ഫിഫ റാങ്കിംഗില്‍ ഏറെ പിന്നിലുള്ള സിംഗപൂരിനോടും ഇന്ത്യക്ക് സമനില; കെ പി രാഹുല്‍ നീല ജേഴ്‌സിയില്‍ അരങ്ങേറി

By Web TeamFirst Published Sep 24, 2022, 7:48 PM IST
Highlights

ഫിഫ റാങ്കിംഗില്‍ 159-ാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് സിംഗപൂര്‍. ഇന്ത്യ 104-ാം സ്ഥാനത്തും. ആഷിഖിന് പുറമെ സഹല്‍ അബ്ദുള്‍ സമദ് പ്ലെയിംഗ് ഇലവനിലുണ്ടായിരുന്നു. കെ പി രാഹുല്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറിയ മത്സരം കൂടിയായിരുന്നിത്. പകരക്കാരനായിട്ടാണ് രാഹുല്‍ കളിച്ചത്. 

ഹൊ ചി: സിംഗപ്പൂരിനെതിരായ സൗഹൃദ മത്സരത്തില്‍ ഇന്ത്യക്ക് സമനില. ഹൊ ചിയില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 37-ാം മിനിറ്റില്‍ ഇഖ്‌സാന്‍ ഫന്‍ഡിയുടെ ഗോളില്‍ സിംഗപൂര്‍ മുന്നിലെത്തി. എന്നാല്‍ ആഷിഖ് കുരുണിയന്റെ 43-ാം മിനിറ്റിലെ ഗോള്‍ ഗോള്‍ ഇന്ത്യക്ക് സമനില സമ്മാനിച്ചു. ഫിഫ റാങ്കിംഗില്‍ 159-ാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് സിംഗപൂര്‍. ഇന്ത്യ 104-ാം സ്ഥാനത്തും. ആഷിഖിന് പുറമെ സഹല്‍ അബ്ദുള്‍ സമദ് പ്ലെയിംഗ് ഇലവനിലുണ്ടായിരുന്നു. കെ പി രാഹുല്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറിയ മത്സരം കൂടിയായിരുന്നിത്. പകരക്കാരനായിട്ടാണ് രാഹുല്‍ കളിച്ചത്. 

FULL-TIME! We come to the end of the match, with both the teams sharing the spoils. It's been a tight contest in the middle of the park today. We move on to the next one against Vietnam!

🇮🇳 1-1 🇸🇬

📺 https://t.co/shn94XscyZ ⚔️ 🐯 ⚽ pic.twitter.com/nzbAuTJK1S

— Indian Football Team (@IndianFootball)

ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. ഇരുടീമുഖളും ഗോള്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഏറെ പിന്നിലായിരുന്നു. റാങ്കിംഗില്‍ ഇന്ത്യയേക്കാള്‍ താഴെയുള്ള സിംഗപൂര്‍ 37-ാം മിനിറ്റില്‍ നീലപ്പടയെ ഞെട്ടിച്ചു. ഫ്രീകിക്കിലൂടെയായിരുന്നു ഗോള്‍. ഇതിനിടെ ബോക്‌സിന് പുറത്തുനിന്ന് ലിസ്റ്റണ്‍ കൊളാസോ ഷോട്ടുതിര്‍ത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. എന്നാല്‍ 43-ാം മിനിറ്റില്‍ ഇന്ത്യ ഒപ്പമെത്തി. ഛേത്രിയുടെ പാസില്‍ ആഷിഖിന്റെ ഫിനിഷ്. രണ്ടാം പാതിയിലും അവസരങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. ഛേത്രി, സഹല്‍, ആഷിഖ് എന്നിവരെ പിന്‍വലിച്ചിട്ടും കാര്യമുണ്ടായില്ല. 

അവസാന മത്സരം കളിക്കുന്ന ജുലല്‍ ഗോസ്വാമിക്ക് ബാറ്റിംഗില്‍ നിരാശ; ഇംഗ്ലണ്ട് വനിതകള്‍ക്കെതിരെ ഇന്ത്യ തകര്‍ന്നു

പ്രതിരോധതാരം സന്ദേശ് ജിങ്കാന്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. യാത്രാ രേഖകളിലെ പിഴവ് കാരമം ജിങ്കാന് ടീമിനൊപ്പം ചേരാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് ദിവസത്തിന് ശേഷം വിയറ്റ്‌നാമിനെതിരേയും ഇന്ത്യക്ക് മത്സരമുണ്ട്. 27ന് വൈകിട്ട് 5.30നാണ് മത്സരം. ഈ മത്സരവും ജിങ്കാന് നഷ്ടമാവും. ചിംഗ്ലന്‍സന സിംഗും ഇതേ പ്രശ്‌നാണ് നേരിട്ടത്. കൊല്‍ക്കത്തയില്‍ നിന്ന് ഇരുവരുമില്ലാതെയാണ്  ഇന്ത്യന്‍ ടീം വിയറ്റ്‌നാമിലെത്തിയത്. 

79' Anwar initiates a counter, plays to Thapa, who tries to square it to Liston, but the pass is cut out.

🇮🇳 1-1 🇸🇬

📺 https://t.co/shn94XscyZ ⚔️ 💙 🐯 ⚽ pic.twitter.com/BewoDGMomr

— Indian Football Team (@IndianFootball)

ജൂണിന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തുന്നത്. അവസാന മൂന്ന് മത്സരത്തിലും ഇന്ത്യ ജയിച്ചിരുന്നു. ഈ വിജയങ്ങളാണ് എഎഫ്‌സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടികൊടുത്തത്. മത്സരം യൂറോ സ്‌പോര്‍ട്ടില്‍ തല്‍സമയം കാണാം. ജിയോ ടിവിയിലും കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 

ഇന്ത്യന്‍ ടീം: ഗുര്‍പ്രീത് സന്ധു, അന്‍വര്‍ അലി, നരേന്ദര്‍, ആകാശ് മിശ്ര, അനിരുദ്ധ ഥാപ, സുനില്‍ ഛേത്രി, റോഷന്‍ നോറം, ലിസ്റ്റണ്‍ കൊളാസോ, സഹല്‍ അദ്ബു സമദ്, അഷിഖ് കുരുണിയന്‍, ജീക്‌സണ്‍ സിംഗ്.

click me!