ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമം, ഫിഫ ലോകകപ്പ് ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം സ്വന്തമാക്കി സീ ഗ്രൂപ്പ്

Published : Jun 01, 2026, 03:23 PM IST
FIFA World Cup Cover Photo

Synopsis

2026 ലെ ലോകകപ്പ് മാത്രമല്ല, 2034 വരെയുള്ള പ്രധാന ഫിഫ ടൂർണമെന്‍റുകളുടെ ഇന്ത്യയിലെ മാധ്യമ അവകാശമാണ് സീ എന്‍റർടൈൻമെന്‍റ് സ്വന്തമാക്കിയിരിക്കുന്നത്.

ദില്ലി: ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കും വിരാമം. 2026-ലെ ഫിഫ ലോകകപ്പിന്‍റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം പ്രമുഖ മാധ്യമ ശൃംഖലയായ സീ എന്‍റർടൈൻമെന്‍റ് സ്വന്തമാക്കി. ഇന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നത്. ഫിഫ ലോകകപ്പ് മത്സരങ്ങൾ സീ ഗ്രൂപ്പ് പുതുതായി പുറത്തിറക്കിയ 'യുണൈറ്റഡ്8 സ്പോർട്സ്' ടെലിവിഷൻ ചാനലുകളിലൂടെ തത്സമയം കാണാം. കൂടാതെ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ സീ5 ആപ്പിലൂടെ മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗും ലഭ്യമായിരിക്കും.

2034 വരെയുള്ള ഫിഫ മത്സരങ്ങൾ സീ ഗ്രൂപ്പിൽ

2026 ലെ ലോകകപ്പ് മാത്രമല്ല, 2034 വരെയുള്ള പ്രധാന ഫിഫ ടൂർണമെന്‍റുകളുടെ ഇന്ത്യയിലെ മാധ്യമ അവകാശമാണ് സീ എന്‍റർടൈൻമെന്‍റ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഇന്ത്യയിൽ ലോകകപ്പ് സംപ്രേഷണം ഉണ്ടാകില്ലേ എന്ന ആരാധകരുടെ വലിയ ആശങ്കയ്ക്കാണ് പരിഹാരമായിരിക്കുന്നത്.

അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങളുടെ സമയം ഇന്ത്യയിലെ സമയക്രമവുമായി ഒത്തുപോകാത്തതായിരുന്നു പ്രധാന വെല്ലുവിളി. അർധരാത്രിയിലും പുലർച്ചെയുമായി നടക്കുന്ന മത്സരങ്ങൾക്ക് ഇന്ത്യയിൽ പരസ്യവരുമാനം കുറവായിരിക്കുമെന്ന വിലയിരുത്തലിൽ ജിയോഹോട്ട്സ്റ്റാർ, സോണി സ്പോർട്സ് തുടങ്ങിയ വൻകിട കമ്പനികൾ സംപ്രേഷണാവകാശം വാങ്ങുന്നതിൽ നിന്ന് പിന്മാറിയിരുന്നു.

തുക കുറച്ച് ഫിഫ; വിപണിയിലേക്ക് ശക്തമായി തിരിച്ചെത്തി 'സീ'

2026, 2030 ലോകകപ്പുകൾക്കായി ഏകദേശം 100 മില്യൺ ഡോളറാണ് ഫിഫ ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ചർച്ചകൾ പ്രതിസന്ധിയിലായതോടെ ഫിഫ ഇത് 60 മില്യൺ ഡോളറായി കുറച്ചു. മറ്റ് കമ്പനികൾ 20 മില്യൺ ഡോളർ വരെ മാത്രമാണ് വാഗ്ദാനം ചെയ്തത്. കഴിഞ്ഞ ആഴ്ച 'യുണൈറ്റഡ്8 സ്പോർട്സ്' എന്ന പേരിൽ പുതിയ സ്പോർട്സ് ചാനലുകൾ തുടങ്ങി ഇന്ത്യൻ കായിക സംപ്രേഷണ വിപണിയിലേക്ക് സീ ഗ്രൂപ്പ് ശക്തമായി തിരിച്ചെത്തിയതോടെയാണ് കാര്യങ്ങൾ മാറിയത്. കരാർ തുക എത്രയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഇത് 20 മില്യൺ ഡോളറിലും അധികമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്ന് ഇന്ത്യൻ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്നതിൽ സീ ഗ്രൂപ്പിന് സന്തോഷമുണ്ടെന്ന് ഗ്രൂപ്പ് സിഇഒ പുനിത് ഗോയങ്ക പറഞ്ഞു. ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പ് ടൂർണമെന്റ് ജൂലൈ 11-നാണ് ആരംഭിക്കുന്നത്. ടൂർണമെന്‍റ് തുടങ്ങാൻ വെറും 11 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഇന്ത്യയിലെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററെ പ്രഖ്യാപിക്കുന്നത്.

സീ ഗ്രൂപ്പിലൂടെ തത്സമയം കാണാൻ കഴിയുന്ന മറ്റ് പ്രധാന ഫിഫ ടൂർണമെന്റുകൾ:

ഫിഫ ലോകകപ്പ് 2030 ഫിഫ വനിതാ ലോകകപ്പ് 2027 ഫിഫ പുരുഷ അണ്ടർ-17 ലോകകപ്പ് (2026-2034) ഫിഫ വനിതാ അണ്ടർ-17 ലോകകപ്പ് (2026-2034) ഫിഫ അണ്ടർ-20 പുരുഷ ലോകകപ്പ് ഫിഫ അണ്ടർ-20 വനിതാ ലോകകപ്പ് ഫിഫ ഫുട്സൽ പുരുഷ ലോകകപ്പ് ഫിഫ ഫുട്സൽ വനിതാ ലോകകപ്പ് ഫിഫ ഇന്റർകോണ്ടിനന്റൽ കപ്പ് (2026-2030)

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പെനാൽറ്റി ഷൂട്ടൗട്ടിൽ ആഴ്‌സണലിനെ തകർത്ത് പിഎസ്ജിക്ക് രണ്ടാം കീരിടം, ഫ്രാൻസിൽ തെരുവുയുദ്ധം, 780 അറസ്റ്റ്
'തോൽവിയിലും നിലയ്ക്കാത്ത ഗണ്ണേഴ്‌സ് ഗർജ്ജനം'; കൊച്ചിയിൽ ചരിത്രമെഴുതി കേരളത്തിലെ ആഴ്സണൽ ആരാധകർ