കൊൽക്കത്തയിലെ കെബികെ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്നശേഷം നാലു ഗോളുകള്‍ തിരിച്ചടിച്ചാണ് ഗോകുലം ലീഗില്‍ 29 പോയന്‍റുമായി ജയവും കിരീടവും സ്വന്തമാക്കിയത്.
കൊല്‍ക്കത്ത: ഐ ലീഗില്‍ ചരിത്ര നേട്ടവുമായി ഗോകുലം കേരള എഫ് സി. ലീഗിലെ അവസാന മത്സരത്തില്‍ മണിപ്പുർ ക്ലബ് ട്രാവു എഫ്സിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത ഗോകുലം ഐ ലീഗ് നേടി. ഐ ലീഗ് ചരിത്രത്തില്‍ കിരീടം നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ടീമാണ് ഗോകുലം.
കൊൽക്കത്തയിലെ കെബികെ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്നശേഷം നാലു ഗോളുകൾ തിരിച്ചടിച്ചാണ് ഗോകുലം ലീഗില്‍ 29 പോയന്‍റുമായി ജയവും കിരീടവും സ്വന്തമാക്കിയത്.
23-ാം മിനിറ്റില്‍ ബിദ്യാസാഗര്‍ സിംഗിന്‍റെ ഗോളിലൂടെ മുന്നിലെത്തിയ ട്രാവു എഫ്സി 69-ാ ം മിനിറ്റ് വരെ ലീഡ് നിലനിര്‍ത്തി. ഇതിനിടെ 67-ാം മിനിറ്റില്‍ ട്രാവു എഫ്‌സിയുടെ ഡെന്നിസ് ഗ്രൗണ്ടെക് റോസ് നേടിയ ഗോള്‍ ക്രോസിന് മുമ്പ് പന്ത് പുറത്തുപോയതിനാല്‍ ലൈന്‍ റഫറി നിഷേധിച്ചു. ഇതിന് തൊട്ടുപിന്നാലെ 69-ാം മിനിറ്റില്‍ ഫ്രീ കിക്കില്‍ നിന്ന് അഫ്ഗാന്‍ താരം ഷെരീഫ് മുഹമ്മദാണ് ഗോകുലത്തിന്‍റെ സമനില ഗോള്‍ നേടിയത്.
സമനില ഗോളിന് പിന്നാലെ ഒന്നിന് പിന്നാലെ ഒന്നായി ആക്രമണം അഴിച്ചുവിട്ട ഗോകുലം 75-ാം മിനിറ്റില്‍ മലയാളി താരം എമില്‍ ബെന്നിയിലൂടെലീഡെടുത്തു. 77-ാം മിനിറ്റില്‍ ഡെന്നീസ് അഗ്യാരയിലൂടെ ഗോകുലം ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഒടുവില്‍ ഇഞ്ചുറി ടൈമിന്‍റെ അവസാന നിമിഷം റഷീദിലൂടെ ഗോകുലും ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ആദ്യ റൗണ്ടില്‍ ഗോകുലം ട്രാവുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു.