I League : ഐ ലീഗ് കിരീടമുറപ്പിക്കാന്‍ ഗോകുലം കേരള ഇന്നിറങ്ങും; മുഹമ്മദന്‍സിനെതിരെ വേണ്ടത് സമനില മാത്രം

Published : May 14, 2022, 11:54 AM ISTUpdated : May 14, 2022, 11:55 AM IST
I League : ഐ ലീഗ് കിരീടമുറപ്പിക്കാന്‍ ഗോകുലം കേരള ഇന്നിറങ്ങും; മുഹമ്മദന്‍സിനെതിരെ വേണ്ടത് സമനില മാത്രം

Synopsis

സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിനെ വീഴ്ത്തിയതിന് തൊട്ടുപിന്നാലെ വംഗനാട്ടിലെ കരുത്തര്‍ക്കെതിരെ കേരളത്തിന് മറ്റൊരു കലാശപ്പോരാട്ടം. 

കൊല്‍ക്കത്ത: ഐ ലീഗ് (I league) ഫുട്‌ബോള്‍ കിരീടം ഉറപ്പിക്കാന്‍ ഗോകുലം കേരള ഇന്നിറങ്ങും. സീസണിലെ അവസാന മത്സരത്തില്‍, മുഹമ്മദന്‍സിനെതിരെ സമനില നേടിയാല്‍ ഗോകുലം ജേതാക്കളാകും. കൊല്‍ക്കത്തയില്‍ വൈകീട്ട് 7 മണിക്കാണ് മത്സരം. ഐ ലീഗ് കിരീടത്തിനും ഗോകുലം കേരളയ്ക്കും (Gokulam Kerala FC) ഇടയില്‍ ഒരു പോയിന്റിന്റെ അകലം മാത്രം. 

സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിനെ വീഴ്ത്തിയതിന് തൊട്ടുപിന്നാലെ വംഗനാട്ടിലെ കരുത്തര്‍ക്കെതിരെ കേരളത്തിന് മറ്റൊരു കലാശപ്പോരാട്ടം. സോള്‍ട്ട് ലേക്ക് സറ്റേഡിയത്തിഷ കിക്കോഫ് ആകുമ്പോള്‍ ഗോകുലത്തിന് 40 പോയിന്റ്. കൊല്‍ക്കത്തന്‍ ക്ലബ്ബ് മുഹമ്മദന്‍സിന് 37ഉം.

ഐ ലീഗ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ക്ലബ്ബാകാന്‍ ഗോകുലത്തിന് വേണ്ടത് സമനില മാത്രം. എന്നാല്‍ മുഹമ്മദന്‍സിനാണ് ജയമെങ്കില്‍ നേര്‍ക്കുനേര്‍ പോരാട്ടങ്ങളിലെ മേല്‍ക്കൈയിലൂടെ കിരീടം കൊല്‍ക്കത്തയിലേക്ക് പോകും. 

തോല്‍വിയറിയാതെ 21 മത്സരങ്ങള്‍ക്കുശേഷം ശ്രീനിധി ഡെക്കാന് മുന്നില്‍ അപ്രതീക്ഷിതമായി വീണത് ഗോകുലത്തിന് ആഘാതമായി. ചുവപ്പുകാര്‍ഡിലൂടെ പുറത്തായ നായകന്‍ ഷരീഫ് മുഹമ്മദും ജിതിന്‍ എംഎസും ഇല്ലെങ്കിലും ജയം തന്നെ ലക്ഷ്യമിടുന്നു ഗോകുലം പരിശീലകന്‍. 

ഗോകുലം മുന്‍താരം മാര്‍ക്കസ് ജോസഫ് നയിക്കുന്ന മുഹമ്മദന്‍സ് മുന്നേറ്റത്തെ തടയുകയാകും കേരള ടീമിന്റെ വെല്ലുവിളി. ആദ്യപാദത്തിലെ സമനിലയുടെ ആവര്‍ത്തനമായാലും കേരളത്തിന് നേട്ടം.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം
കൊച്ചി സ്റ്റേഡിയ നവീകരണത്തിന് ചെലവിട്ടത് 70 കോടിയെന്ന് സ്‌പോണ്‍സര്‍; കൃത്യമായ കണക്കുകള്‍ പുറത്തുവിടാതെ ജിസിഡിഎ