ലൂക്കാക്കുവും ഡിബാലയും ഒരുമിച്ച് പന്ത് തട്ടുമോ? വലവിരിച്ച് ഇന്റർമിലാൻ

Published : Jun 21, 2022, 10:32 AM ISTUpdated : Jun 21, 2022, 11:03 AM IST
ലൂക്കാക്കുവും ഡിബാലയും ഒരുമിച്ച് പന്ത് തട്ടുമോ? വലവിരിച്ച് ഇന്റർമിലാൻ

Synopsis

ടീമിലെ അസ്വാരസ്യങ്ങൾ കാരണം ഇറ്റലിയിലേക്ക് മടങ്ങണമെന്ന ആഗ്രഹം തുറന്നുപറഞ്ഞ ലുക്കാക്കുവിനെ നൽകാൻ ചെൽസി തയ്യാറായേക്കും.

മിലാൻ: റൊമേലു ലുക്കാക്കുവിനെയും (Romelu Lukaku) പൗളോ ഡിബാലയെയും (Paulo Dibala) ടീമിലെത്തിക്കാൻ ഇന്‍റർമിലാൻ (Inter Milan). ചെൽസിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാകും ലുക്കാക്കു വീണ്ടും ഇന്‍ററിലെത്തുക. വെറും രണ്ട് പോയിന്‍റിന് സെരി എ കിരീടം കൈവിട്ട ഇന്‍റർമിലാൻ ഇത്തവണ രണ്ടും കൽപ്പിച്ചാണ് ഒരുങ്ങുന്നത്. മുന്നേറ്റത്തിന്‍റെ ശക്തികൂട്ടാൻ ബെൽജിയം താരം റൊമേലു ലുക്കാക്കുവിനെയും അർജന്‍റൈൻ താരം പൗളോ ഡിബാലയെയുമാണ് ഇന്‍റർമിലാൻ ലക്ഷ്യമിടുന്നതെന്ന് ഇന്‍റർ മിലാൻ സിഇഒ ഗിസപ്പെ മറോറ്റ പറഞ്ഞു.

ടീമിലെ അസ്വാരസ്യങ്ങൾ കാരണം ഇറ്റലിയിലേക്ക് മടങ്ങണമെന്ന ആഗ്രഹം തുറന്നുപറഞ്ഞ ലുക്കാക്കുവിനെ നൽകാൻ ചെൽസി തയ്യാറായേക്കും. ലോണിൽ ലുക്കാക്കുവിനെ നൽകുമെങ്കിലും ശമ്പളം വെട്ടിക്കുറയ്ക്കേണ്ടിവരും ബെൽജിയം താരത്തിന്. 29കാരനായ താരത്തിന് കഴിഞ്ഞ സീസണിൽ 15 ഗോളുകൾ മാത്രമാണ് നേടാനായത്. ഈ മാസം അവസാനത്തോടെ യുവന്റസുമായി കരാർ അവസാനിക്കുന്ന പൗളോ ഡിബാലയെ ടീമിലെത്തിക്കാനും ചർച്ചകൾ സജീവമാണ്.

2015 മുതൽ യുവന്‍റസ് താരമായ ഡിബാല ടീമിനായി 210 മത്സരങ്ങളിൽ 82 ഗോളുകളാണ് നേടിയത്. റോമ താരം ഹെൻറിക് മക്കിറ്റ് ആര്യനും അയാക്സ് ഗോൾ കീപ്പർ ആന്ദ്രേ ഒനാനയും ഇന്‍ററിന്‍റെ പട്ടികയിലുണ്ട്. കഴിഞ്ഞ സീസണിൽ 2 പോയിന്റിന്‍റെ ലീഡിലാണ് എസി മിലാൻ, ഇന്‍ററിനെ മറികടന്ന് സെരിഎ കിരീടം നേടിയത്. 

അവന്‍ ഇനി ഫിനിഷറാവട്ടെ, സഞ്ജു ബാറ്റിംഗ് പൊസിഷന്‍ മാറണമെന്ന് മുഹമ്മദ് കൈഫ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം
കൊച്ചി സ്റ്റേഡിയ നവീകരണത്തിന് ചെലവിട്ടത് 70 കോടിയെന്ന് സ്‌പോണ്‍സര്‍; കൃത്യമായ കണക്കുകള്‍ പുറത്തുവിടാതെ ജിസിഡിഎ