ലയിപ്പിക്കാനാണ് ഫിഫ നല്‍കിയിരിക്കുന്ന മറുപടിയില്‍ പറയുന്നത്. കൂടാതെ ഇന്ത്യന്‍ ഫു്ടബോളിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ തുറന്നെഴുതാനും ഫിഫ ആള്‍ ഇന്ത്യ ഫെഡറേഷന് നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്.
2018ല്‍ ലയനം പൂര്‍ത്തിയാവുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ഐ ലീഗ് ക്ലബുകള്‍ സഹകരിക്കാത്തതിനാല്‍ നീണ്ടുപോവുകയായിരുന്നു. ലയനം പൂര്‍ത്തിയാവാന്‍ ഇനിയും മൂന്ന് വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് ഫെഡറേഷന്‍ പറയുന്നത്.
നേരത്തെ, ഐ ലീഗ് ക്ലബുകളെ തഴഞ്ഞുകൊണ്ട് സൂപ്പര്‍ ലീഗിനെ രാജ്യത്തെ ഒന്നാം ലീഗാക്കാനുള്ള ശ്രമമുണ്ടായതോടെയാണ് ഐ ലീഗ് ക്ലബുകള്‍ ഫിഫയ്ക്ക് പരാതി നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!