ചരിത്രം കുറിച്ച് ഈജിപ്ത്; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍

Published : Jul 04, 2026, 02:50 AM ISTUpdated : Jul 04, 2026, 03:02 AM IST
Egypt

Synopsis

ഫിഫ ലോകകപ്പ് ചരിത്രത്തിലാദ്യമായി ഈജിപ്ത് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നോക്കൗട്ട് മത്സരത്തില്‍ ഓസ്ട്രേലിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4-2) ആണ് ഈജിപ്ത് പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്തും അധികസമയത്തും 1-1 സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

ദോഹ: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായി ഈജിപ്ത് പ്രീ ക്വാര്‍ട്ടറില്‍. നോക്കൗട്ടില്‍ ഓസ്ട്രേലിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഈജിപ്ത് ചരിത്രനേട്ടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1 എന്ന നിലയില്‍ സമനില പാലിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. 13-ാം മിനിറ്റില്‍ ഇമാം അഷൗറിന്റെ ഗോളില്‍ ഈജിപ്ത് മുന്നിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം പകുതി, 55-ാം മിനിറ്റില്‍ മുഹമ്മദ് ഹാനിയുടെ സെല്‍ഫ് ഗോളിന് ഈജിപ്ത്തിന് വിനയായി.

ഷൂട്ടൗട്ടില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ഈജിപ്ത് 4-2 എന്ന സ്‌കോറിനാണ് വിജയം പിടിച്ചെടുത്തത്. ഈജിപ്ത് തങ്ങളുടെ നാല് കിക്കുകളും ഗോളാക്കി മാറ്റിയപ്പോള്‍, ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് പിഴച്ചു. പതിനെട്ടുകാരനായ ലൂക്കാസ് ഹെറിംഗ്ടണിനും പരിചയസമ്പന്നനായ പ്രതിരോധതാരം ഹാരി സൂട്ടറിനും പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഇത് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയായി.

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആക്രമണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഈജിപ്ത്, ഓസ്ട്രേലിയന്‍ ബോക്സിന് തൊട്ടരികില്‍ വെച്ച് ലഭിച്ച ഫൗളിലൂടെയാണ് ഗോള്‍ നേടിയത്. തുടര്‍ന്ന് വലതുവശത്ത് നിന്ന് ഉയര്‍ന്നുവന്ന കൃത്യമായ ഒരു ക്രോസ്, ഓസ്ട്രേലിയന്‍ പ്രതിരോധത്തെ മറികടന്ന് ഈജിപ്ഷ്യന്‍ അഷൗര്‍ ഹെഡ് ചെയ്ത് ഗോളാക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ തുടര്‍ച്ചയായി സമ്മര്‍ദ്ദം ചെലുത്തിയ ഓസ്ട്രേലിയ ഒടുവില്‍ ഫലം കണ്ടു. ഈജിപ്ഷ്യന്‍ പ്രതിരോധത്തെ വിറപ്പിച്ചുകൊണ്ട് ഓസ്ട്രേലിയ മത്സരത്തില്‍ സമനില പിടിച്ചു.

ഐഡന്‍ ഒനീല്‍ എടുത്ത മനോഹരമായ ഒരു ഇന്‍സ്വിങ്ങിംഗ് ഫ്രീകിക്ക് ഈജിപ്തിന്റെ അപകടമേഖലയിലേക്ക് കുതിച്ചെത്തി. പ്രതിരോധിക്കുന്നതിനിടെ ഡിഫന്‍ഡര്‍ മുഹമ്മദ് ഹാനിക്ക് പിഴച്ചു. പന്ത് ക്ലിയര്‍ ചെയ്യാനുള്ള അദ്ദേഹത്തിന്റെ ശ്രമം പാളി, പന്ത് സ്വന്തം ഗോള്‍കീപ്പറെയും കബളിപ്പിച്ച് വലയ്ക്കുള്ളിലേക്ക് തന്നെ പതിച്ചു. സ്‌കോര്‍ 1-1.

ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ ഇതിഹാസം മുഹമ്മദ് സലായുടെ നേതൃത്വത്തിലുള്ള ഈജിപ്ത് ടീമിന് ഇതൊരു അവിസ്മരണീയ രാത്രിയാണ്. രാജ്യത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി ഈ വിജയം അടയാളപ്പെടുത്തുക. ഇതുവരെ ഒരു ലോകകപ്പിന്റെയും നോക്കൗട്ട് ഘട്ടം കടന്നിട്ടില്ലാത്ത ഈജിപ്ത്, ഇതോടെ ടൂര്‍ണമെന്റില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു. ലോകകപ്പ് കിരീടമെന്ന വലിയ സ്വപ്നവുമായി ഈജിപ്ഷ്യന്‍ സംഘം കരുത്തോടെ മുന്നേറുകയാണ്. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീന - കേപ് വെര്‍ദെ മത്സരത്തിലെ വിജയികളാണ് ഈജിപ്തിന്റെ എതിരാളി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ബ്രസീലിന് തിരിച്ചടി; നോർവെയ്ക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ റാഫിഞ്ഞ കളിക്കില്ല, പക്വേറ്റയും പുറത്ത്
ലോകകപ്പിലെ ദയനീയ പ്രകടനം, പരിശീലകൻ ജൂലിയൻ നാഗൽസ്‌മാൻ രാജിവച്ചു; ജർമനിയെ രക്ഷിക്കാൻ യൂർഗെൻ ക്ലോപ്പ് എത്തുമെന്ന് റിപ്പോർട്ടുകൾ