ജെറാര്‍ഡ് പിക്വെ ബൂട്ടഴിക്കുന്നു, നാളെ അവസാന മത്സരം

Published : Nov 04, 2022, 09:34 AM ISTUpdated : Nov 04, 2022, 04:29 PM IST
ജെറാര്‍ഡ് പിക്വെ ബൂട്ടഴിക്കുന്നു, നാളെ അവസാന മത്സരം

Synopsis

മൂന്ന് മത്സരങ്ങളിൽ മാത്രമാണ് പിക്വെക്ക് സീസണിൽ ആദ്യ ഇലവനിൽ ഇറങ്ങാനായത്. 2009 മുതൽ 2018 വരെ രാജ്യത്തിനായി കളിച്ച 35കാരനായ പിക്വെ സ്പെയിനിന് വേണ്ടി 102 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബാഴ്സലോണയുടെ സുവർണതലമുറയിലെ പ്രധാനി കൂടിയാണ് പടിയിറങ്ങുന്നത്.

ബാഴ്സലോണ: ബാഴ്സലോണയുടെ ഇതിഹാസതാരം ജെറാദ് പിക്വെ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നാളെ അല്‍മെരിയക്കെതിരായ ലാലിഗ മത്സരത്തിൽ ക്യാംപ്നൌവിൽ താരം ബൂട്ടഴിക്കും. സീസണിൽ തുടർച്ചയായി ആദ്യ ഇലവനിൽ നിന്ന് പുറത്തായതാണ് സെൻട്രൽ ബാക്കായ പിക്വെയുടെ വിരമിക്കൽ വേഗത്തിലാക്കിയത്. മൂന്ന് മത്സരങ്ങളിൽ മാത്രമാണ് പിക്വെക്ക് സീസണിൽ ബാഴ്സ കുപ്പായത്തില്‍ ആദ്യ ഇലവനിൽ ഇറങ്ങാനായത്. 2009 മുതൽ 2018 വരെ രാജ്യത്തിനായി കളിച്ച 35കാരനായ പിക്വെ സ്പെയിനിന് വേണ്ടി 102 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബാഴ്സലോണയുടെ സുവർണതലമുറയിലെ പ്രധാനി കൂടിയാണ് പടിയിറങ്ങുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഒരുപാട് പേര്‍ എന്നെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ അവര്‍ക്കൊന്നും ഞാന്‍ മറുപടി നല്‍കിയിരുന്നില്ല.എന്നാലിപ്പോള്‍ ഞാന്‍ സംസാരിക്കുകയാണ്. ബാഴ്സയല്ലാതെ മറ്റൊരു ടീമുണ്ടാവില്ലെന്ന് ഞാന്‍ ആദ്യമേ പറഞ്ഞതാണ്. അതില്‍ ഇപ്പോഴും മാറ്റമില്ല. നാളെ അല്‍മേരിയക്കെതിരായ മത്സരം ബാഴ്സ കുപ്പായത്തില്‍ എന്‍റെ അവസാന മത്സരമായിരിക്കും-ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോ സന്ദേശത്തില്‍ പിക്വെ പറഞ്ഞു.

ലാ മാസിയ അക്കാദമിയിൽ തുടങ്ങി നാല് വർഷത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചതിനു ശേഷം 2008ൽ ബാഴ്‌സയിൽ തിരിച്ചെത്തിയ പിക്വെ പിന്നീട് ക്ലബ്ബിന്‍റെ വിശ്വസ്ത താരമായി മാറി. ബാഴ്സക്കായി 615 മത്സരങ്ങളില്‍ കളിച്ച പിക്വെ ബാഴ്‌സ കുപ്പായത്തില്‍ എട്ടു ലാ ലിഗ കിരീടങ്ങളും മൂന്നു ചാമ്പ്യൻസ് ലീഗും സ്വന്തമാക്കി. സ്പെയിൻ ദേശീയ ടീമിനൊപ്പം യൂറോ, ലോകകപ്പ് കിരീടങ്ങളും പിക്വേ സ്വന്തമാക്കിയിട്ടുണ്ട്.

സ്പെയിൻ ടീമിൽ നിന്നും നേരത്തെ വിരമിച്ച പിക്വെ ബാഴ്‌സയിൽ നിന്നും വിരമിച്ചതോടെ ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച പ്രതിരോധനിര താരങ്ങളില്‍ ഒരാളെയാണ് നഷ്ടമാവുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച